Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

എന്തിനെടാ ഈ ക്രൂരത... കാമ്പസിനെ നടുക്കിയുള്ള കൊലപാതകത്തില്‍ അഭിഷേകിന്റെ മൊഴി പുറത്ത്; പ്രണയം നിരസിച്ചാല്‍ സ്വന്തം കൈത്തണ്ട മുറിക്കാനാണ് തീരുമാനിച്ചിരുന്നത്; ക്യാംപസില്‍ വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല

02 OCTOBER 2021 08:26 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാരണം അടച്ചിരുന്ന കാമ്പസുകള്‍ വളരെ കാലങ്ങള്‍ക്ക് ശേഷം സജീവമായി വരികയായിരുന്നു. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം. പ്രതി അഭിഷേകിന്റെ മൊഴിയും പുറത്തായി.

പ്രണയം തുടരാന്‍ അഭ്യര്‍ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞത്. കൈത്തണ്ട മുറിക്കുമ്പോള്‍ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസില്‍വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് പറഞ്ഞതായി ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

 



വീട്ടുകാര്‍ക്ക് ഈ ബന്ധത്തോടു താല്‍പര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വര്‍ഷം മുന്‍പ് നിതിനമോള്‍ തന്റെ വീട്ടില്‍ എത്തിയിരുന്നതായും മൊഴിയിലുണ്ട്.

അഭിഷേകിനേക്കാള്‍ പ്രായമുണ്ട് പെണ്‍കുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി. ബൈജുവും പൊലീസിനു മൊഴി നല്‍കി.

 



കൊലപാതകത്തില്‍ ശക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ പൊലീസിനു സഹായകമാകും. കൊലപാതകത്തിനു ദൃക്‌സാക്ഷികള്‍ ഉണ്ട്. പ്രതിയായ അഭിഷേക് പൊലീസ് എത്തുന്നതു വരെ സംഭവ സ്ഥലത്തു തന്നെ നില്‍ക്കുകയും ചെയ്തു. അഭിഷേകിന്റെ ഷര്‍ട്ടും ദേഹത്തെ രക്തത്തിന്റെ സാംപിളും പൊലീസ് ശേഖരിച്ചു. ഡിവൈഎസ്പി ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ പാലാ എസ്എച്ച്ഓ കെ.ടി. ടോംസണ്‍ അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു.

ക്യാംപസിന് ഇന്നലത്തെ പകല്‍ തീരാവേദനയുടേതായിരുന്നു. രാവിലെ ഒന്‍പതിനു തന്നെ ബി വോക് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ എല്ലാവരും പരീക്ഷയ്ക്ക് എത്തിയതായി അധ്യാപകന്‍ ജെറിന്‍ പറയുന്നു. പരീക്ഷ 9.30 മുതല്‍ 12.30 വരെയാണ്. പരീക്ഷ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കു ഹാള്‍ വിടാം. പതിനൊന്നോടെ അഭിഷേക് ഹാള്‍ വിട്ടിറങ്ങി. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിതിനയും ഇറങ്ങി. ഓഡിറ്റോറിയത്തില്‍ നിന്നു 150 മീറ്റര്‍ അകലെ കോളജിനു പുറത്തേക്കുള്ള വഴിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

 



അഭിഷേക് നടക്കുന്നതിനിടെ പലതും ചോദിച്ചെങ്കിലും നിതിന ഒന്നും പറഞ്ഞില്ല. തന്റെ കസ്റ്റഡിയിലായിരുന്ന നിതിനയുടെ ഫോണ്‍ അഭിഷേക് തിരിച്ചു കൊടുത്തു. ഫോണ്‍ കിട്ടിയ വിവരം നിതിന അമ്മയെ വിളിച്ചു പറഞ്ഞു. അമ്മേ ഇവന്‍ വട്ടം പിടിച്ചിരിക്കുകയാണ്, വിടുന്നില്ല എന്നുകൂടി പറഞ്ഞു. ഇതുകേട്ടയുടന്‍ അഭിഷേക് പോക്കറ്റില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നാണു കേസ്. ഇതിനിടെ അഭിഷേകിന്റെ കയ്യിലും മുറിവേറ്റു. തെര്‍മോക്കോള്‍ മുറിക്കുന്ന തരത്തിലുള്ള കട്ടര്‍ (എന്‍ടി കട്ടര്‍) ക്യാംപസില്‍നിന്നു പൊലീസ് കണ്ടെടുത്തു. നിതിനയുടെ മൊബൈല്‍ ഫോണും സംഭവസ്ഥലത്തു വീണു കിടന്നിരുന്നു.

രണ്ടു വിദ്യാര്‍ഥികള്‍ മരച്ചുവട്ടില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പെട്ടതു കൊണ്ടാണു ഗേറ്റില്‍നിന്ന് അവരുടെ അടുത്തേക്കു നടന്നതെന്നു കോളജിലെ സുരക്ഷാ ജീവനക്കാരന്‍ കെ.ടി.ജോസ് പറഞ്ഞു. കുട്ടികള്‍ നിന്നിടത്തുനിന്ന് ഏതാണ്ട് 150 മീറ്റര്‍ അകലെയാണു ഗേറ്റ്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടികളെ കൂടിനിന്നു സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇക്കാര്യം പറയാനാണു പോയത്.

 

എന്നാല്‍ പെട്ടെന്ന് ആണ്‍കുട്ടി പെണ്‍കുട്ടിയെ പിടിച്ചുതള്ളുന്നതായി കണ്ടു. ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണിരുന്നു. അടുത്ത് എത്തിയപ്പോള്‍ രക്തം തെറിക്കുന്നതാണു കണ്ടത്. സമീപത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ അവന്‍ അവളെ കുത്തി എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടനെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹവും അധ്യാപകരും മറ്റു ജീവനക്കാരും ഓടിയെത്തുകയും നിതിനയെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തുവെന്ന് ജോസ് പറഞ്ഞു. അഭിഷേകിന് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (8 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (8 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (8 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (8 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (9 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (9 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (10 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (10 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (10 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends