പുതിയ ഡിസിസി പട്ടികക്കെതിരെ കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ വലിയ പ്രതിഷേധം; ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' ആഹ്വാനം ചെയ്ത് വാട്സാപ് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍

പുതിയ ഡിസിസി പട്ടികക്കെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ നടക്കുന്നത് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ തന്നെ 'കലാപത്തിന്' ആഹ്വാനം ചെയ്തിയിരിക്കുകയാണ് ആര്‍ സി ബ്രിഗേഡ് എന്ന വാട്സാപ് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍. കൂടാതെ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ് ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നതെന്നും, ആര്‍ സി ബ്രിഗേഡ് വാട്സാപ് ചര്‍ച്ചകളുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചുവെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വലിയ ചർച്ചയായത്.
\ഇതിൽ പുതിയ ഡിസിസി പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്നാണ് ആഹ്വാനം. 'ഡിസിസി പ്രസിഡന്‍റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, പട്ടിക പുറത്തു വരും മുന്‍പ് തന്നെ ശശി തരൂരിനെതിരായി ധാരാളം പോസ്റ്ററുകളും മറ്റുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ ഡിസിസി പട്ടിക കോണ്‍ഗ്രസില്‍ കൂടുതല്‍ വിള്ളലുകളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























