നെപ്പോളിയൻ നിരത്തിലിറങ്ങില്ല... ഇ ബുൾജെറ്റ് ഇനി ബീഹാർ ജയിലിൽ! കേരളം കത്തിക്കാൻ ഇറങ്ങിയവരും പെട്ടു... കണക്കെടുത്ത് തുടങ്ങി...

ഇ ബുൾജെറ്റ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വൻ വിവാദങ്ങളാണ് കേരളത്തിൽ തിരികൊളുത്തിയത്.
കേരളം കത്തിക്കും ഞാൻ ഇപ്പോ ചത്തു കളയും എന്നൊക്കെ പറഞ്ഞ് നിരവധി കുട്ടി ആരാധകരാണ് രംഗത്തെത്തിയതും. ലോക്ക്ഡൗണും കൊറോണയുമൊക്കെ ആയതു കൊണ്ട് ഇപ്പോൾ പിള്ളേരും മുതിർന്നവരും ഒക്കെ ഏതു സമയവും യൂട്യൂബിലാണ്.
ഈ സാഹചര്യത്തിലാണ് വ്ലോളഗർമാരും യൂട്യൂബർമാരും ഒക്കെ കുമിളു പോലെ പൊട്ടി മുളച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്ന തലക്കെട്ടുമായി ഇവർ കാട്ടി കൂട്ടുന്ന എല്ലാം സമ്മതിച്ചു നൽകാൻ കഴിയില്ല എന്ന് തന്നെയാണ് ഇപ്പോൾ സർക്കാരും ഉദ്യോഗസ്ഥരും ഇപ്പോൾ നിലപാട് കടുപ്പിച്ചിട്ടുള്ളത്.
നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടി ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു പൊട്ടിക്കരഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ ലൈവിലൂടെ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു. ആകെമൊത്തം 9തോളം കേസുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാലിപ്പോൾ വ്ലോഗർ സഹോദരൻമാർക്ക് മറ്റൊരു മുട്ടൻ പണിയാണ് കിട്ടാൻ പോകുന്നത്. കേരളത്തിലല്ല, ഇത് കേരളത്തിന് പുറത്താണ് മറ്റൊരു പൊല്ലാപ്പാണ് അവർക്ക് കിട്ടാൻ പോകുന്നത്. അതായത്, ഇ ബുൾജെറ്റ് വ്ളോഗർമാർ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലാണ് ഏറ്റവും ഒടുവിലായി നടപടി സ്വീകരിക്കാൻ പോകുന്നത്. ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി അതിവേഗത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ഇവർതന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറുമെന്ന് കണ്ണൂർ കമ്മീഷണർ അറിയിച്ചു.
വാൻ ലൈഫ് യാത്രയുടെ ഭാഗമായി ബിഹാറിലാണ് ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി അപകടമായ രീതിയില്‍ വാഹനം ഓടിച്ചത്. എബിനും ലിബിനും തന്നെയാണ് ഈ സംഭവത്തിന്‍റെ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്. ആൾക്കൂട്ടമുള്ള കവലകൾ അതിവേഗതയിൽ കടന്ന് പരിഭ്രാന്തി പരത്തിയാണ് വാഹനമോടിക്കുന്നത്. മുഴുവൻ സമയവും സൈറണും എയർഹോണും മുഴക്കുന്നു. പൊലീസ് വാഹനങ്ങളെയടക്കം പിന്നിലാക്കി ആംബുലൻസ് എന്ന വ്യാജേന അപകടകരമായ യാത്രയ്ക്ക് തത്സമയ കമന്ററിയുമുണ്ട്.
ഗുരുതരമായ കുറ്റകൃത്യമാണെന്നും നിയമ നടപടിക്കായി വീഡിയോ ബിഹാർ പൊലീസിന് കൈമാറുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ യൂട്യൂബിൽ നിന്നും ഇവർ ഇത് നീക്കം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
സംസ്ഥാനത്തെമ്പാടും വിവാദമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പും കടുത്ത നടപടി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടിയെടുത്തിട്ടുള്ളത്.
ഇതു കൂടാതെ ഇ-ബുൾ ജെറ്റിന്റെ കൂട്ടാളികൾക്കും പൂട്ടിട്ടിരിക്കുകയാണ് ഇപ്പോൾ പൊലീസ്. ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തതിനാണ് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ വ്യക്തമാക്കിയത്. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെയാണ് കേസെടുത്തത്.
സമൂഹ മാധ്യമങ്ങൾ വഴി കലാപം ആഹ്വാനം ചെയ്തതിനാണ് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേർക്കെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾ യുക്തിരഹിതമായി പെരുമാറരുതെന്നും ഇളങ്കോവൻ അറിയിച്ചു.
ബിഹാറിൽ വച്ച് നിയമ ലംഘനം നടത്തിയ സംഭവത്തിൽ പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. വ്ളോഗർമാർ പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ ആ വകുപ്പ് എടുത്തു മാറ്റും. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം നൽകിയാൽ 18 വയസിൽ കുറവുള്ള കുട്ടികളാണെങ്കിലും ജുവനൈൽ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha
























