വീണ്ടും പോലീസിന്റെ കണ്ണില്ലാ ക്രൂരത... വിട്ടിൽ നിന്ന യുവാവിനെ പൊതിരെ തല്ലിച്ചതച്ചു! തൊപ്പി തെറിപ്പിക്കണം....

പൊലീസിനു ഇത് ചാകരക്കാലം തന്നെയാണ്. കൊവിഡ് കാലത്തെ നരനായാട്ട് ഇപ്പോഴും തുടരുകയാണ്. പൊലീസിന്റെ പിഴയീടാക്കലിനെതിരെ വ്യാപക പരാതി ഉയരുമ്പോൾ, പിഴ ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത് കോടികളെന്ന് കണക്കുകൾ. രണ്ടാം ലോക് ഡൗൺ കാലത്ത് മാത്രം 17 ലക്ഷത്തിലേറെപ്പേരിൽ നിന്നായി 125 കോടിയിലേറെ രൂപയുടെ പിഴ രേഖപ്പെടുത്തി. എന്നാൽ കൃത്യമായ തുക വ്യക്തമാക്കാൻ പൊലീസ് തയാറല്ല. ലോക് ഡൗണും കോവിഡും മൂലം നാടെങ്ങും സാമ്പത്തിക തകർച്ചയിലാണ്. ജീവിക്കാനാവാതെ പലരും ജീവനൊടുക്കി. എന്നാൽ ഈ കാലത്തും വരുമാന കണക്കിൽ ഉയർച്ച രേഖപ്പെടുത്തുന്ന അപൂർവം കണ്ണിൽ ചോരയില്ലാത്ത പ്രവർത്തയാണ് പൊലീസിൻ്റെ പരിശോധനയും മറ്റ് പ്രവർത്തികളും.
ഇത്തരത്തിൽ സർക്കാരിന് ലാഭം വർധിപ്പിക്കാനുള്ള ടാർജറ്റിൽ നെട്ടോട്ടം ഓടുകയാണ് കേരളാ പോലീസ്. ഇതിന്റെ മറ്റൊരു അദ്ധ്യായമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത്, കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മർദ്ദിച്ചതായിട്ടാണ് പുതിയ പരാതി ലഭിച്ചിട്ടുള്ളത്. ഇന്നലെ രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറിയതും. കഴക്കൂട്ടം സ്വദേശി ഷിബുകുമാർ യു വി എന്ന 40 വയസ്സുകാരനെയാണ് പോലീസ് യാതൊന്നും തിരക്കാതെ ക്രൂരമായി മർദ്ദിച്ചത്. തന്റെ പണി നടക്കുന്ന വീട്ടിൽ പോയി മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘമായിരുന്നു ഷിബുവിനെ ലാത്തി തലങ്ങും വിലങ്ങും അടിച്ചത്.
ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. പരാതിക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും മദ്യപാനികൾ തമ്മിലുള്ള സംഘർഷത്തിലാണ് ഷിബുവിന് പരിക്ക് പറ്റിയതെന്നും കഴക്കൂട്ടം പൊലീസ് പറയുന്നു. കഴക്കൂട്ടം സ്റ്റേഷൻ എസ്ഐമാരായ വിമലിനും വിഷ്ണുവിനും എതിരെയാണ് പരാതി. നിയപാലകർക്ക് പൊതുജനത്തിനു മേൽ മെക്കിട്ട് കേറാൻ ആരാണ് അധികാരം നൽകിയത് എന്നാണ് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ചോദ്യമുന്നയിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വേണ്ടപ്പെട്ടവർക്ക് ഷിബു പരാതി നൽകിയിട്ടുണ്ട്. ഇവരൊരു ചുവന്ന കാറിലാണ് എത്തിയതെന്നും വഴിയരികിൽ നിൽക്കുകയായിരുന്ന തന്നെ നിരന്തരം മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. പരാതിയിൽ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിക്കുകയുമുണ്ടായിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം. ആരോപണ വിധേയനായ കഴക്കൂട്ടം എസ് ഐ വിമലിനെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.
കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പൊലീസ് മർദ്ദനത്തിൽ മുതുകിലും തോളിലും പരിക്കേറ്റെന്ന് കാണിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയത്. യുവാവിന്റെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്താനും തീരുമാനമായി. മഫ്തിയിലെത്തിയ പൊലീസ് സംഘം പാലത്തിന് താഴെയുണ്ടായിരുന്നവരെ ആട്ടിപ്പായിച്ചു. ഇതിനിടെയിലാണ് ഷിബുവിന് പരിക്കേറ്റത്. കഴക്കൂട്ടം എസ്ഐയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷിബു പരാതിയിൽ പറഞ്ഞിരുന്നു.
എന്നാല്‍ മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കേറ്റതെന്നും റസിഡൻസ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നുമായിരുന്നു പൊലീസ് വാദം.
https://www.facebook.com/Malayalivartha
























