10 മാസം ചുമന്നു പ്രസവിക്കുകയും വളർത്തുകയും ചെയ്ത സ്വന്തം അമ്മയെ കിണറ്റിലെറിഞ്ഞ് അതി നിഷ്ഠൂരമായി കൊലപ്പെടുത്തി മകൻ; സംഭവം അന്വേഷിച്ചെത്തിയ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം; നടുക്കം മാറാതെ നാട്ടുകാർ

കേരളം മൂന്നാം ഓണം ആഘോഷിച്ചു തീർന്നപ്പോൾ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് അറിഞ്ഞത്. 10 മാസം ചുമന്നു പ്രസവിക്കുകയും വളർത്തുകയും ചെയ്ത സ്വന്തം അമ്മയെ കിണറ്റിലെറിഞ്ഞ് അതി നിഷ്ഠൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ് ഒരു മകൻ.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതി ക്രൂരമായ കൊലപാതകം. സ്വന്തം മകൻ തന്നോട് ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്യുമെന്ന് ആ അമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഈ മകന് അമ്മയോട് എങ്ങനെ ചെയ്യാൻ തോന്നി ഈ ക്രൂരത എന്ന് ചോദിക്കുകയാണ് കേരളം.
വഴക്കിനെ തുടർന്നായിരുന്നു മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് . മാള കൊെമ്പാടിഞ്ഞാമാക്കൽ പറമ്പി റോഡ് കണക്കൻകുഴി പരേതനായ സുബ്രെൻറ ഭാര്യ അമ്മിണിയാണ് മരിച്ചത്. 70 വയസ്സുള്ള അമ്മയെ 40 വയസ്സുള്ള മകൻ രമേശനാണ് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് .
ആളൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ അന്വേഷണത്തിൽ മറ്റൊരു നടുക്കുന്ന വിവരം കൂടി പൊലീസ് കണ്ടെത്തി. രമേശന് മാനസിക അസ്വാസ്ഥ്യമുണ്ട്.മാനസികാസ്വാസ്ഥ്യമുള്ള മകൻ ഞായറാഴ്ച വൈകീട്ട് അമ്മയെ കിണറ്റിൽ എറിയുകയായിരുന്നു. അമ്മിണിയും മകനും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ചയും ഇരുവരും വഴക്കുകൂടി.
ഈ വഴക്കിനിടയിൽ ഉണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് മകനെ കൊണ്ട് കടുംകൈ ചെയ്യിച്ചതെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽനിന്ന് അഗ്‌നിശമനസേന എത്തുേമ്പാൾ മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
പ്രതിയെ പൊലീസ് വിശദമായി തന്നെ ചോദ്യം ചെയ്യുകയാണ്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് .ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ജീവൻ നൽകിയ അമ്മമാരെ മക്കൾ കൊന്നെറിയുന്ന വാർത്തകൾ നേരത്തെയും ഒരുപാട് ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























