ഇരുവരും തമ്മില്‍ എന്തോ വലിയ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് താന്‍ അങ്ങോട്ട് ചെന്നത്; പെട്ടെന്ന് ആ പയ്യന്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ഇടിച്ച് വീഴ്ത്തി; മുട്ടുകുത്തി വീണ കൊച്ചിനെ അവന്‍ മുടിക്ക് കുത്തിപ്പിടിച്ചു;പിന്നെ കാണുന്നത് കഴുത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ്;കൊലപാതകം നേരിൽ കണ്ടതിന്റെ നെഞ്ചിടിപ്പ് മാറാതെ കോളേജ് സെക്യൂരിറ്റി

സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ പ്രണയ നൈരാശ്യത്തിനൊടുവിൽ യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ പകച്ചിരിക്കുകയാണ് കേരളം . ഈ സംഭവം നേരിട്ട് കണ്ട കോളേജ് സെക്യൂരിറ്റിയുടെ വെളിപ്പെടുത്തൽ കൂടെ പുറത്തുവരികയാണ്.
അദ്ദേഹത്തിന്റെ മൊഴിയും വളരെയധികം നിർണായകമാവുകയാണ്. സെക്യൂരിറ്റി ജീവനക്കാരനായ ജോസ് പറയുന്നത് കഴുത്തിൽ വെട്ടുന്നത് താൻ കണ്ടെന്നും അത് കണ്ടു ഭയന്നുപോയെന്നുമാണ് . വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.
അഭിഷേകും നിധിനയും ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ എന്തോ വലിയ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് താന്‍ അങ്ങോട്ട് ചെന്നത് . പെട്ടെന്ന് ആ പയ്യന്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ഇടിച്ച് വീഴ്ത്തി. മുട്ടുകുത്തി വീണ കൊച്ചിനെ അവന്‍ മുടിക്ക് കുത്തിപ്പിടിച്ചു.
പിന്നെ കാണുന്നത് കഴുത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ്. അപ്പോഴാണ് രണ്ട് ആണ്‍പിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞ് ഓടിവന്നത്. പക്ഷെ അവന്‍ രക്ഷപ്പെടാന്‍ നോക്കിയില്ല. അവിടെ തന്നെ നിന്നുവെന്ന് ജോസ് പറഞ്ഞു.
ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിഥിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്നത്.
ഇതോടെ കേസിൽ അഭിഷേകിനെതിരായ ഏറ്റവും പ്രധാന മൊഴിയും ഇതാകുമെന്നാണ് നിഗമനം. ആക്രമണം കണ്ട് താൻ ഭയന്നുവെന്നും എന്നാൽ പ്രതി രക്ഷപ്പെടാൻ ശ്രമിക്കാതെ അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു . കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കൽ നിധിനാമോളെയാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ഇതേ കോളേജിലെ ഫുഡ് ടെക്‌നോളജി വിഭാഗത്തിലെ വിദ്യാർത്ഥികളാണ്. മരത്തിനു പിന്നിൽ ഒളിച്ചു നിന്ന പ്രതി പെൺകുട്ടി എത്തിയപ്പോൾ ചാടി വീണ് കഴുത്തിന് കുത്തുകയായിരുന്നു. ഇന്നു രാവിലെ 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .
ബിരുദ വിദ്യാർത്ഥിനിയായ മിഥുന കോളേജിലേയ്ക്കു നടന്നു വരുന്നതിനിടെ മരത്തിനു പിന്നിൽ ഒളിച്ചിരുന്ന അഭിഷേക് ചാടിവീണ് കയ്യിലുണ്ടായിരുന്ന പേനാ കത്തിക്ക് കുത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. പ്രണയം നിരസിച്ച വൈരാഗ്യത്തെ തുടർന്നാണ് പ്രതി പെൺകുട്ടിയെ കുത്തിക്കൊന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha



























