മനസ്സ് നിറഞ്ഞ് കുടുംബം... വിസ്മയയുടെ വീട്ടിലേക്ക് സ്വാന്തനവുമായി വീണ്ടും സുരേഷ് ഗോപി... നൽകിയത് ആ ഉറപ്പ്!

എല്ലായിപ്പോഴും കൃത്യമായ നിലപാടും പ്രതികരണങ്ങളുമായി രംഗത്തെത്തുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇപ്പോൾ വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺകുമാറിനെ മോട്ടോർ വെഹിക്കിൾ വകുപ്പിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി എം പി. നേരത്തേ വിസ്മയ മരണപ്പെട്ടു എന്നുള്ള വാർത്തകൾ പുറത്ത് വന്നപ്പോൾ തന്നെ സ്വാന്തനവുമായി താരം എത്തിയിരുന്നു.
അന്ന് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു. കിരൺ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ അനുയോജ്യമായ നടപടിയാണെന്നും, മറിച്ചാണെങ്കിൽ സർവീസിൽ തിരിച്ചുവരാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിസ്മയയുടെ മരണത്തിൽ ദു:ഖിക്കുന്ന എല്ലാവർക്കും കിരണിനെ പിരിച്ചുവിട്ട നടപടി ഒരു സാന്ത്വനമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിസ്മയയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പണിയിൽ നിന്ന് പറഞ്ഞയയ്ക്കുക എന്ന് പറഞ്ഞാൽ അയാളെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്നതും നോക്കണം. പക്ഷേ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ അനുയോജ്യം. ആദ്യം തന്നെ ട്രാൻപോർട്ട് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രിയേയുമൊക്കെ അഭിനന്ദിക്കുകയാണ്. അവൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണെങ്കിൽ തിരിച്ചു വന്നോട്ടേ, അല്ലേ...
അതിനും സംവിധാനം സർക്കാർ കാണണം എന്നേ പറയാനുള്ളൂ. നമ്മൾ എല്ലാ വശവും നോക്കണമല്ലോ. പക്ഷേ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾ ആ പക്ഷത്ത് നിൽക്കാൻ പാടില്ല' എന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനു വേണ്ട വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകാമെന്ന് അദ്ദേഹം ഉറപ്പും നൽകിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം താൻ പറഞ്ഞ വാക്ക് പാലിച്ച ശേഷം മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട്ടിൽ എത്തിയിരുന്നു. നിയമങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ചതാണെന്നും കുറ്റക്കാർക്ക് താക്കീതുമാത്രം നൽകുന്നത് സമൂഹം പൊറുക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടർന്ന് ഭർത്തൃഗൃഹത്തിൽ ജൂൺ 21ന് ആത്മഹത്യചെയ്ത വിസ്മയയുടെ നിലമേൽ കൈതോടുള്ള വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ്മയയുടെ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിശദാന്വേഷണത്തിന് ശേഷമാണ് കിരണിനെതിരെ നടപടി സ്വീകരിച്ചത്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടരാനാകില്ല. നടപടിക്കെതിരെ കിരൺ സുപ്രീംകോടതിവരെ പോയാലും വസ്തുത ബോദ്ധ്യപ്പെടുത്താൻ സർക്കാർ പരിശ്രമിക്കും.
പുറത്താക്കാനുള്ള അധികാരം ഗതാഗത വകുപ്പിനുണ്ട്. സർക്കാരിന്റെയും ഗതാഗതവകുപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയ ആളെയാണ് പിരിച്ചുവിട്ടത്.
ഇതിനു മുൻപ് ഇത്തരം നടപടികൾ ഉണ്ടായോയെന്ന് നോക്കുന്നില്ല. 45 ദിവസം നീണ്ട വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് കിരണിനെ പുറത്താക്കിയത്. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























