കണ്ണുതള്ളി കേരള ജനത... പിണറായിക്ക് വധഭീഷണി... മുഖ്യമന്ത്രിയെ ഉടൻ അപായപ്പെടുത്തും... വിറങ്ങലിച്ച് തലസ്ഥാനം

മുഖ്യമന്ത്രിക്ക വധ ഭീഷണി സന്ദേശം ലഭിച്ചു. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വിളി എത്തിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഇന്ന് ഉച്ച തിരിഞ്ഞ് സന്ദേശം എത്തിയത്. പൊലീസ് മർദ്ദനത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഫോൺ വിളി എത്തിയത് കോട്ടയത്തു നിന്നാണെങ്കിലും ആരാണ് വിളിച്ചതെന്നോ മറ്റ് കൂടുതൽ വിവരങ്ങളോ അറിയാൻ സാധിച്ചിട്ടില്ല.
ലോക്‌ഡൗൺ സമയത്തെ പൊലീസ് പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഫോൺ വിളിയായിരിക്കാമിതെന്ന് പൊലീസ് കരുതുന്നുണ്ട്. ഏതായാലും മുഖ്യമന്ത്രിയുടെ വസതിയിൽ നേരിട്ടെത്തിയ ഭീഷണി സന്ദേശം പൊലീസ് ഗൗരവമായി തന്നെയാണ് കാണുന്നത്.
പൊലീസ് മര്‍ദ്ദനത്തില്‍ നടപടി ഇല്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നത്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ നിരന്തരം ഉണ്ടാകുന്നുണ്ട്. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ - ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി. മോശം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകള്‍ ശക്തമാകുകയാണെന്നും ഒരു ഇടനിലക്കാരന്‍ ഓഫിസില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഭീഷണികൊണ്ടു പിന്തിരിയില്ല. മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. കയ്യിട്ട് വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ അത്തരത്തില്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസില്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് വകുപ്പെന്നും ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ വച്ചു പൊറുപ്പിക്കില്ല. പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള സഹായങ്ങളില്‍ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് ഒരു പരിഗണനയും ഉണ്ടാകില്ലെന്നും മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതകൂടാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും വധഭീഷണി കത്തയച്ച സംഭവവും നേരത്തേ നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. വീട്ടിലെത്തി ഇന്നലെ മൊഴിയും രേഖപ്പെടുത്തി. തിരുവഞ്ചൂർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
വെസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 ഓടെയാണ് മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ഹോസ്റ്റലിലെ വിലാസത്തിലാണ് ഊമക്കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ എഴുതിയിട്ടുണ്ട്. കോഴിക്കോടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























