Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അഫ്ഗാന്‍ അസ്വസ്ഥമാകുമ്പോള്‍ ലോകം പ്രതീക്ഷയോടെ ഭാരതത്തിലേക്ക് നോക്കുന്നത് നെഞ്ചുറപ്പുളള മോദി ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ്...!! താലിബാന്‍ ഇന്ത്യക്കെതിരെ പ്രകോപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല, ഇന്ത്യയെ പ്രശംസിക്കുകയാണ് ചെയ്ത്' -സംവിധായകന്‍ ജോണ്‍ ഡിറ്റോ

23 AUGUST 2021 04:07 PM IST
മലയാളി വാര്‍ത്ത

അഫ്ഗാന്‍ അസ്വസ്ഥമാകുമ്പോള്‍ ലോക രാജ്യങ്ങളും അഫ്ഗാനിലെ അലങ്കോലമായ മനുഷ്യ ജീവിതങ്ങളും പെണ്‍ കുഞ്ഞുങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തിലേക്കാണെന്നും അതിന് കാരണം ഇവിടെ നെഞ്ചുറപ്പുളള നരേന്ദ്ര ദാമോദര്‍ദാസ് മോദി ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണെന്നും വ്യക്തമാക്കി സംവിധായകന്‍ ജോണ്‍ ഡിറ്റോ.

തുര്‍ക്കിയിലുണ്ടായ ബ്രദര്‍ഹുഡ് എന്ന പ്രസ്ഥാനം ലോകത്ത്‍ പല പേരുകളില്‍ ഇസ്ലാമിക രാജ്യങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അതുവഴി ലോകം ഇസ്ലാമികവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും ജോണ്‍ ഡിറ്റോ പറയുന്നു. പാലസ്തീനില്‍ ഹമാസ്,

 

 

ഇന്‍ഡ്യയില്‍ ജമാഅത്തെ ഇസ്ലാമി, സിറിയയിലെ ഐഎസ്, ബംഗ്ലാദേശില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അല്‍ ഖ്വൈദ എന്നിവ ഉള്‍പ്പെടെ 150 ഓളം സംഘടനകളുണ്ടെന്നും അതില്‍ അഫ്ഗാനിലേതാണ് താലിബാന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണായകമാണെന്നും നമ്മള്‍ വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നതെന്നും ജോണ്‍ ഡിറ്റോ പറയുന്നു. താലിബാന്‍ ഇന്ത്യക്കെതിരെ പ്രകോപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഇന്ത്യയെ പ്രശംസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

അതിന് കാരണം ഇന്ത്യ നിര്‍മ്മിച്ചു കൊടുത്ത അഫ്ഗാന്‍ പാര്‍ലമെന്‍റ് മന്ദിരം ഒറ്റ രാത്രി കൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ വന്നു തകര്‍ത്തിട്ടു പോരാന്‍ കഴിവുള്ളവരാണ് ഇന്ത്യന്‍ വ്യോമ സേന എന്ന് തോക്കു പിടിക്കുന്ന താലിബാന് നന്നായി അറിയാം എന്നും അദ്ദേഹം പറയുന്നു.

ജോണ്‍ ടിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ, സ്വര്‍ണ്ണം ചെമ്പ് ലിഥിയം തുടങ്ങിയ അമൂല്യ ധാതുക്കളടങ്ങിയ പര്‍വ്വത ഭൂമികളുടെ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഗോത്ര വിഭാഗങ്ങളാണ് രാഷ്ട്രീയ ശക്തികളായി വരുന്നത്. കമ്മ്യൂണിസ്റ്റായിരുന്ന നജിം അബ്ദുള്ള ഭരിച്ചപ്പോള്‍ റഷ്യയുടെ ഓമനയായിരുന്നു അഫ്ഗാന്‍.

 

 

 

 

റഷ്യയ്ക്കെതിരെയുള്ള അമേരിക്കന്‍ നീക്കം അഫ്ഗാനില്‍ ഉണ്ടായി. കമ്യൂണിസ്റ്റായിരുന്ന രാഷ്ട്രത്തലവനെ കൊന്നു കെട്ടിത്തൂക്കിക്കൊണ്ടാണ് താലിബാന്‍ വരുന്നത്. ആയുധങ്ങള്‍ താലിബാന്‍ നേടിയത് അമേരിക്കന്‍ കച്ചവടക്കാരോടുമായിരുന്നു. മറ്റൊന്നു, താലിബാന്‍ എന്നത് അഫ്ഗാന്‍ മേഖലയിലെ ഒരു ഇസ്ലാമിക തീവ്രവാദി സംഘടനയാണ്.

തുര്‍ക്കിയിലുണ്ടായ ബ്രദര്‍ഹുഡ് എന്ന പ്രസ്ഥാനം പല രാജ്യങ്ങളില്‍ പല പേരുകളില്‍ ഇസ്ലാമിക രാജ്യങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതുവഴി ലോകം ഇസ്ലാമിക വത്ക്കരിക്കുക. പാലസ്തീനില്‍ ഹമാസും , ഇന്‍ഡ്യയില്‍ ജമാഅത്തെ ഇസ്ലാമിയും സിറിയയിലെ IS ഉം ബംഗ്ലാദേശില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും അല്‍ ഖ്വൈദ ഉള്‍പ്പെടെ 150 ഓളം സംഘടനകള്‍ . അതില്‍ അഫ്ഗാനിലേതാണ് താലിബാന്‍. ഇന്‍ഡ്യയില്‍ മാത്രമേ ആയുധമെടുക്കാതെ ബ്രദര്‍ഹുഡ് കാണാ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ..

 

 

 

 

 

 

അത് ഇന്‍ഡ്യന്‍ മുസല്‍മാന്റെ മഹത്ത്വമായിത്തന്നെ പറയണം. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക വല്‍ക്കരണം കള്‍ച്ചറല്‍ ഗെയിമായാണ് ഇന്‍ഡ്യയില്‍ എടുത്തിരിക്കുന്നത്. ഹിന്ദു രാഷ്ട്രീയവും ഒരു കള്‍ച്ചറല്‍ ഗെയിമിങ്ങ് തന്നെ. അത് രാഷ്‌ട്രമീമാംസയുടെ വിഷയമാണ്.

അഫ്ഗാനിലേക്ക് വരാം.. താലിബാന്‍ ഭരണത്തെ അമേരിക്ക പിന്തുണച്ചു. സെപ്റ്റംബര്‍ 11 ലെ ആക്രമണം വരെ . ബിന്‍ ലാദന് സഹായം ചെയ്തുവെന്ന പേരിലും ഇസ്ലാം തീവ്രവാദം യുദ്ധം ചെയ്തു തോല്‍പ്പിക്കുമെന്നും പ്രഖ്യാപിച്ച്‌ താലിബാനെതിരെയും തിരിഞ്ഞു.

 

 

 

 


താലിബാനെ തുരത്തി അഫ്ഗാന്‍ ഭരണം അട്ടിമറിച്ചു. സൈന്യത്തെ ഇറക്കി. 20 വര്‍ഷം. 60000 കോടി യു എസ് ഡോളറുകള്‍ ചിലവിട്ടു. ഖനനം തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറാന്‍ അമേരിക്കയ്ക്കു കഴിഞ്ഞതുമില്ല. ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച്‌ കൊന്നതിന് ശേഷം അഫ്ഗാനില്‍ ഉള്‍പ്പെടെ സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ തീരുമാനിച്ചിരുന്നതാണ്.എന്നാല്‍ ജോ ബൈഡനാണ് ആ തീരുമാനം നടപ്പിലാക്കിയത്.

ഇതില്‍ അമേരിക്കയ്ക്ക് മറ്റൊരു ഗൂഢലക്ഷ്യം കൂടിയുണ്ട്.ചൈനയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്ന ഉയിഗൂര്‍ മുസ്ലീങ്ങളുടെ നാട് അഫ്ഗാന്‍ ബോര്‍ഡറിനോടു ചേര്‍ന്ന തജിക്കിസ്ഥാന്‍ - ചൈനാ പ്രവിശ്യയിലാണ്. ചൈനാ പ്രവിശ്യയിലേക്ക് അഫ്ഗാനില്‍ നിന്നും കൂട്ടത്തോടെ അഭയാര്‍ഥികള്‍ എത്തുകയും മുസ്ലീങ്ങളുടെ

 

 

 

 

വിഷയം ശക്തമാവുകയും ചെയ്യും.ദീര്‍ഘകാലത്തേക്ക് ചൈനയെ ബാധിക്കാവുന്ന ഒരു പ്രശ്നമായി ഇത് മാറുകയും ചെയ്യും. മാത്രമല്ല ഇസ്രായേലുമായി ചേര്‍ന്നു മധ്യേഷ്യയിലെ ഏറ്റവും ഭീഷണിയായ ഇറാനെതിരെ അതിശക്തമായ ആക്രമണത്തിലേക്കാ ണ് അമേരിക്ക ഒരുങ്ങുന്നത്. ഇവിടെയാണ് ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണായകമാകുന്നത്.നമ്മള്‍ വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.


അഫ്ഗാനില്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യ, തന്ത്രപ്രധാനമായ പല നിര്‍മ്മിതികളും നടത്തിയിട്ടുള്ള ഇന്ത്യ, പെട്ടെന്ന് താലിബാനുമായി യുദ്ധപ്രഖ്യാപനം നടത്താന്‍ ഒരു സാധ്യതയുമില്ല. താലിബാനും പ്രകോപനങ്ങള്‍ ഒന്നും ഇന്ത്യക്കെതിരെ നടത്തിയിട്ടുമില്ല .ഇന്ത്യയെ പ്രശംസിക്കുകയാണ് ചെയ്തത്.

