ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കി പോലീസ്; പത്തൊന്‍പതുകാരനും അമ്മയും സഞ്ചരിച്ച കാര്‍ സ്റ്റേഷനില്‍ എത്തിച്ച് പിഴ ഈടാക്കിയ ശേഷം പോലീസ് നൽകിയത് 500 രൂപയുടെ രതീസ്; സംഭവം വിവാദമാകുന്നു
തിരുവനന്തപുരത്ത് ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കി പോലീസ്. പത്തൊന്‍പതുകാരനും അമ്മയും സഞ്ചരിച്ച കാര്‍ സ്റ്റേഷനില്‍ എത്തിച്ച് പോലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നല്‍കി തിരിച്ചയക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.
ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പോലീസെത്തി. രസീത് നല്‍കിയതില്‍ സംഭവിച്ച പിഴവാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംസ്ഥാനത്ത് പലയിടങ്ങളില്‍ ബലിയിടാന്‍ എത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പൂജാരി അടക്കം നൂറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ ബലിതര്‍പ്പണം നടത്തരുതെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha