മകളുടെ മുറിയിൽ രാത്രിയിൽ അസ്വാഭാവികമായ ശബ്ദങ്ങൾ; കുതിച്ചെത്തിയ മാതാപിതാക്കൾ പരിശോധനയിൽ കണ്ടെത്തിയത് നടുക്കുന്ന കാഴ്ച; മുറിക്കുള്ളിൽ കാമുകനെ ഒളിപ്പിച്ച് പെൺകുട്ടി; ചോദ്യം ചെയ്തതോടെ പുറത്തുവന്നത് നാല് കാമുകന്മാരുടെ വിവരങ്ങൾ ; രണ്ടുപേരുമായി നേരിട്ടുള്ള ലൈംഗികബന്ധവും മറ്റ് ചിലരുമായി വീഡിയോ കോൾ വഴി സംസാരവും ചാറ്റിങ്ങും; ഞെട്ടിക്കുന്ന ലീലാവിലാസങ്ങൾ പുറത്ത്
മകളുടെ മുറിയിൽ രാത്രിയിൽ അസ്വാഭാവികമായ ശബ്ദങ്ങൾ.... കുതിച്ചെത്തിയ മാതാപിതാക്കൾ പരിശോധനയിൽ കണ്ടെത്തിയത് നടുക്കുന്ന കാഴ്ച... മുറിക്കുള്ളിൽ കാമുകനെ ഒളിപ്പിച്ച് പെൺകുട്ടി..... പതിനാറുകാരിയെ ചോദ്യം ചെയ്തതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ലീലാവിലാസങ്ങൾ....
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കളിൽ രണ്ടുപേരുമായി നേരിട്ടുള്ള ലൈംഗികബന്ധവും മറ്റ് ചിലരുമായി വീഡിയോ കോൾ വഴി സംസാരവും ചാറ്റിങ്ങും.... അക്ഷരാർത്ഥത്തിൽ നടുക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിയിരുന്നത്...
പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തും. ശേഷം ലൈംഗികമായി പീഡിപ്പിക്കുമെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത് . രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ലൈംഗിക പീഡനം നടന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് നിരവധി ഞെട്ടിക്കുന്ന വിവരങ്ങളാണ് വ്യക്തമായത്. എന്നാൽ കള്ളക്കളികൾ എല്ലാം പൊഴിയുന്ന ദിവസം സംഭവിച്ചത് ഇങ്ങനെയാണ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 4 യുവാക്കളിൽ ഒരാൾ ലൈംഗിക ബന്ധത്തിനായി രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തി.
പെൺകുട്ടി താമസിച്ചിരുന്നത് പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് . ഈ മുറിയിലേക്ക് രാത്രി യുവാവ് കയറി . എന്നാൽ ഈ സമയം പെൺകുട്ടി മറ്റൊരു മുറിയിൽ പഠിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നും ശബ്ദം കേട്ടതോടെ രക്ഷിതാക്കൾ എത്തി പരിശോധന നടത്തി. അപ്പോഴായിരുന്നു കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ വീട്ടുകാർ കണ്ടത്. വീട്ടുകാർ ചുറ്റും വളഞ്ഞതോടെ മുറിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.
ഈ സംഭവത്തെ തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആയിരുന്നു കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നത് . മുൻപും യുവാവുമായിലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. തുടർന്ന് കൗൺസിലർമാർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കൂടുതൽപേർ പെൺകുട്ടിയെ വശീകരിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതായി വെളിപ്പെടുത്തി.
രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജ്ജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ് പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്.
നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു എന്നതാണ് മറ്റൊരു ട്വിസ്റ്റ് . പൊലീസ് കേസ് അന്വേഷിച്ചപ്പോൾ നാട്ടിൽ പരിചയമുണ്ടായിരുന്ന രണ്ട് പ്രതികൾ ഈ വിവരം അറിഞ്ഞത്.
ആകെ നാല് പേരിൽ രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്.
പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.ഓൺലൈൻ പഠനം മൂലമുള്ള സാഹചര്യം സംഭവത്തിൽ പ്രധാന പങ്ക് വഹിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമായി പോലീസ് വിലയിരുത്തി.
രാമപുരം പീഡനം ഒരു വർഷമായി നടക്കുന്നതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
https://www.facebook.com/Malayalivartha