സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന് പറയുന്ന ആർട്ടിക്കിൾ പതിനാലിന് കേരളത്തിൽ സ്ഥാനമില്ല; ഭരണഘടനയിൽ ഒരു നിയമം കേരളത്തിൽ വെങ്കിട്ടരാമന് ഒരു നിയമം! ഇവിടെ ഓരോരുത്തർക്കും ഓരോന്നാണോ? കെ എം ഷാജഹാൻ ചോദിക്കുന്നു

കഴിഞ്ഞ രണ്ടു വർഷക്കാലമായി കൊലക്കേസിലെ പ്രതി... അയാളുടെ വിചാരണ ഇതുവരെയും തുടങ്ങിയില്ല... ഇത് അതിശയിപ്പിക്കുന്നതും നീചമായ ഒരുകാര്യവുമാണ്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമായി രാത്രി മുന്തിയ കാറിൽ മദ്ദ്യപിച്ച് ലക്കുകെട്ടുവന്നു മാധ്യമപ്രവർത്തകനായ ബഷീറിനെ തൽക്ഷണം ഇടിച്ചുകൊന്ന കേസിൽ രണ്ടു വർഷമായിട്ടും വിചാരണ തുടങ്ങാത്തതിനാലാണ് ഇന്നലെ വിചാരണ ആരംഭിച്ചത്. ഇപ്പോഴിതാ, ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ കെ എം ഷാജഹാൻ.
വിചാരണ ഇന്നലെ തുടങ്ങുമെന്ന് കേരളത്തിലെ എല്ലാവരും കരുതിയെങ്കിലും നമ്മളെല്ലാവരും വിഡ്ഢികൾ ആവുകയായിരുന്നു. അടുത്തമാസം 29 ലേക്ക് ദയയില്ലാതെ വിചാരണ മാറ്റിവക്കുകയായിരുന്നു. അപകടം നടന്നതിന്റെ അന്ന് ആ കുറ്റവാളിയെ തൽക്ഷണം രക്ഷപ്പെടാനുള്ള ശ്രമം ആയിരുന്നു നടന്നിരുന്നത്. കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് ആരോഗ്യവകുപ്പിലെ ഒരു ഉന്നത വകുപ്പിലേക്ക് ഇയാളെ തിരിച്ചെടുത്തതെന്നും കെ എം ഷാജഹാൻ പറഞ്ഞു.
ഈ വിഷയത്തിൽ രണ്ടുവർഷമായിട്ടും സർക്കാർ അനക്കാപാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിലെ ഉന്നതരായ ചിലർ ഇത് നീട്ടികൊണ്ട് പോകുവാനാണ് ശ്രമിച്ചിരിക്കുന്നത്. സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന് പറയുന്ന ആർട്ടിക്കിൾ പതിനാലുകൊണ്ടു എന്തുപ്രയോജനമാണുള്ളത്, കേരളത്തിൽ ഇതിനൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നവിടെ വന്ന പോലീസുകാരൻ ഇയാളെ സ്ഥലം വിട്ടു പോകാനായിരുന്നു പറഞ്ഞത് അതിനുശേഷം മെഡിക്കൽ എടുക്കാൻ പോയപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കി.... അന്നുണ്ടായ ഓരോ കാര്യങ്ങളും നമ്മൾ ഓർക്കുകയും ചെയ്യണം.
ഓരോ ഘട്ടങ്ങളിലും നീചമായ കൊലപാതകം നടത്തിയ ആളായിട്ടുപോലും ഐ എ എസ് ഉദ്യോഗസ്ഥനായതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് ഇയാളെ രക്ഷിക്കുവാനായിരുന്നു ശ്രമിച്ചത്. കുറ്റപത്രം കൊടുപ്പിക്കാനും താമസിപ്പിച്ചു. മറുഭാഗത്ത് ഒരു പത്രപ്രവർത്തകനായിട്ടുപോലും ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സർക്കാർ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നും കെ എം ഷാജഹാൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























