Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എൻ്റെ ചെറിയ തെറ്റുകൾക്ക് പോലും അമ്മ തന്നത് വലിയ ശിക്ഷകളായിരുന്നു ;ക്ലാസിലെ മറ്റു കുട്ടികൾക്ക് ടീച്ചറുടെ കുട്ടിക്ക് പ്രത്യേക പരിഗണന കിട്ടുന്നു എന്ന് തോന്നാതിരിക്കാനായിരുന്നത്രേ അമ്മ എനിക്ക് കൂടുതൽ ശിക്ഷ നൽകിയിരുന്നത്; വർഷങ്ങൾക്ക് ശേഷം അമ്മ എനിക്ക് നൽകിയ ശിക്ഷ കൂടിപ്പോയെന്നും തെറ്റു പറ്റിയെന്നും പറഞ്ഞ് കണ്ണീർ വാർക്കുന്നതും കണ്ടു;ഈ അദ്ധ്യാപക ദിനത്തിൽ എൻ്റെ അമ്മയോടൊപ്പം , വിദ്യ പകർന്നു നൽകിയ എല്ലാ ഗുരുനാഥൻമാരെയും സ്മരിക്കുന്നു; ഓർമ്മകൾ പങ്കുവച്ച് സന്ദീപ് ജി വാര്യർ

06 SEPTEMBER 2021 12:07 PM IST
മലയാളി വാര്‍ത്ത

സെപ്തംബർ അഞ്ചാം തീയതി അധ്യാപക ദിനമായിരുന്നു. ഈ ദിവസം ബിജെപി നേതാവ് സന്ദീപ് ജി വാര്യർ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മ തൻ്റെ അദ്ധ്യാപിക കൂടി ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

അമ്മ എൻ്റെ അദ്ധ്യാപിക കൂടി ആയിരുന്നു . സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് തന്നെ , അമ്മയോടൊപ്പം ചെത്തല്ലൂർ സ്കൂളിലെ സ്റ്റാഫ് റൂമിൽ കയറാനും അദ്ധ്യാപകരുടെ , അമ്മയുടെ സഹപ്രവർത്തകരുടെ സ്നേഹവും ലാളനയും ഒക്കെ ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആൾ കൂടിയായിരുന്നു ഞാൻ.

രണ്ടാം ക്ലാസിൽ , സ്വന്തം അമ്മ ക്ലാസ് ടീച്ചറായി വന്നപ്പോൾ , മറ്റു കുട്ടികളേക്കാൾ പീഡനവും താഡനവും ഏറ്റു വാങ്ങേണ്ടി വന്നതും ഞാൻ തന്നെയായിരുന്നു. എൻ്റെ ചെറിയ തെറ്റുകൾക്ക് പോലും അമ്മ തന്നത് വലിയ ശിക്ഷകളായിരുന്നു.

 

 

 

ഒരിക്കൽ അടിയുടെ വേദന സഹിക്കാതെ ക്ലാസിൽ നിന്ന് ഇറങ്ങി സ്കൂൾ മുറ്റത്തു കൂടി ഓടിയത് ഓർക്കുന്നു . മറ്റൊരിക്കൽ അടുത്ത ക്ലാസിൽ പഠിപ്പിച്ചിരുന്ന ജയശ്രി ടീച്ചർ ഓടി വന്ന് അമ്മയുടെ കയ്യിലെ മരത്തിൻ്റെ സ്കെയിൽ ബലമായി പിടിച്ചു വാങ്ങി എന്നെ രക്ഷിച്ചിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം അമ്മ എനിക്ക് നൽകിയ ശിക്ഷ കൂടിപ്പോയെന്നും തെറ്റു പറ്റിയെന്നും പറഞ്ഞ് കണ്ണീർ വാർക്കുന്നതും കണ്ടു. ക്ലാസിലെ മറ്റു കുട്ടികൾക്ക് ടീച്ചറുടെ കുട്ടിക്ക് പ്രത്യേക പരിഗണന കിട്ടുന്നു എന്ന് തോന്നാതിരിക്കാനായിരുന്നത്രേ അമ്മ എനിക്ക് കൂടുതൽ ശിക്ഷ നൽകിയിരുന്നത് .

