ഉമ്മന്‍ ചാണ്ടി പടിയ്ക്ക് പുറത്ത് ഈ വന്‍ മരങ്ങളും നിലംപൊത്തും യുഡിഎഫ് അഴിച്ചുപണി ഇങ്ങനെ

ആന്ദരാബില്‍ ചെറുത്തുനില്‍ക്കാന്‍ വരുന്ന അഫ്ഗാന്‍ ജനതയോട് താലിബാന്‍ നേതാക്കള്‍ പറഞ്ഞു: 'നാല് മണിക്കൂറിനുള്ളില്‍ കീഴടങ്ങിയാല്‍ എല്ലാം നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ ശിക്ഷിക്കും'. താലിബാന്‍റെ ഈ താക്കീത് അഹ്മദ് മസ്സൂദിനെ ഭയപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ' ഞങ്ങളുടെ നിഘണ്ടുവില്‍ കീഴടങ്ങല്‍ എന്ന വാക്കില്ല. ആരെങ്കിലും ഏതെങ്കിലും പേരില്‍ ഞങ്ങളുടെ വീടോ നാടോ സ്വാതന്ത്ര്യമോ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഞങ്ങള്‍ ജീവിതം നല്‍കി മരണത്തെ വരിക്കും. അല്ലാതെ ഞങ്ങളുടെ മണ്ണോ അഭിമാനമോ വിട്ടുതരില്ല,' അഫ്ഗാനിസ്ഥാനിലെ ആണൊരുത്തന്റെ വാക്കുകൾ താലിബാനെ വിറപ്പിച്ചു.താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന്‍ ജനതയുടെ പോരാട്ടത്തിന് പഞ്ച്ശീറില്‍ വീര്യം നല്‍കി. അതാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലെ. എന്നാൽ സാലേലേയ്ക്ക് പിന്നാലെ താലിബാന്‍ ഭയക്കുന്ന പുലികുട്ടിയായി മാറിയിരിക്കുമാകയാണ് അഹ്മദ്ദ് മസൂദും.
ബഗ്‌ളാന്‍ പ്രവിശ്യയിലെ തെക്കന്‍ ജില്ലയാണ് ആന്ദരാബ്.താലിബാനെതിരെ പൊരുതി ആന്ദരാബ് ജില്ല തിരിച്ചുപിടിച്ച അഹ്മദ് മസ്സൂദ് അഫ്ഗാന്‍ ജനതയുടെ ചെറുത്തുനില്‍പിന്‍റെ മുഖമായി മാറിയിരുന്നു.ഇപ്പോളിതാ
പാഞ്ച്ഷീർ കൂടി പിടിച്ചടക്കാനുള്ള അതിമോഹവുമായി എത്തിയ 100 താലിബാന്കാരെ നേരിടാനും അഹ്മദ് മസ്സൂദിന്റെ നേതൃത്വത്തിലുള്ള പട ഒരുങ്ങുകയാണ്.അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള മുൻ അഫ്ഗാൻ സർക്കാർ സൈന്യം പ്രതിരോധത്തിന് റെഡിയാണ്.പണ്ട് റഷ്യന്‍ സൈന്യത്തിനെതിരെ ചെറുത്തുനില്‍പ് സംഘടിപ്പിച്ച പഞ്ച്ശീറിന്‍റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്മദ് ഷാ മസൂദിന്‍റെ മകനാണ് അഹ്മദ് മസ്സൂദ്.അച്ഛന്റെ വീറും വാശിയും ഒട്ടും ചോരാതെ തന്നെ താലിബാനോട് ചെറുത്ത് നിൽക്കുകയാണ് ഈ ചുണക്കുട്ടി.ഒരിക്കലും താലിബാന് മുന്നില്‍ മുട്ടുമടക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് മസൂദ്.
അഫ്ഗാനിസ്ഥാനിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സ്ഥാപകനായ അഹമ്മദ് മസൂദ് ഇപ്പോൾ താലിബാന്റെ കാടത്തത്തിനെതിരെ ആഞ്ഞടിക്കുകയാണ്.അച്ഛന്റെ പാത പിന്തുടർന്നുകൊണ്ടാണ് മകന്റെ പോരാട്ടം.1989 ജൂലൈ 10നാണ് ഇദ്ദേഹത്തിന്റെ ജനനം.ഇറാനിലെ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, മസൂദ് ഒരു വർഷം റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ ഒരു സൈനിക കോഴ്സിൽ ചെലവഴിച്ചു. 2012 ൽ അദ്ദേഹം ലണ്ടനിലെ കിംഗ്സ് കോളേജിൽ യുദ്ധപഠനത്തിൽ ബിരുദാനന്തര ബിരുദം ആരംഭിച്ചു, അവിടെ 2015 ൽ ബിരുദം നേടി. 2016 ൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ബിരുദാനന്തര ബിരുദം നേടി.പിന്നീട് തിരികെ നാട്ടിൽ എത്തിയ മസൂദ്
2016 നവംബറിൽ മസൂദ് ഫൗണ്ടേഷന്റെ സിഇഒ ആയി സ്ഥാനമേറ്റു.2019 മാർച്ച് മുതൽ, മസൂദ് ദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര അധികാര-ബന്ധങ്ങൾക്കായുള്ള സ്വിസ് മോഡൽ എന്ന തന്റെ പിതാവിന്റെ ആശയം അദ്ദേഹം അംഗീകരിച്ചു, സർക്കാരിന്റെ വികേന്ദ്രീകരണവും കാബൂളിൽ നിന്നുള്ള അധികാര കേന്ദ്രീകരണവും രാജ്യത്തെ പ്രവിശ്യകൾക്ക് കൂടുതൽ കാര്യക്ഷമമായ വിഭവങ്ങളും അധികാരവും നൽകുമെന്ന് പറഞ്ഞു. രാജ്യം മുഴുവൻ സമൃദ്ധിയും സുസ്ഥിരതയും കൊണ്ടുവന്നു.
