ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല; കാമുകന്‍ നാദിര്‍ഷ ബലമായി ഞരമ്പ് പിടിച്ച് വച്ച് മുറിയ്‌ക്കുകയായിരുന്നു; ശേഷം കൊക്കയിലേക്ക് ചാടി അതീവ ഗുരുതരവസ്ഥയിൽ കിടന്ന് ഞെട്ടിക്കുന്ന മൊഴിയുമായി യുവതി

കഴിഞ്ഞ ദിവസം വളരെ നടുക്കുന്ന ഒരു സംഭവവികാസം അരങ്ങേറിയിരുന്നു. കാമുകനും കാമുകിയും കൊക്കയിലേക്കു ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിവരംവളരെ നടുക്കത്തോടെയാണ് നാം അറിഞ്ഞത്.
കാമുകിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇപ്പോൾ ഇതാ ഗുരുതരാവസ്ഥയിൽ കിടന്ന് പെൺകുട്ടി മൊഴി പറഞ്ഞിരിക്കുകയാണ്. അത്യന്തം ദയനീയമായ മനുഷ്യമനസ്സാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള മൊഴിയാണ് പെൺകുട്ടി നൽകിയിരിക്കുന്നത്.
കാമുകൻ നാദിർഷ തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുവെന്ന് മറയൂരില്‍ കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴി.ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കാമുകന്‍ നാദിര്‍ഷ ബലമായി ഞരമ്പ് മുറിയ്‌ക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ആശുപത്രിയിൽ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ് .
നാദിർഷയും മറയൂർ ജയ്മാതാ സ്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്നേഹത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതം കിട്ടാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടി എന്നായിരുന്നു ആദ്യമൊക്കെ വാർത്ത വന്നത്.
എന്നാൽ പെൺകുട്ടിയുടെ മൊഴി വന്നപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കുന്നത്. യഥാർത്ഥ വിവരങ്ങളാണ് യുവതിയുടെ മൊഴിയിലൂടെ പുറത്തുവന്നത് .
ഇന്നലെ ഉച്ചയ്‌ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും മറയൂർ സ്വദേശിനി നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്.
എന്നാൽ ആത്മഹത്യയ്ക്ക് മുന്നേ കുറച്ചു കാര്യങ്ങൾ നാദിർഷ ചെയ്തിരുന്നു.
ആത്മഹത്യ ശ്രമത്തിന് മുമ്പ് തനിക്ക് പറയാനുള്ളതെല്ലാം വിശദമാക്കി കൊണ്ടുള്ള ഒരു വീഡിയോ ഇയാൾ എടുത്തു. ശേഷം ഇത് സുഹൃത്തുക്കൾക്ക് നാദിർഷ അയച്ചുകൊടുക്കുകയും ചെയ്തു.
വീഡിയോ കണ്ട സുഹൃത്തുക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.എന്നാൽ തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായില്ല എന്ന വിഷമം അവർക്കുണ്ട്. നാദിര്‍ഷയ്‌ക്ക് വേറെ വിവാഹം ഉറപ്പിച്ചതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചുവെന്നും . തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ .
എന്നാൽ ഇപ്പോൾ പെൺകുട്ടി മൊഴി നൽകിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിച്ചത്. അത്യന്തം നാടകീയവും ഒപ്പം നടുക്കുന്നതുമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്തു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്.
ഇവർ നൽകിയ വിവരമനുസരിച്ച് നാട്ടുകാരു പൊലീസും നടത്തിയ തെരച്ചിലിൽ നാദിർഷയുടെ മൃതദേഹം കിട്ടി. ഇരു കൈക്കും മുറിവേറ്റ് അവശനിലയിലായ നിഖിലയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മറയൂർ പൊലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചിരുന്നു . മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാദിർഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha

























