Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

എന്തിനെടാ ഈ ക്രൂരത... കാമ്പസിനെ നടുക്കിയുള്ള കൊലപാതകത്തില്‍ അഭിഷേകിന്റെ മൊഴി പുറത്ത്; പ്രണയം നിരസിച്ചാല്‍ സ്വന്തം കൈത്തണ്ട മുറിക്കാനാണ് തീരുമാനിച്ചിരുന്നത്; ക്യാംപസില്‍ വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല

02 OCTOBER 2021 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

കോവിഡ് കാരണം അടച്ചിരുന്ന കാമ്പസുകള്‍ വളരെ കാലങ്ങള്‍ക്ക് ശേഷം സജീവമായി വരികയായിരുന്നു. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം. പ്രതി അഭിഷേകിന്റെ മൊഴിയും പുറത്തായി.

പ്രണയം തുടരാന്‍ അഭ്യര്‍ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞത്. കൈത്തണ്ട മുറിക്കുമ്പോള്‍ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസില്‍വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് പറഞ്ഞതായി ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

 



വീട്ടുകാര്‍ക്ക് ഈ ബന്ധത്തോടു താല്‍പര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വര്‍ഷം മുന്‍പ് നിതിനമോള്‍ തന്റെ വീട്ടില്‍ എത്തിയിരുന്നതായും മൊഴിയിലുണ്ട്.

അഭിഷേകിനേക്കാള്‍ പ്രായമുണ്ട് പെണ്‍കുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി. ബൈജുവും പൊലീസിനു മൊഴി നല്‍കി.

 



കൊലപാതകത്തില്‍ ശക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ പൊലീസിനു സഹായകമാകും. കൊലപാതകത്തിനു ദൃക്‌സാക്ഷികള്‍ ഉണ്ട്. പ്രതിയായ അഭിഷേക് പൊലീസ് എത്തുന്നതു വരെ സംഭവ സ്ഥലത്തു തന്നെ നില്‍ക്കുകയും ചെയ്തു. അഭിഷേകിന്റെ ഷര്‍ട്ടും ദേഹത്തെ രക്തത്തിന്റെ സാംപിളും പൊലീസ് ശേഖരിച്ചു. ഡിവൈഎസ്പി ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ പാലാ എസ്എച്ച്ഓ കെ.ടി. ടോംസണ്‍ അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു.

ക്യാംപസിന് ഇന്നലത്തെ പകല്‍ തീരാവേദനയുടേതായിരുന്നു. രാവിലെ ഒന്‍പതിനു തന്നെ ബി വോക് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ എല്ലാവരും പരീക്ഷയ്ക്ക് എത്തിയതായി അധ്യാപകന്‍ ജെറിന്‍ പറയുന്നു. പരീക്ഷ 9.30 മുതല്‍ 12.30 വരെയാണ്. പരീക്ഷ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കു ഹാള്‍ വിടാം. പതിനൊന്നോടെ അഭിഷേക് ഹാള്‍ വിട്ടിറങ്ങി. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിതിനയും ഇറങ്ങി. ഓഡിറ്റോറിയത്തില്‍ നിന്നു 150 മീറ്റര്‍ അകലെ കോളജിനു പുറത്തേക്കുള്ള വഴിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

 



അഭിഷേക് നടക്കുന്നതിനിടെ പലതും ചോദിച്ചെങ്കിലും നിതിന ഒന്നും പറഞ്ഞില്ല. തന്റെ കസ്റ്റഡിയിലായിരുന്ന നിതിനയുടെ ഫോണ്‍ അഭിഷേക് തിരിച്ചു കൊടുത്തു. ഫോണ്‍ കിട്ടിയ വിവരം നിതിന അമ്മയെ വിളിച്ചു പറഞ്ഞു. അമ്മേ ഇവന്‍ വട്ടം പിടിച്ചിരിക്കുകയാണ്, വിടുന്നില്ല എന്നുകൂടി പറഞ്ഞു. ഇതുകേട്ടയുടന്‍ അഭിഷേക് പോക്കറ്റില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നാണു കേസ്. ഇതിനിടെ അഭിഷേകിന്റെ കയ്യിലും മുറിവേറ്റു. തെര്‍മോക്കോള്‍ മുറിക്കുന്ന തരത്തിലുള്ള കട്ടര്‍ (എന്‍ടി കട്ടര്‍) ക്യാംപസില്‍നിന്നു പൊലീസ് കണ്ടെടുത്തു. നിതിനയുടെ മൊബൈല്‍ ഫോണും സംഭവസ്ഥലത്തു വീണു കിടന്നിരുന്നു.

രണ്ടു വിദ്യാര്‍ഥികള്‍ മരച്ചുവട്ടില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പെട്ടതു കൊണ്ടാണു ഗേറ്റില്‍നിന്ന് അവരുടെ അടുത്തേക്കു നടന്നതെന്നു കോളജിലെ സുരക്ഷാ ജീവനക്കാരന്‍ കെ.ടി.ജോസ് പറഞ്ഞു. കുട്ടികള്‍ നിന്നിടത്തുനിന്ന് ഏതാണ്ട് 150 മീറ്റര്‍ അകലെയാണു ഗേറ്റ്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടികളെ കൂടിനിന്നു സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇക്കാര്യം പറയാനാണു പോയത്.

 

എന്നാല്‍ പെട്ടെന്ന് ആണ്‍കുട്ടി പെണ്‍കുട്ടിയെ പിടിച്ചുതള്ളുന്നതായി കണ്ടു. ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണിരുന്നു. അടുത്ത് എത്തിയപ്പോള്‍ രക്തം തെറിക്കുന്നതാണു കണ്ടത്. സമീപത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ അവന്‍ അവളെ കുത്തി എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടനെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹവും അധ്യാപകരും മറ്റു ജീവനക്കാരും ഓടിയെത്തുകയും നിതിനയെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തുവെന്ന് ജോസ് പറഞ്ഞു. അഭിഷേകിന് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (37 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (55 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (58 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (2 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (2 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (2 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (3 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

Malayali Vartha Recommends