14 കാരി ഗർഭിണിയായി നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ 'ചുവന്ന കാറിലെത്തിയ 'മധ്യവയസ്‌ക്കൻ' കെട്ടുകഥ... 'വില്ലൻ' അച്ഛൻ മരിച്ച ശേഷം അമ്മയോടൊപ്പം കൂടെ താമസിച്ച 29കാരൻ:- രണ്ട് കുട്ടികളുടെ അച്ഛനായ അരുണിനെ അമ്മ കാമുകനാക്കി ഒപ്പം താമസിപ്പിച്ചത് ഫോണിൽ പരിചയപ്പെട്ട് പ്രണയത്തിലായതോടെ
പതിനാല് വയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ഏന്തയാർ മണൽപാറയിൽ അരുണി (29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് അമ്മയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു പോവുകയും ചെയ്തതോടെയാണു സംഭവം പുറത്തറിഞ്ഞത്. കാറിൽ എത്തിയ മധ്യവയസ്ക്കൻ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാർഥിനി ആദ്യം മൊഴി നൽകിയിരുന്നത്.
കരകൗശലവസ്തുക്കള്‍ നിര്‍മ്മിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു. സംഭവ ദിവസം ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്‌കന്‍ വാഹനം നിര്‍ത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടില്‍നിന്നെടുത്തുനല്‍കാമെന്നുപറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്‌കന്‍ വഴിയോരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കാറിലിരുത്തിയ ശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിര്‍ബന്ധിച്ച് കുടിപ്പിച്ചശേഷം കാര്‍ വിട്ടുപോയി. താന്‍ കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകീട്ട് അഞ്ചുമണിയോടെ ഉണര്‍ന്നപ്പോള്‍ കാര്‍ മണര്‍കാട് കവലയിലായിരുന്നെന്നും പോലീസിന് പെൺകുട്ടി മൊഴി നൽകുകയായിരുന്നു.
പക്ഷെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. വിദ്യാർഥിനി ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയ ശേഷം കൗൺസിലിങ്ങിനു വിധേയയാക്കി. തുടർന്നു വിവരങ്ങൾ അന്വേഷിച്ചപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.
"പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. നിർമാണ തൊഴിലാളിയായ പ്രതി അരുണിന് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭർത്താവ് മരിച്ചു പോയ യുവതിയുമായി ഇയാൾ ഫോൺ വഴിയാണ് പരിചയത്തിലാകുന്നത്. തുടർന്നു ഇവരുടെ വീട്ടിൽ താമസത്തിന് ഇയാൾ എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുനക്കരയിൽ നിന്നാണ് മണർകാട് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പിടികൂടി. മണർകാട് എസ്.ഐ.പി.എസ്.അനീഷ്, സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ഷിബുക്കുട്ടൻ,ബിനോയ്, ബിനു.കെ.ജേക്കബ്, ജോബി, ശ്യാം എസ് നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ.സജിമോൻ, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ്കുമാർ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha