കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതോടെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്ക് വേണ്ടി മുറവിളി മുഴങ്ങി....

കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതോടെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്ക് വേണ്ടി മുറവിളി മുഴങ്ങി.
ഷൈലജ യെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നാണ് ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നത്. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചര്‍ കൈകാര്യം ചെയ്തിരുന്നു.എന്നാല്‍ ഷൈലജ
യെ പിണറായി നിഷ്‌കരുണം ഒഴിവാക്കി.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെയാണ് സമൂഹമാധ്യമങ്ങള്‍ നീങ്ങുന്നത്. കോവിഡ് വൈറസ് പോലും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന പഴി മന്ത്രി വീണയുടെ പേരിലുണ്ട്. അപ്പോഴാണ് നിപ്പയും വന്നു ചേര്‍ന്നിരിക്കുന്നത്. എന്നിട്ടും ഷൈലജയെ പാര്‍ട്ടി ഒഴിവാക്കി.
കെ. കെ. ഷൈലജയുടെ പേരില്‍ പിണറായിയും സീതാറാം യച്ചൂരിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായതായിട്ടും ഫലമുണ്ടായില്ല.
കെ.ആര്‍. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദന്റെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. അതിന്റെ ഫല മാണ് ആരോഗ്യ മേഖല അനുഭവിക്കുന്നത്
മരുമകനെ വരെ മന്ത്രിയാക്കിയിട്ടും കെ.കെ. ഷൈലജയെ ഒഴിവാക്കിയ പിണറായി വിജയന്റെ നടപടിയില്‍ സീതാറാം യച്ചൂരി ക്ഷുഭിതനായിട്ടും ഫലമുണ്ടായില്ല.
കെ.ആര്‍. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാര്‍ത്ഥത്തില്‍ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടര്‍ഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങള്‍ എടുത്തിരുന്നു. തന്റെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയില്‍ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാര്‍ത്ഥത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കള്‍ പോലും അത്ഭുതപ്പെട്ടു.
ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ചിലര്‍ വിശേഷിപിച്ചപ്പോള്‍ അവര്‍ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവര്‍ സ്മാര്‍ട്ട് ആയാല്‍ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീങ്ങുന്നത്.
പുതിയ നേതാക്കളെ കൊണ്ടുവരാന്‍ എന്ന വിശദീകരണം നല്‍കുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാന്‍ തടസ്സമുണ്ടായിരുന്നില്ല എന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിക്കുന്നു. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയില്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നതെന്നും ഈ നേതാക്കള്‍ കരുതുന്നു.
മുമ്പ് സംസ്ഥാന ഘടകത്തില്‍ വന്‍ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതില്‍ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഈ തീരുമാനത്തില്‍ ഉണ്ടായില്ല.
പ്രതിസന്ധികള്‍ വരുമ്പോഴാണ് കണ്ണിന്റെ വില മനസിലാക്കുന്നത്. കെ.കെ.ഷൈലജ വന്നാല്‍ തീരു ന്ന പ്രശ്‌നമാ ണ് വളര്‍ന്നു വലുതാകുന്നത്.
https://www.facebook.com/Malayalivartha

