 

 

 

 

കാരണം ഇന്ത്യ നിര്‍മ്മിച്ചുകൊടുത്ത അഫ്ഗാന്‍ പാര്‍ലമെന്‍റ് മന്ദിരം ഒറ്റ രാത്രി കൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക്ലൂടെ വന്നു തകര്‍ത്തിട്ടു പോരാന്‍ കഴിവുള്ളവരാണ് ഇന്ത്യന്‍ വ്യോമ സേന എന്ന് തോക്കു പിടിക്കുന്ന താലിബാന് നന്നായി അറിയാം.താലിബാന്റേയും കണ്ണ് അവിടത്തെ അമൂല്യമായ സ്വര്‍ണ്ണ ചെമ്ബ് ലിഥിയം ശേഖരമുള്ള ഖനികളിലാണ്. പിന്നെ മലമടക്കുകളില്‍ വളരുന്ന മരിജ്വാന യുടെ കച്ചവടത്തിലും .ഇസ്ലാം മതം അവര്‍ക്ക് ഒരു ടൂള്‍ ആണ് .

പതിനാറാം നൂറ്റാണ്ടിലെ മത സങ്കല്‍പമായി താലിബാന്‍ പറയുന്നത് യഥാര്‍ത്ഥ ഇസ്ലാമല്ലെന്നു മനസ്സിലാക്കാന്‍ കഴിയുന്നവരാണ് ഭൂരിഭാഗം മുസ്ലിങ്ങളും . സ്ത്രീവിരുദ്ധമായ മായ ശരിയത്ത് നിയമങ്ങള്‍ ഒരിക്കലും ഭാരതത്തില്‍ നടപ്പാക്കാന്‍ കഴിയില്ല എന്നും നമുക്കറിയാം.

 

 

 

 

നമ്മള്‍ ഭാരതീയര്‍ ഭയപ്പെടേണ്ടതില്ല.കാരണം, അഫ്ഗാന്‍ അസ്വസ്ഥമാകുമ്ബോള്‍ ലോക രാജ്യങ്ങളും അഫ്ഗാനിലെ അലങ്കോലമായ മനുഷ്യ ജീവിതങ്ങളും പെണ്‍കുഞ്ഞുങ്ങളും പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തിലേക്കാണ്. അവിടെ നെഞ്ചുറപ്പുളള ഒരാള്‍ , ഒരു തനി RSS കാരന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോഡി ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ്. കൂടെ ആത്മാഭിമാനമുള്ള 140 കോടി ജനങ്ങളും.

പാകിസ്ഥാന്‍, ചൈന, തജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് നിലവില്‍ താലിബാന്റെ വരവ് ഭീഷണി എന്ന് എന്ന് തിരിച്ചറിയുക. മൂന്നു കൂട്ടരും ചേര്‍ന്ന് ഇന്‍ഡ്യയെ ആക്രമിക്കുമെന്ന ഭയവും വേണ്ട. പിന്നെ കേരളത്തിലെ ജിഹാദി തീവ്രവാദം .

 

 

 

 

അത് അമിത് ഷായുടെ നേതൃത്വത്തില്‍ NIA ഇവിടെവന്നു ഓരോന്നിനെയായി സാവധാനം കൊത്തിയെടുത്തു പൊയ്ക്കോളും. ഇപ്പോള്‍ മനസ്സിലായോ പ്രിയപ്പെട്ട ഇസ്ലാം സഹോദരങ്ങളെ ചൈന വാദികളായ കമ്മ്യൂണിസ്റ്റുകാരെ ഞാന്‍ 2013 മുതല്‍ മോദിയെ പിന്തുണച്ചതിന്‍റെ രഹസ്യം? ഇത് ജിഹാദികള്‍ക്കോ കമ്യൂണിസ്റ്റുകള്‍ക്കോ അടിപ്പെടാനുള്ള ജനതയല്ല. ഉറപ്പുള്ള ജനാധിപത്യം .അതാണ്.

എന്‍റെ മകള്‍ക്ക് ഞാന്‍ ഇട്ട പേര് ജഹനാര എന്നാണ്. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതിന്‍റെ പേരില്‍ ഔറംഗസീബ് എന്ന ക്രൂരന്‍ സഹോദരനായ ദാരയെന്ന ജ്ഞാനിയായ രാജകുമാരനെ കൊന്നുകളഞ്ഞു.

 

 

 

 

 

ആ ദാരയുടെ സഹോദരിയായിരുന്നു ജഹനാര . ഷാജഹാന്റെ മക്കള്‍ ആയിരുന്നു അവര്‍ മൂവരും. ഇതാണ് ഭാരതത്തിലെ മുസ്‌ലീമിന്റെ പാരമ്പര്യം. ദേശീയ തയിലൂന്നിയ ഇസ്ലാമിന്റെ പാരമ്പര്യം. അതിനാല്‍ ആരും താലിബാനില്‍ പ്രതീക്ഷ വയ്ക്കേണ്ടതില്ല. മോഡിയില്‍ പ്രതീക്ഷ വച്ചാല്‍ നല്ലതുമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends