വീട്ടിലെത്തിയപ്പോൾ സംഭവിച്ചത്... പോലീസിനെ വിറപ്പിച്ച ഗൗരിയെ തേടിയെത്തിയത് സുരേഷ് ഗോപി... നൽകിയത് പൊന്നും വിലയുള്ള ഉറപ്പ്...

എവിടെ ക്രമസമാധാന പ്രശ്നമുണ്ടോ, ജങ്ങൾ അറുതി അനുഭവിക്കുന്നുവോ, അവിടെ എല്ലായിപ്പോഴും ഓടിയെത്താൻ ശ്രമിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. അദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. ആനുകാലിക വിഷയങ്ങളിൽ ഇടപെട്ടും ഒരു രാഷ്ട്രീയക്കാരന്റെ പരിമിതിക്കപ്പുറത്ത് പോലും സഹായങ്ങളും വിട്ടു വീവ്ചകളും ചെയ്ത് കൊടുക്കുന്ന ആളുകൂടിയാണ് അദ്ദേഹം.
തന്റെ ശക്തമായ നിലപാട് കൊണ്ട് സ്ഫുടമായ സംസാരശൈലി കൊണ്ടും കാര്യങ്ങൾ വളരെ തൻമയത്തത്തോടു കൂടി കൈകാര്യം ചെയ്യാൻ പ്രാഗൽഭ്യം ഉള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഇത്തരത്തിൽ എത്ര വിശേഷിപ്പിച്ചാലും മതിയാവില്ല അദ്ദേഹത്തിന്റെ പ്രത്യേകതകൾ. കേരളത്തിന് ഒരു ദുഖം വരുമ്പോൾ അതിൽ പങ്ക് ചേരുകയും അതിന് വേണ്ടത്ര സഹായസഹകരണങ്ങൾ ഉറപ്പാൻ എല്ലായിപ്പോഴും അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് അദ്ദേഹം.
അതായത്, കൊല്ലം ചടയമംഗലത്ത് ബാങ്കില്‍ വരിനിന്ന മധ്യവയസ്കന് അകാരണമായി പിഴ ചുമത്തിയ ചടയമംഗലം പൊലീസിനെ ചോദ്യം ചെയ്ത് ശ്രദ്ധേയായ വിദ്യാര്‍ത്ഥി ഗൗരിനന്ദയ്ക്ക് പിന്തുണയുമായിട്ടാണ് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ഇപ്പോൾ രംഗത്തെത്തിയത്.
മുന്‍പ് ഗൗരിയെ ഫോണിലൂടെ വിളിച്ചു സുരേഷ് ഗോപി പിന്തുണ അറിയിച്ചിരുന്നു. എന്നാലിപ്പോൾ ശനിയാഴ്ച ഉച്ചയോടെ ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഗൗരിക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. വൈകിട്ടു മൂന്നു മണിയോടെയാണ് സുരേഷ് ഗോപി ഗൗരിയുടെ വീട്ടിലെത്തി എല്ലാവിധ പിന്തുണയും നൽകിയത്. അപ്രതീക്ഷിതമായി വെള്ളിത്തിരയിലെ സൂപ്പർ താരം വീട്ടിലെത്തിയതിന്റെ അമ്പരപ്പിലാണു ഇപ്പോൾ ഗൗരി എന്ന് കൊച്ചു മിടുക്കി.
ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണ്. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരിയോടു പറഞ്ഞു. പൊലീസ് യൂണിഫോം ഇട്ടാല്‍ എന്തുമാകാം എന്ന ധാരണ ശരിയല്ലെന്നും, അതിനെതിരായ പ്രതികരണമാണ് ഗൗരിനന്ദ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് എം പി വിമർശിച്ചത്. "ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാൻ ഒരു ഉന്നമുണ്ടായെങ്കിൽ ഇവിടുത്തെ സ്ത്രീ സുരക്ഷിതയല്ല. സംരക്ഷിക്കേണ്ട ചുമതലയാണ് പോലീസിനുള്ളത്.
കേരള സർക്കാരിൻ്റെ കീഴിൽ കേരളത്തിൽ ജീവിക്കുന്ന ജനങ്ങളാണ് നമ്മൾ. അതിനാൽ തന്നെ സംരക്ഷണം നൽകേണ്ടതാണെന്നും സുരേഷ് ഗോപി പറഞ്ഞു. പോലീസ് നടപടിയുമായി ബന്ധപ്പെട്ട് തനിക്കൊരു കത്ത് കൈമാറണമെന്ന് എം പി ഗൗരിയോട് വ്യക്തമാക്കി. ബന്ധപ്പെടേണ്ട ഫോൺ നമ്പറും അദ്ദേഹം കൈമാറിയിട്ടുണ്ട്.
അതേസമയം പൊലീസിനെതിരെ ഗൗരിനന്ദ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പി. എസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരിനന്ദ അടുത്തിടെയാണ് പ്ലസ്ടു പാസായത്. ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.
പിന്നീട് ജാമ്യമില്ല വകുപ്പ് ഒഴിവാക്കിയെങ്കിലും കേസ് ഉണ്ടായിരുന്നു. പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയതിനാലാണ് രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി നന്ദ പിന്നീട് പ്രതികരിച്ചത്. ഇതെല്ലാം ഉള്‍കൊള്ളിച്ചാണ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്.
കഴിഞ്ഞ ജൂലൈ 27 രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ.
തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യ അകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.
ഇതിന്‍റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
എന്നാൽ, ഗൗരിനന്ദയ്ക്ക് എതിരെ ചുമത്തപ്പെട്ട വകുപ്പുകളുടെ വിവരം ഉൾപ്പെടെ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ചടയമംഗലം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വനിതാകമ്മിഷൻ നേരത്തേ നിർദേശം നൽകിയിരുന്നു. നേരത്തെ ഗൗരിനന്ദയുടെ പരാതി പ്രകാരം യുവജന കമ്മീഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ടും തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്. ഗൗരിക്കെതിരെ കേസ് എടുത്ത പോലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പോലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.
പിന്നീട് ഗൗരിയെ എതിര്‍ത്ത് പോലീസുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നെങ്കിലും അവരെ ആരും പിന്തുണച്ചില്ല. അതിന് പിന്നാലെയാണ് സംഭവത്തില്‍ ട്വിസ്റ്റ് വരുത്തി സുരേഷ് ഗോപിയുടെ സന്ദര്‍ശനം. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്ന ആവേശം നല്‍കിയാണ് സുരേഷ് ഗോപി പോയത്. സൂപ്പർ സ്റ്റാർ തന്നെ കാണാൻ വീട്ടിലെത്തിയതിന്റെ അമ്പരപ്പ് ഇപ്പോഴും ഗൗരിക്ക് വിട്ടു മാറിയിട്ടില്ല.
https://www.facebook.com/Malayalivartha


























