ശ്രീനാരായണഗുരുദേവൻ ആരായിരുന്നുവെന്ന് കേരളീയ സമൂഹത്തെ ഇന്നിന്റെ സാഹചര്യങ്ങളിൽ ഓർമ്മപ്പെടുത്തേണ്ടതുണ്ട്; നവോത്ഥാനം വിശ്വാസ വിരുദ്ധരുടെ കുത്തകയാണ് എന്ന് കരുതുന്നവരുണ്ട്; കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ഗുരുദേവൻ സന്യാസിയായി തുടർന്നത് കേരളം തീർച്ചയായും മറക്കരുതാത്ത വസ്തുതയാണെന്ന് ശോഭ സുരേന്ദ്രൻ

ശ്രീനാരായണഗുരുദേവൻ ആരായിരുന്നുവെന്ന് കേരളീയ സമൂഹത്തെ ഇന്നിന്റെ സാഹചര്യങ്ങളിൽ ഓർമ്മപ്പെടുത്തേണ്ടതുണ്ടെന്ന പ്രസ്താവനയുമായി ശോഭ സുരേന്ദ്രൻ.
ഈ ചതയ ദിനത്തിൽ ഗുരുദേവനെ ഓർമ്മിക്കുമ്പോൾ സാമൂഹിക നവോത്ഥാനങ്ങൾക്ക് തുടക്കം കുറിക്കണമെങ്കിൽ സനാതന മൂല്യങ്ങളോട് ചേർന്നു നിൽക്കണം എന്ന് ഗുരുദേവന്റെ ജീവിത വീക്ഷണത്തോട് ചേർന്നു നിൽക്കാമെന്നും ശോഭ സുരേന്ദ്രൻ പങ്കു വച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ശ്രീനാരായണഗുരുദേവൻ ആരായിരുന്നുവെന്ന് കേരളീയ സമൂഹത്തെ ഇന്നിന്റെ സാഹചര്യങ്ങളിൽ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. നവോത്ഥാനം വിശ്വാസ വിരുദ്ധരുടെ കുത്തകയാണ് എന്ന് കരുതുന്നവരുണ്ട്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ഗുരുദേവൻ സന്യാസിയായി തുടർന്നത് കേരളം തീർച്ചയായും മറക്കരുതാത്ത വസ്തുതയാണ്.
വിശ്വാസങ്ങളെ നവീകരിക്കാനാണ്, നശിപ്പിക്കാനല്ല ഗുരുദേവൻ ശ്രമിച്ചത്. സമുദായാംഗങ്ങളെ ഭക്തിയിലും മതാചാരങ്ങളിലും നിഷ്ഠയുള്ളവരായി മാറ്റാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ നിരീശ്വരത്വമാണ് നവോദ്ധാനത്തിന്റെ അടിസ്ഥാനം എന്ന മൂഢത്വം പാടെ നിരാകരിക്കുന്നതാണ്.
അപ്പോഴും അദ്ദേഹം എല്ലാവരുടെയും ഗുരുവായി തുടർന്നു. ഈ ചതയ ദിനത്തിൽ ഗുരുദേവനെ ഓർമ്മിക്കുമ്പോൾ സാമൂഹിക നവോത്ഥാനങ്ങൾക്ക് തുടക്കം കുറിക്കണമെങ്കിൽ സനാതന മൂല്യങ്ങളോട് ചേർന്നു നിൽക്കണം എന്ന് ഗുരുദേവന്റെ ജീവിത വീക്ഷണത്തോട് ചേർന്നു നിൽക്കാം. ഏവർക്കും ഭക്തിസാന്ദ്രമായ ഗുരുദേവജയന്തി ആശംസിക്കുന്നു.
https://www.facebook.com/Malayalivartha


