2019 ലെ അഫ്ഗാൻ സമാധാന പ്രക്രിയയുടെ ദിശയെ മസൂദ് എതിർത്തു, അത് എല്ലാ അഫ്ഗാനികളുടെയും താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. 1990 കളിൽ താലിബാനെ പ്രതിരോധിച്ച വടക്കൻ സഖ്യത്തിന്റെ മാതൃകയിൽ മുജാഹിദ് നേതാക്കളുടെ പുതിയ സഖ്യം രൂപീകരിക്കുമെന്ന് ആ വർഷം സെപ്റ്റംബറിൽ അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ച്ഷീർ പ്രതിരോധം എന്നറിയപ്പെടുന്ന ഈ സഖ്യം, അമേരിക്കൻ ഐക്യനാടുകളിലെ സൈനിക പിൻവാങ്ങലിനു മുൻപായി നിർമ്മിച്ച നിരവധി സ്വതന്ത്ര സൈനിക ശക്തികളിലൊന്നായി മാറി. 2021 ലെ ആക്രമണസമയത്ത് രാജ്യത്തെ ഭൂരിഭാഗവും താലിബാന് കീഴടങ്ങിയതിനുശേഷം, മസൂദും ഒന്നാം വൈസ് പ്രസിഡന്റുമായ അംറുല്ല സാലിഹ് പഞ്ച്ഷീറിൽ കൂടിക്കാഴ്ച നടത്തി താലിബാൻ ഭരണം നിരസിച്ചതായി പ്രഖ്യാപിച്ചു. തന്റെ സൈന്യത്തിന് സൈനിക, ലോജിസ്റ്റിക് പിന്തുണയ്ക്കായി അമേരിക്കൻ പത്രങ്ങളിൽ അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റ് കാരണങ്ങൾക്കൊപ്പം, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പൊതു വധശിക്ഷകൾ തടയുന്നതിന്റെയും അന്താരാഷ്ട്ര ഭീകരർക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിതമായ ഒരു താവളം തിരിച്ചുവരുന്നത് ഒഴിവാക്കുന്നതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.അങ്ങനെ ഇപ്പോൾ അഫ്ഗാൻ ഭൂരിഭാഗവും താലിബാന്റെ കയ്യിൽ അകപ്പെട്ട ശ്വാസം മുട്ടുമ്പോൾ പഞ്ച്ഷീർ ഒരു കടത്തിനും വിട്ടുകൊടുക്കാതെ അവസാനം വരെ പോരാടുകയാണ് മസൂദ്.മരണം കേഴടക്കുന്നത് വരെ താലിബാനെതിരെ പോരാടുമെന്ന അഹമ്മദ് മസൂദ് പറഞ്ഞു കഴിഞ്ഞു.
മസൂദിന്റെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന് 9000 അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നൂറുകണക്കിന് ആളുകളെ നേരിടാൻ സൈന്യത്തിന് കഴിയുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇവിടെയുള്ളവർ അഫ്ഗാൻ ദേശീയ പതാക ഉയർത്തിക്കൊണ്ട് വിവിധ നഗരങ്ങളിൽ താലിബാനെതിരെ പ്രതിഷേധം നടത്തി. പഞ്ച്ഷിർ താഴ്വരയിൽ വടക്കൻ സഖ്യത്തിന്റെ പതാക ഉയർത്തി. മുന്നിൽ സൈന്യം നിലയുറപ്പിച്ചതോടെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രാദേശിക ഗോത്ര നേതാക്കളും ജനങ്ങളും സ്ഥലത്തുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തലസ്ഥാനമായ കാബൂളിൽ മിന്നലാക്രമണത്തെ തുടർന്ന് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ പാഞ്ച്ഷീറിലേക്ക് കടന്നതായി താലിബാൻ വിരുദ്ധ സേനയുടെ വക്താവ് പറഞ്ഞു. ഇവരെ കീഴടക്കുകയാണ് താലിബാന്റെ ലക്‌ഷ്യം. എന്നാൽ പോരാളികളുടെയും ആയുധങ്ങളുടെയും കുറവ് കണക്കിലെടുക്കുമ്പോൾ, മസൂദിന്റെ ഈ പ്രതിരോധം എത്രകാലം നിലനിൽക്കും എന്നത് ഇവർക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായത്തെ ആശ്രയിച്ചിരിക്കും.
https://www.facebook.com/Malayalivartha

























