സൈകിളില്‍ സഞ്ചരിച്ച 15കാരെ ഇടിച്ചിട്ടു; ഇറങ്ങിവന്ന് പരിക്ക് പരിശോധിച്ച് സ്ഥലത്തുനിന്നും തൊട്ടടുത്ത നിമിഷം തന്നെ മുങ്ങി, 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാതെ കടന്നുകളഞ്ഞ വാഹന ഉടമയെ നടുമുഴുവനും തപ്പി പൊലീസ്

സൈകിളില്‍ സഞ്ചരിച്ച 15കാരെ ഇടിച്ചിട്ട് കടന്നുകളഞ്ഞ് വാഹന ഉടമ. തൊട്ട് മുന്നില്‍തന്നെ ആശുപത്രി ഉണ്ടായിട്ടും ഇടിച്ചിട്ട കുട്ടിയെ രക്ഷിക്കാതെ കടന്നുകളഞ്ഞ വാഹന ഉടമയെ നാട് മുഴുവനും തപ്പി പൊലീസ്. സൈകിളില്‍ സഞ്ചരിച്ച 15കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സ്ഥലത്തുനിന്നും മുങ്ങിയ ആളുടെ തെളിവായി ശേഷിക്കുന്നത് വണ്ടിയില്‍ നിന്ന് അടര്‍ന്നുവീണ ബംപറിന്റെ കഷ്ണം മാത്രമാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദിവസം മുന്‍പ് ദയ ആശുപത്രിക്കു സമീപം വിയ്യൂര്‍ പാലത്തിലായിരുന്നു അപകടം നടന്നത്. രാത്രി ഏകദേശം 10ന് പാലത്തിലൂടെ സൈകിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നില്‍ വാന്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു സമീപത്തെ മുന്നറിയിപ്പു ബോര്‍ഡും തകര്‍ത്ത ശേഷമാണു വണ്ടി നിന്നത് തന്നെ. ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സി സി ടി വിയില്‍ ദൃശ്യമായിട്ടുണ്ട്.
പിന്നാലെ പരിക്ക് ഗുരുതരമാണെന്ന് തോന്നിയതോടെ ഉടന്‍തന്നെ ഇയാള്‍ തിരിച്ചു വാനില്‍ കയറി സ്ഥലം വിടുകയാണു ചെയ്തത്. 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാന്‍ ഇയ്യാൾ ശ്രമിച്ചില്ല. മാത്രമല്ല ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബംപറിന്റെ ഒരു ഭാഗം നിലത്തുവീണിരുന്നു. വാഹനം ചാര നിറമുള്ള ഇനോവ ക്രിസ്റ്റ ആണെന്നു തിരിച്ചറിഞ്ഞതോടെ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിയ്യൂര്‍ പൊലീസ്
അതോടൊപ്പം തന്നെ സംഭവസ്ഥലത്തു നിന്നു വടക്കാഞ്ചേരി ഭാഗത്തേക്കു പോയ വാഹനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി ടോള്‍ പ്ലാസകളിലെയും ജില്ലാ അതിര്‍ത്തികളിലെയും സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നുവരുകയാണ്. കൈയ്യിലും കാലിലും തലയിലും ഗുരുതരമായി പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























