Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇടുക്കിയിൽ സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം! വീട്ടമ്മ മരിച്ച്‌ കിടക്കുമ്പോഴും അതിനുമുകളിൽ ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്തു; ഒടുവിൽ സംശയത്തിന് കാരണമായത് ആ 12 വയസ്സുകാരൻ: അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍

05 SEPTEMBER 2021 04:24 PM IST
മലയാളി വാര്‍ത്ത

ദൃശ്യം സിനിമ ഇറങ്ങിയതിന് ശേഷം സമാനമായ രീതിയിൽ നിരവധി കൊലപാതകങ്ങളാണ് കേരളം കണ്ടത്. ഇടുക്കിയിൽ കഴിഞ്ഞ ആഴ്ച്ച നടന്ത്തും ഇതേ രീതിയിലെ സംഭവമാണ്. എന്നാലത്, മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് പണിക്കന്‍ക്കുടിയില്‍ ബിനോയ് കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്തത്.


പ്രതിയായ ബിനോയുടെ വീട്ടിൽ പലതലണ പരിശോധന നടത്തിയിട്ടും പോലീസിന് പോലും ഇത് കണ്ടെത്താനായില്ല. പ്രതി കൊല നടത്തുകയും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഈ മൃതദേഹം ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മറവ് ചെയ്യുകയും ആയിരുന്നു. വീട്ടമ്മ മരിച്ച്‌ കിടക്കുന്ന സമയത്തും സ്ഥലത്ത് ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചു.

11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിനോയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് മനസിലായത്. അതേ സമയം ഈ ദിവസം ബിനോയിയുടെ വീട്ടില്‍ അടുക്കളയുടെ പണി നടന്നത്.

ഏലത്തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട വീട്, അതും പഴയക്കാലത്ത് മണ്ണുകൊണ്ട് നിര്‍മിച്ചത്. അടുക്കളയാണെങ്കില്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്. അടുപ്പിനടിയില്‍ മൃതദേഹം ഇറക്കി കുഴിച്ചിടുക അത്ര എളുപ്പമല്ലാത്തതിനാലും മറ്റ് സംശയംഇല്ലാത്തതുകൊണ്ടാകാം പോലീസ് അവിടം പരിശോധിക്കാത്തത്.

പ്രതി ഇക്കാര്യം പുറലോകം അറിയാതിരിക്കാന്‍ ഇവിടമാകെ ചാണകം മെഴുകി അടുപ്പില്‍ 4 ദിവസത്തോളം ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം വിറക് വെയ്ക്കുന്ന ഭാഗത്ത് ചാരവും ചാക്ക് വിരിച്ച്‌ എലക്കയും ഉണങ്ങാന്‍ ഇട്ടിരുന്നു. വാ വട്ടം കുറവുള്ള രീതിയിലാണ് കുഴി തയ്യാറാക്കിയത്. അകത്തേക്ക് വീതി കൂടി വരുന്ന തരത്തിലായിരുന്നു 2.5 അടി ആഴമുള്ള കുഴി. മണ്ണ് നീക്കിയ ശേഷം കാലുകള്‍ മടക്കി കിടക്കുന്ന തരത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. തുണി നീക്കി, ഷാള്‍ പോലുള്ള എന്തോ പുതച്ചിരുന്നു. മുഖം പ്ലാസ്റ്റിക് കവറിന് മൂടിയിട്ടുണ്ട്. കുഴിയിലാകെ കാന്താരി മുളക് വിതറുകയും ചെയ്തു. പോലീസ് നായക്ക് മണം കിട്ടാതിരിക്കാനും തുണിയുടെ അടയാളം അവശേഷിക്കാതിരിക്കാനുമാണ് ഇതെന്നാണ് പോലീസ് നിഗമനം.

പിന്നീട് കുറച്ച്‌ വീതം മണ്ണിട്ട് ഇതുറപ്പിച്ച ശേഷമാണ് അടുത്ത മണ്ണിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മണ്ണിന് ഇളക്കം തട്ടിയതായും പുറമേ നിന്ന് തോന്നില്ല. കുഴിയുടെ പുറത്തെ വ്യാസം കുറവായതും മണ്‍വീടായതും പ്രതിയുടെ ആസൂത്രണത്തിന് തുണയായി. അതേ സമയം 12കാരന്‍ ഇവിടെ പണി നടന്നതായി കുറച്ചു ദിവസം മുന്‍പ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇവരാണ് സംശയം തീര്‍ക്കാനായി ഇവിടം കുഴിച്ച്‌ നോക്കിയത്. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും പിന്നീട് കൈ കാണുകയായിരുന്നു.

അതേസമയം കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍. നേരത്തെ തന്നെ ഇളയമകന്‍ അടുക്കളയില്‍ തങ്ങളെ മാറ്റി നിര്‍ത്തി പണി നടത്തിയതായി പറഞ്ഞിരുന്നതായും ഇത് പരിശോധിക്കാത്തതാണ് മൃതദേഹം കണ്ടെത്താന്‍ 25 ദിവസത്തോളം വൈകുവാനും പ്രതി രക്ഷപ്പെടുവാനും ഇടയാക്കിയെന്നും ഇവര്‍ പറയുന്നു.

അതേ സമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും അടുപ്പിനടിയില്‍ മൃതദേഹം കുഴിച്ചിട്ടതായി സംശയം തോന്നിരുന്നില്ലെന്നും വെള്ളത്തൂവല്‍ സിഐ ജന്മഭൂമിയോട് പറഞ്ഞു. അടുപ്പിരിക്കുന്ന ഭാഗം വലിപ്പും വളരെ കുറഞ്ഞ സ്ഥലമാണ്. ആദ്യം മുതല്‍ ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം വീടിന് സമീപത്തെ തെങ്ങിന്‍ കുഴി, ആട്ടിന്‍കൂടിരിക്കുന്ന ഭാഗം, സമീപ പ്രദേശങ്ങളെല്ലാം പരിശോധന നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണ്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട്ടിലടക്കം അന്വേഷണം സംഘം എത്തിയിരുന്നു. 29ന് തൃശൂരില്‍ എത്തിയ ബിനോയി എടിഎം ഉപയോഗിച്ച്‌ പണമെടുത്തിട്ടുണ്ട്. പിന്നീട് പാലക്കാടും എത്തിയതായി വിവരമുണ്ട്. ക്രിമിനില്‍ പഞ്ചാത്തലമുള്ള ആളാണ് ബിനോയി എന്നും നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ വിളിച്ചിരുന്നു. ഇത് ബിനോയിയെ അസ്വസ്ഥനാക്കി. ഫോണ്‍ എടുക്കരുതെന്ന സിന്ധുവിനോട് ഇയാള്‍ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ ബിനോയി ഇവരെ വകവരുത്തിയെന്നാണ് പോലീസിന്റെ സംശയം.

പ്രതിക്കായി സമഗ്രമായ അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി അറിയിച്ചു. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends