കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡനത്തിനോട് പോലീസ് വൻ ക്രൂരത കാട്ടിയെന്ന് പരാതി; രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുംവഴി അവശതമൂലം വഴിയില്‍ തളര്‍ന്നുവീണു, അതുവഴി വന്ന പോലീസ് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ചെയ്തത്, ചിത്രമെടുത്തു പ്രചരിപ്പിച്ചു: 'മദ്യപിച്ച് അവശനിലയില്‍ പഞ്ചായത്ത് പ്രസിഡന്റ്'! ഡിഐജിക്ക് പരാതിയുമായി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ്

കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ പോലീസ് കാട്ടിയത് വൻ ചതി.... പഞ്ചായത്തിൽ കോവിഡ് സന്നദ്ധപ്രവർത്തത്തിനിടെ തളര്‍ന്ന് വീണുപോയ തന്നെ ഉണര്‍ത്തി ചിത്രമെടുത്ത പൊലീസ് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന് പരാതി. പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം നേതാവും തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ് ധനീഷാണ് പൊലീസിനെതിരെ ഡിഐജിക്ക് പരാതിയുമായി രംഗത്ത് എത്തിയത്.
കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുംവഴി അവശതമൂലം വഴിയില്‍ തളര്‍ന്നുവീണ തന്നെ അതുവഴി വന്ന ഇരിങ്ങാലക്കുട പൊലീസ് ഉണര്‍ത്തി. അതിനുശേഷം തനിക്ക് വൈദ്യസഹായം തരാന്‍ ശ്രമിക്കാതെ ചിത്രമെടുത്ത് 'മദ്യപിച്ച് അവശനിലയില്‍ പഞ്ചായത്ത് പ്രസിഡന്റ്' എന്ന പേരില്‍ പ്രചരിപ്പിച്ചെന്നാണ് ധനീഷ് പരാതി നൽകിയത്.
എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് ചിത്രം പൊലീസ് തന്നെ നല്‍കിയെന്നും അവര്‍ അത് രാഷ്ട്രീയമായി ഊര്ജിതമാക്കിയിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും തുല്യകക്ഷിനില പാലിക്കുന്ന വേളൂക്കര പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കെ.എസ് ധനീഷ് പഞ്ചായത്ത് പ്രസിഡന്റായത്.
https://www.facebook.com/Malayalivartha
























