ചില്ലറക്കാരിയല്ല ഇവൾ!!! വി.ടി മനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള ഷൈനിയുടെ വീട്ടിൽ, കായിക അധ്യാപകന് വേണ്ടി വിദ്യാർത്ഥികളെ വീട്ടിൽ തഞ്ചത്തിലെത്തിച്ച് വഴങ്ങാൻ പ്രേരിപ്പിക്കുന്നതും തന്ത്രങ്ങൾ മെനയുന്നതും ഷൈനി... ഒപ്പം പൂർവ വിദ്യാർത്ഥിനിയും:- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകന്‍റെ സഹായിയായിരുന്ന സ്ത്രീ അറസ്റ്റില്‍. കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനക്കേസുകള്‍ ഒതുക്കാന്‍ അധ്യാപകന് സഹായം ചെയ്ത പൂര്‍വ വിദ്യാര്‍ഥിനിക്കായും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ കായിക അധ്യാപകന്‍ വി.ടി. മിനീഷിന് ഷൈനിയാണ് ഒത്താശ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിലേക്കാണ് വിദ്യാര്‍ഥിനികളെ മിനീഷ് വിളിച്ചു വരുത്തിയിരുന്നത്. മിനീഷിനെതിരെ അഞ്ച് പീഡന പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ടു പീഡനവും നടന്നത് നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടില്‍ വച്ചാണ്.
ഷൈനിയെ കൂടാതെ പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകനെ സഹായിച്ച പൂര്‍വ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാര്‍ഥിനികള്‍ കൈമാറിയിട്ടുണ്ട്. ഈ പൂര്‍വ വിദ്യാര്‍ഥിനിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിൽ കായിക അധ്യാപകന്‍റെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയും പീഡനവും വിദ്യാര്‍ഥിനികള്‍ അക്കമിട്ട് നിരത്തിയിരുന്നു.
കോടഞ്ചേരി സ്വദേശി വി ടി മനീഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ മറ്റൊരു സ്കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ ഇപ്പോള്‍ ജോലി ചെയ്തിരുന്ന സ്കൂലില്‍ നിയമിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അറസ്റ്റിന് പിന്നാലെ മനീഷിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. 2019, 2020 വർഷങ്ങളിൽ മനീഷ് പെൺകുട്ടിക്ക് കായിക പരിശീലനം നൽകിയിരുന്നെന്നും ആ സമയത്താണ് പീഡനം നടന്നതെന്നുമാണ് പരാതി. മറ്റൊരു വിദ്യാർഥിനിക്ക് ഇയാൾ ഫോണിൽ അയച്ച അശ്ലീല സന്ദേശങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
വി.ടി മനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള ഷൈനിയുടെ വീട്ടിൽ വെച്ചാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികൾ വെളിപ്പെടുത്തുന്നു. അതേ സമയം അദ്ധ്യാപക – വിദ്യാർത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും പരാതിപ്പെട്ട വിദ്യാർത്ഥിനിയോട് ഫോണിലൂടെ പറഞ്ഞത്. വിദ്യാര്‍ത്ഥിനികളെ അധിക ദിവസവും താമസിപ്പിച്ചത് സ്കൂളിൽ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ ഷൈനിയുടെ വീട്ടിലായിരുന്നു.
സ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസ സൗകര്യമുണ്ടായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥിനികളെ ഇത്ര ദൂരത്തിൽ താമസിപ്പിച്ചിരുന്നത്. ഇവിടെവെച്ച് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കിയതായും മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അദ്ധ്യാപകന്റെ നിർദേശങ്ങൾക്ക് വഴങ്ങാത്തവര്‍ക്കെതിരെ അസഭ്യം പറയുന്നതും, മർദ്ദിക്കുന്നതും പതിവാണെന്നും കുട്ടികൾ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് ഈ വീട്ടില്‍ എത്തിയപ്പോൾ അദ്ധ്യാപകന്റെ മുറിയില്‍ നിന്നും കുട്ടികള്‍ പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. ഇതോടെ അവർ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.
വിദ്യാർത്ഥിനിയെ തിരികെയെത്തിക്കാന്‍ അദ്ധ്യാപകന്റെ സഹായിയായ ഷൈനി തന്ത്രങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും, കുട്ടിയുടെ അമ്മ വന്ന അവസരത്തില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതുമായ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു. വിദ്യാർത്ഥിനിയോടും, മാതാവിനോടും അദ്ധ്യാപകൻ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും, നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളും പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha
























