മുഈനലിക്ക് പരോക്ഷ പിന്തുണയുമായി കെ. എം. ഷാജി... ഒടുവിൽ കുഞ്ഞാപ്പ പാർട്ടിക്ക് പുറത്തും?

മുസ്ലീം ലീഗിനുള്ളിലെ തര്‍ക്കത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജി രംഗത്ത് എത്തിയിരിക്കുകയാണ്.
എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്. ലീഗില്‍ തര്‍ക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിയുടെ വിമര്‍ശനം ഇപ്പോൾ ഉയർന്നത്.
എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുസ്ലീം ലീഗിലെ തർക്കങ്ങൾക്കിടെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി കെ എം ഷാജി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്ന് ഷാജി കുറിപ്പിൽ പറയുന്നു.
വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും, ലീഗിൽ അതാണ് സംഭവിക്കുന്നതെന്നും ഷാജി പറയുന്നു. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ, ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസിലാവില്ലെന്നും അദ്ദേഹം കുറിച്ചു.
കെ. എം. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്...
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.
ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസിലാവില്ല.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് ലഭിക്കാന്‍ കാരണം കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞുമാണെന്നാണ മുഈനലി തങ്ങളുടെ ആരോപണമാണ് ലീഗിനുള്ളില്‍ വലിയ പ്രതിസന്ധികളിലേക്ക് കാരണമായി ഭവിച്ചത്.
40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണൈന്നും കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഈനലി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ തർക്കങ്ങളും ഭീഷണിയും വെല്ലുവിളിയും ഒക്കെയായി മാറിയിരുന്നു.
ആരോപണങ്ങള്‍ വിവാദമായതിന് പിന്നാലെ മുഈനലി തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലീഗ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ മുഈന്‍ അലിയെ അസഭ്യം പറഞ്ഞതിന് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇത്തരത്തിൽ നാടകീയ സംഭവങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ പരോക്ഷ പിന്തുണയുമായി ഇപ്പോൾ കെ. എം. ഷാജിയും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യനായി ഇന്നലെ ചേർന്ന ലീഗിന്റെ യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം തന്നെയായിരുന്നു. കെപിഎ മജീദ് ഉൾപ്പടെയുള്ളവർ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചപ്പോൾ, പി എം എ സലാം മാത്രമാണ് പിന്തുണച്ചത്.
വിമർശനം ഉയർന്നതോടെ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ മുഈനലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























