'ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല... എത്ര വേദനകള്‍ സഹിക്കുമ്പോഴും വേദനയാല്‍ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോഴും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങള്‍ കണ്ടിട്ടുള്ളു...' നന്ദു മഹാദേവയുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സീമ.ജി.നായര്‍

അർബുദത്തിനെതിരായ പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും കരുത്തും പ്രതീകമായിരുന്നു നന്ദു മഹാദേവ എന്ന 27 കാരൻ ഓർമയായിട്ട് നാല് മാസം കഴിഞ്ഞിരിക്കുന്നു. ഓരോ തവണയും അർബുദം ശരീരത്തെ കീഴടക്കാൻ ശ്രമിക്കുമ്പോൾ പുഞ്ചിരിയോടെ നിന്ന് പോരാളി. അർബുദത്തിന് മുന്നിൽ തോറ്റ് കൊടുക്കില്ലെന്ന് സമൂഹത്തോട് ആവർത്തിച്ച് പറഞ്ഞ നന്ദുവിനെ മലയാളികൾ ചേർത്തുപിടിക്കുകയായിരുന്നു. എന്നാൽ, മറ്റുള്ളവരിലേക്ക് ആത്മവിശ്വാസം പകരാനാണ് നന്ദു തൻ്റെ അവസാന വർഷങ്ങൾ മാറ്റിവച്ചത്.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഒട്ടനവധി പേരെ നേരിൽ കണ്ടു, അവരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്തു. 'അതിജീവനം' എന്ന കൂട്ടായ്‌മയിലൂടെ കൂടുതൽ പേരിലേക്ക് ഇറങ്ങിച്ചെല്ലാനാണ് നന്ദു എന്നും ശ്രമം നടത്തിയത്. ഒടുവിൽ മരണം കീഴ്‌പ്പെടുത്തിയെങ്കിലും അതിജീവനത്തിൻ്റെ പോരാളിയായി മാറിയിരുന്നു നന്ദു.
ഇപ്പോഴിതാ ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സീമ.ജി.നായര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 'നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച സീമയില്‍ പ്രിയപ്പെട്ട നന്ദുവിന്റെ വിയോഗം ഇപ്പോഴും വേദന പടര്‍ത്തുകയാണ്. ക്യാന്‍സര്‍ ബാധിതനായിരിക്കെ നിരവധി മനുഷ്യന്മാര്‍ക്ക് പ്രചോദിതനായിരുന്നു നന്ദു. മരണതുല്യമായ വേദനകള്‍ക്കിടയിലും ചിരിക്കുന്ന മുഖത്തോടെ മാത്രമേ മലയാളികള്‍ നാധുവിനെ കണ്ടിട്ടുള്ളു' എന്ന് കുറിക്കുകയാണ് താരം.
സീമ.ജി.നായരുടെ കുറിപ്പ് ഇങ്ങനെ;
ഇന്ന് സെപ്റ്റംബര്‍ 4. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. അവന്‍ പോയിട്ട് 4 മാസങ്ങള്‍ ആവുന്നു. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ദിനം.അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടാവും.
മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല.. എത്ര വേദനകള്‍ സഹിക്കുമ്ബോളും വേദനയാല്‍ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്ബോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങള്‍ കണ്ടിട്ടുള്ളു. നിന്നെ സ്നേഹിച്ചവര്‍ക്കെല്ലാം വേദനകള്‍ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോള്‍ ഞങ്ങള്‍ വേദനകൊണ്ട് തളരുകയായിരുന്നു.
പലപ്പോളും പിടിച്ചു നില്‍ക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...
https://www.facebook.com/Malayalivartha

