അദ്ധ്യാപിക എന്ന നിലയ്ക്ക് അമ്മ ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന ആളായിരുന്നു. തൻ്റെ ക്ലാസിലെ കുട്ടികൾ എല്ലാവരും മികവ് പുലർത്തണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. കലോത്സവത്തിനും കായിക മേളക്കും ശാസ്ത്ര മേളക്കുമൊക്കെ കുട്ടികളെ തയ്യാറെടുപ്പിക്കാൻ അമ്മ മുൻപിലുണ്ടാവുമായിരുന്നു.

പുലർച്ചെ നാലു മണിക്ക് അയൽവാസിയായ ശ്യാമള സിസ്റ്ററോടൊപ്പം പോയി സ്കൂൾ കിണറിൽ നിന്നും വെള്ളം കൊണ്ടുവന്ന് തുടങ്ങുന്ന (അക്കാലത്ത് വീട്ടിൽ പൈപ്പ് വെള്ളം ഇല്ല ) അമ്മയുടെ ദിവസം മിക്കവാറും അവസാനിക്കുന്നത് രാത്രി ഏറെ വൈകി ടീച്ചിംഗ് നോട്ടും മറ്റും എഴുതിയിട്ടാകും .

ഞാനുറങ്ങുമ്പോഴും ഉണരുമ്പോഴും അമ്മ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരിക്കും . ഇതിനിടയിൽ എപ്പോഴാണാവോ അമ്മ ഉറങ്ങിയിരുന്നത് ? എൻ്റെ കുട്ടിക്കാലത്ത് മുഴുവൻ അച്ഛൻ ജോലി സംബന്ധമായി ദൂരത്തായിരുന്നു. ആഴ്‌ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ഒരു ദിവസമാണ് അച്ഛനെ കാണാൻ കഴിയുക .

അതുകൊണ്ടുതന്നെ വീട് നോക്കിയിരുന്നതും അമ്മയായിരുന്നു. സ്കൂൾ വിട്ടു വന്നാൽ അമ്മ നേരെ പറമ്പിലേക്കിറങ്ങും . പണിക്കാർക്കൊപ്പം കാടുവെട്ടാനും തെങ്ങിന് തടമെടുക്കാനും വിറക് പെറുക്കാനും ഒക്കെ നിന്ന് , വിയർത്ത് കുളിച്ചാണ് അമ്മ വീട്ടിൽ കയറുക .

അമ്മ മാത്രമായിരിക്കില്ല , നമ്മളെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും. വീടും കുടുംബവും ഒക്കെ നോക്കുമ്പോഴും മറ്റു കുട്ടികളെയും സ്വന്തം കുട്ടികളെ പോലെ കണ്ട് അവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്ന ഏക വിഭാഗം അദ്ധ്യാപകരായിരിക്കും . ഈ അദ്ധ്യാപക ദിനത്തിൽ എൻ്റെ അമ്മയോടൊപ്പം , വിദ്യ പകർന്നു നൽകിയ എല്ലാ ഗുരുനാഥൻമാരെയും സ്മരിക്കുന്നു. 

രോഗം ഓർമ്മയുടെ ചരടുകൾ ഓരോന്നായി അമ്മയിൽ നിന്ന് മുറിച്ച് മാറ്റുമ്പോഴും , ഇടക്ക് ഞാനമ്മയോട് ചോദിക്കാറുണ്ട് , കലോത്സവത്തിന് എന്നെ പഠിപ്പിച്ച ആ കവിത ഒന്ന് ചൊല്ലാമോ ..
വ്യക്തമല്ലെങ്കിലും പുഞ്ചിരിച്ചു കൊണ്ട് അമ്മ ചൊല്ലും ...
" ആ‍വണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു "

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends