പൈലറ്റ് കഞ്ചാവടിച്ച് കിളിപ്പാറി സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി AIR വിമാനത്തിൽ നടന്നത്, ഞെട്ടിക്കുന്ന കാര്യങ്ങൾ..സത്യം ഇങ്ങനെ

ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പറക്കുന്നതിനിടെ പെട്ടെന്ന് നൂറുകണക്കിന് അടി താഴേക്ക് പതിച്ച് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ പ്രധാന പൈലറ്റ് (പൈലറ്റ്-ഇൻ-കമാൻഡ്) കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വിശദമായ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 4-ന് നടന്ന ഈ അപകടത്തെ തുടർന്ന് പൈലറ്റുമാരെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്ന പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ഇറങ്ങിയ ഉടൻ നടത്തിയ പരിശോധനയിലും പിന്നീട് വിശദമായ സ്ഥിരീകരണത്തിനായി സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചു നടത്തിയ പരിശോധനയിലുമാണ് പ്രധാന പൈലറ്റ് കഞ്ചാവ് (Weed) ഉപയോഗിച്ചതായി തെളിഞ്ഞത്.
സംഭവത്തെ തുടർന്ന് ഇരു പൈലറ്റുമാരെയും അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഏതെങ്കിലും ഒരു കാരണത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അന്തിമ നിഗമനത്തിലെത്തരുതെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 4-നാണ് 137 യാത്രക്കാരും (മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ) രണ്ട് പൈലറ്റുമാരും ആറ് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 8 ജീവനക്കാരുമായി എയർബസ് A320 വിമാനം ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ വിമാനം സാമാന്യം ഉയർന്ന ഉയരത്തിൽ പറക്കുമ്പോൾ (Cruise phase) അപ്രതീക്ഷിതമായി 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.
വിമാനം താഴേക്ക് പതിച്ച നിമിഷത്തിൽ പ്രധാന പൈലറ്റ് തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നും, കോ-പൈലറ്റ് ആണ് വിമാനത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്തിരുന്നതെന്നുമാണ് റിപ്പോർട്ടുകൾ. പെട്ടെന്നുണ്ടായ ഈ വീഴ്ചയിൽ വിമാനത്തിനുള്ളിൽ 'നെഗറ്റീവ്-ജി' അവസ്ഥ രൂപപ്പെടുകയും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാരും ജീവനക്കാരും മുകളിലേക്ക് ഉയർന്നു പൊങ്ങി വീഴുകയുമായിരുന്നു. തുടർന്ന് വിമാനം പെട്ടെന്ന് തന്നെ സ്ഥിരത കൈവരിക്കുകയും ഡൽഹിയിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തെങ്കിലും, അപകടത്തിൽ 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു.
സാങ്കേതിക തകരാറുകളും സംശയനിഴലിൽ
പൈലറ്റിന്റെ ലഹരി ഉപയോഗത്തിന് പുറമെ വിമാനത്തിന് സംഭവിച്ച ഗുരുതരമായ സാങ്കേതിക തകരാറുകളും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. പറക്കുന്നതിനിടെ ഓട്ടോ-പൈലറ്റ് സംവിധാനം പെട്ടെന്ന് പ്രവർത്തനരഹിതമാവുകയും, ട്രിപ്പിൾ ഹൈഡ്രോളിക് തകരാർ നേരിടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഓട്ടോ-പൈലറ്റ് വിച്ഛേദിക്കപ്പെട്ടതോടെ കോ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം നേരിട്ട് കൈയിലെടുക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ 'ഫ്ലൈറ്റ് കൺട്രോൾ സ്റ്റാൾ' എന്ന മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെടുകയും ചില സ്വിച്ചുകളും സൂചകങ്ങളും പ്രവർത്തനം നിർത്തുകയും ചെയ്തു. സാങ്കേതിക തകരാറുകൾ, അന്തരീക്ഷ ചുഴലി (Turbulence), പെട്ടെന്നുണ്ടായ ഉയരക്കുറവ് എന്നിവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എഎഐബി വിശദമായി പരിശോധിച്ച് വരികയാണ്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന ഈ അന്വേഷണത്തിൽ ഫ്രഞ്ച് ഏവിയേഷൻ ഏജൻസിയായ ബിയ ഇയും (BEA) എയർബസിന്റെ വിദഗ്ധരും സാങ്കേതിക സഹായം നൽകുന്നുണ്ട്.
സംഭവം വൻ വിവാദമായതോടെ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർ ഇന്ത്യയ്ക്കെതിരെയുള്ള നടപടികൾ ശക്തമാക്കി. എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സിഇഒ കാംബെൽ വിൽസണെ മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു, സിവിൽ ഏവിയേഷൻ സെക്രട്ടറി, ഡിജിസിഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നു.
വ്യോമയാന മേഖലയിൽ യാത്രാസുരക്ഷയ്ക്കാണ് ഒന്നാം സ്ഥാനമെന്നും, വിമാനക്കമ്പനികളുടെയോ റഗുലേറ്റർമാരുടെയോ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചകളും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുകയുമാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha
























