Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വിവാഹ വാർഷികത്തിന് സർപ്രൈസ് കൊടുക്കാൻ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവിനെ കണ്ട്‌ ഞെട്ടിത്തരിച്ചു; ഇതിനിടയിൽ പ്ലേ ആയത് "താലികെട്ടിക്കോട്ടെ" എന്ന ശബ്ദ സന്ദേശം; ഫോൺ പരിശോധിച്ചപ്പോൾ ബ്രോ എന്ന പേരിൽ സേവ് ചെയ്തത് പ്രവീണിന്റെ നമ്പർ:- കാളിയമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ സവിതയെ കാമുകൻ ക്ഷേത്രത്തിൽ വച്ച് താലികെട്ടി:- വീട്ടുകാർ കാൺകെ ഫോൺ സംഭാഷണത്തിലും ചാറ്റിലും മുഴുകി! ചതിച്ചെന്ന് അറിഞ്ഞിട്ടും ഭാര്യയെ അവസാനമായി കാണാൻ സതീഷ് നാട്ടിൽ എത്തി...

12 SEPTEMBER 2021 08:07 AM IST
മലയാളി വാര്‍ത്ത

ഭർതൃവീട്ടിൽ ജീവനൊടുക്കിയ സവിതയെയും കാമുകൻ പ്രവീണിനെയും കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിലെ ജോലിക്കിടയിൽ പരിചയപ്പെട്ട പ്രവീണുമായി സവിതയ്ക്കുണ്ടായിരുന്നത് വിട്ടുപിരിയാൻ കഴിയാത്ത ബന്ധം.

കഴിഞ്ഞ നാലിന് ക്ഷേത്രത്തിൽ വച്ച് കാമുകനായ മണപ്പള്ളി കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീൺ സവിതയെ താലി ചാർത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അമ്മായിയമ്മയോട് കാളിയമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ സവിത തിരികെ എത്തിയത് സതീഷ് കെട്ടിയ താലിമാല ഇല്ലാതെയായിരുന്നു,

ഇത് ശ്രദ്ധയില്‍പെട്ട അമ്മായിയമ്മ താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ലെന്നും, കാമുകൻ കെട്ടിയ താലിയാണെന്നും മനസിലാക്കിയത്.മകനോട് ഈ വിവരം മറച്ചുവച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സതീഷ് നാട്ടിലേയ്ക്ക് വരാനൊരുങ്ങിയത്.

രണ്ടര വർഷം മുമ്പായിരുന്നു കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം നടന്നത്. തുടർന്ന് സതീഷ് വിദേശത്തേക്ക് പോയതോടെ സവിത മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുകയറി. ഇവിടെവച്ചായിരുന്നു പ്രവീണിനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയിട്ട് വന്നാലും രാത്രി വൈകിയും ഫോൺ സംഭാഷണത്തിലും വാട്ട്സ് ആപ് ചാറ്റിലും സവിത മുഴുകിയതോടെ സതീഷിന്റെ അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും സംശയം തോന്നുകയായിരുന്നു.

വൈകാതെ തന്നെ അത് ഭർത്താവുമായുള്ള ഫോൺ വിളി ആയിരുന്നില്ലെന്ന് വീട്ടുകാർക്ക് വ്യക്തമായി. അതിരുവിട്ട സംഭാഷണവും സൂപ്പർ മാർക്കറ്റിലെ സഹ പ്രവർ‌ത്തകന്റെ സൗഹൃദ സന്ദർശനങ്ങളും വീട്ടുകാർ ഇടപെട്ട് വിലക്കി. സഹപ്രവർത്തകനുമായുള്ള അടുപ്പം കുടുംബപ്രശ്നങ്ങൾക്ക് കാരണമായതോടെ സവിതയോട് സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിക്കാൻ ഭർത്താവ് സതീഷ് ആവശ്യപ്പെട്ടു.

തുടർന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. വീട്ടിൽ ഒറ്റയ്ക്കായ ഭാര്യയെ വിളിക്കാൻ സതീഷ് ശ്രമിക്കുമ്പോഴെല്ലാം സംസാരിക്കാൻ താത്പര്യം ഇല്ലാതെ ഒഴിവാകുകയും, പെട്ടെന്ന് കോൾ കട്ട് ചെയ്യുകയുമായിരുന്നു സവിത ചെയ്തിരുന്നത്.


ഇതിന് മുമ്പ് വിവാഹവാർഷികത്തിന് സർപ്രൈസ് നൽകാൻ 2020 ൽ സതീഷ് അപ്രതീക്ഷിതമായി നാട്ടിലെത്തി. സതീഷ് വീട്ടിലെത്തിയതോടെ ഞെട്ടിത്തരിച്ച സവിത പരിഭ്രാന്തയായി. ഈ സമയം ഫോണിൽ താലികെട്ടിക്കോട്ടെ എന്ന ശബ്ദസന്ദേശം എത്തി. ഫോൺ വാങ്ങി നോക്കിയപ്പോൾ കണ്ടത് ബ്രോ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന പ്രവീണിന്റെ നമ്പർ ആയിരുന്നു.

 

 

വെറും സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിൽ ഉള്ളതെന്നും, വിളിച്ച് താകീത് ചെയ്യാമെന്നും പറഞ്ഞ് സവിത അന്ന് തടിതപ്പി. കോവിഡിനെത്തുടർന്ന് കുറച്ചുകാലം നാട്ടിൽ നിന്ന സതീഷ് വീണ്ടും ഗൾഫിലേയ്ക്ക് മടങ്ങിയതോടെ പാരാമെഡിക്കല്‍ കോഴ്സ് കഴിഞ്ഞ സവിതയെ പുതിയകാവിലുള്ള ഒരു ലാബില്‍ ജോലിക്ക് അയച്ചു. പിന്നീട് ഇവിടെ വച്ച് വീണ്ടും കാമുകനുമായി ബന്ധം തുടരുകയായിരുന്നു.

സതീഷിന്റെ അമ്മയും, സഹോദരിയുടെ മകളുമായിരുന്നു സവിതയ്ക്കൊപ്പം താമസിച്ചിരുന്നത്. പ്രവീണിനെ മനസ്സിൽ പ്രതിഷ്ഠിച്ച് നടന്ന സവിത ഇവരുമായി അടുപ്പം കാണിക്കില്ലായിരുന്നു. ഈ സമയമെല്ലാം പ്രവീണുമായി ഫോൺ സംഭാഷണങ്ങളിലും ചാറ്റിലും മുഴുകി സമയം തള്ളിനീക്കും.

ഈ ബന്ധത്തെക്കുറിച്ച് സവിതയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവിൽ നാട്ടിലേക്ക് ജോലി അവസാനിപ്പിച്ച്‌ മടങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സവിത ആത്മഹത്യ ചെയ്തത്.

തനിക്കൊപ്പം ജീവിക്കാൻ സവിത പ്രവീണിനെ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാര്യയും മക്കളുമുള്ളതിനാൽ അവരെ ഉപേക്ഷിച്ച് സവിതയ്ക്കൊപ്പം പോകാൻ കാമുകൻ തയ്യാറായിരുന്നില്ല. ആത്മഹത്യ ചെയ്യുന്ന ദിവസവും സവിത തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് പ്രവീണിനോട് വാശിപിടിച്ചു.

അയാൾ അതിന് വഴങ്ങിയില്ല. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ അർദ്ധരാത്രിയോടെ സവിതയുടെ വീട്ടിലെത്തിയത്. പ്രവീൺ തന്നെ ഒഴിവാക്കുകയാണെന്ന് മനസിലാക്കിയ സവിത മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും കതകിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല. പരിഭ്രാന്തനായ യുവാവ് വീടിന് പുറത്തിറങ്ങി ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിച്ചശേഷം തന്ത്രപൂർവ്വം അവിടെ നിന്ന് മുങ്ങുകയായിരുന്നു.

വീട്ടുകാരും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് കൈത്തണ്ടയിലെ ഞരമ്പ് അറുത്തശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സവിതയെ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കാമുകന്‍ രാത്രിയില്‍ വന്നതിന് ശേഷമാണ് സവിത ആത്മഹത്യ ചെയ്തത് എന്ന തെളിവുകള്‍ ഉണ്ടായിട്ടും സതീഷിന്റെ പീഡനത്തെ തുടര്‍ന്നാണ് സവിത ആത്മഹത്യ ചെയ്തതെന്നാണ് അവര്‍ പരാതിയില്‍ പറയുന്നത്.

വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഭാര്യ മരിച്ചത് അറിഞ്ഞ് സതീഷ് ദുബായില്‍ നിന്നുമെത്തിയിരുന്നു. സവിതയുടെ മൃതദേഹം അവസാനമായി കണ്ടതിന് ശേഷമായിരുന്നു സംസ്ക്കാരം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (32 minutes ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (41 minutes ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (46 minutes ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (59 minutes ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (2 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (2 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (2 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (2 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (3 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (3 hours ago)

Malayali Vartha Recommends