Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഒരുപിടിയും കിട്ടുന്നില്ല... പാല ബിഷപ്പിന്റെ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കെട്ടടങ്ങി വന്നതേയുള്ളൂ; അതിനിടയ്ക്ക് പാലയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴിത്തറുത്തു കൊന്നു; ഇവിടെ ലൗ ഭ്രാന്തോ നാര്‍ക്കോട്ടിക് ഭ്രാന്തോ എന്നറിയാതെ അമ്പരന്ന് മലയാളികള്‍

02 OCTOBER 2021 08:31 AM IST
മലയാളി വാര്‍ത്ത

പാല ബിഷപ്പിന്റെ ലൗ ജിഹാദ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശങ്ങള്‍ മാസങ്ങളോളമാ നീണ്ടു നിന്നത്. അവസാനം താനെ അത് കെട്ടടങ്ങി. എന്നാല്‍ പാലയില്‍ നിന്നും മറ്റൊരു വാര്‍ത്തവന്നു.

പ്രണയം നിരസിക്കുന്നുവെന്ന സംശയം മൂലം വിദ്യാര്‍ഥിനിയെ സഹപാഠി കോളജില്‍ കഴുത്തറുത്തു കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളജ് ബി വോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തലയോലപ്പറമ്പ് കുറുന്തറയില്‍ ബിന്ദുവിന്റെ മകള്‍ നിതിനമോളാണ് (22) ദാരുണമായി കൊല്ലപ്പെട്ടത്. ഇവിടെ സംഭവിച്ചത് ലൗ ഭ്രാന്തോ നര്‍ക്കോട്ടിക് ഭ്രാന്തോ എന്നന്വേഷിക്കുകയാണ് മലയാളികള്‍.

 



ഇന്നലെ രാവിലെ 11.15നു നിതിന പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് ക്രൂരമായ ആക്രമണത്തിനിരയായത്. നിതിനയും അഭിഷേകും 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അഭിഷേകിന്റെ വീട്ടുകാര്‍ എതിര്‍ത്തു. ഇതോടെ നിതിന തന്നില്‍നിന്ന് അകലുന്നതായി അഭിഷേക് സംശയിച്ചു. ഇതാണ് പെട്ടെന്നുള്ള പ്രകോപനമെന്നു കരുതുന്നത്.

ബുധനാഴ്ച വൈവയ്ക്കു ചെന്നപ്പോള്‍ നിതിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ഇന്നലെ പരീക്ഷയ്ക്കു മുന്‍പ് ഫോണ്‍ തിരിച്ചുനല്‍കി. ഇക്കാര്യം നിതിന അമ്മയെ വിളിച്ചറിയിച്ചു. 10.30ന് ഓഡിറ്റോറിയത്തിലെ പരീക്ഷാഹാളില്‍ നിന്നു പുറത്തിറങ്ങിയ അഭിഷേക് വഴിയില്‍ കാത്തുനിന്നു. ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. പേടിച്ചുപോയ നിതിന അമ്മയെ വീണ്ടും ഫോണില്‍ വിളിച്ച് അഭിഷേക് തന്നെ ശല്യപ്പെടുത്തുന്നുവെന്നു പറഞ്ഞു. ഇതുകേട്ട് നിതിനയെ കഴുത്തിനു പിടിച്ചു തള്ളിയിട്ട അഭിഷേക് കത്തികൊണ്ട് കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തില്‍ കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

 



കൊലയ്ക്കുശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലാന്‍ ഉദ്ദേശിച്ചില്ല. സ്വന്തം കൈമുറിച്ചു പേടിപ്പിക്കാനാണു കത്തിയുമായി വന്നത്. പെട്ടെന്ന് എന്താണു സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും അഭിഷേക് പൊലീസിനു മൊഴി നല്‍കി. കോളജിലെ സുരക്ഷാ ജീവനക്കാരന്‍ കെ.ടി.ജോസും 2 വിദ്യാര്‍ഥികളുമാണ് സംഭവം കണ്ട് ആദ്യം ഓടിയെത്തിയത്. നിതിനയെ ഉടന്‍ അര കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 



കോളജില്‍നിന്നു പിജി പൂര്‍ത്തിയാക്കിയ താനും ആല്‍ബിനും ടിസി വാങ്ങാന്‍ കോളജില്‍ എത്തിയപ്പോഴാണു ദാരുണമായ സംഭവം കണ്ടതെന്നു ദൃക്‌സാക്ഷി വിഷ്ണു വിജയന്‍ പറഞ്ഞു. ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ കോളജില്‍ അധികം ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ക്യാംപസിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു സംസാരിക്കുന്നതിനിടെയാണ് 100 മീറ്റര്‍ അകലെ രണ്ടുപേര്‍ സംസാരിക്കുന്നതു ശ്രദ്ധിക്കുന്നത്. ഇരുവരും വഴക്കു കൂടുകയാണെന്നു തോന്നി. തുടര്‍ന്നായിരുന്നു ആ സംഭവം. പേടിച്ച ഞങ്ങള്‍ അടുത്തേക്കു പോയില്ല. അഭിഷേകിന്റെ കയ്യിലെ മുറിവില്‍നിന്നു രക്തം വരുന്നുണ്ടായിരുന്നു. ഇതു തുടച്ച ശേഷം ഒന്നും സംഭവിക്കാത്ത തരത്തിലായിരുന്നു പിന്നീട് അഭിഷേക് നിന്നത്. പിന്നീട് സമീപത്തെ കല്‍ക്കെട്ടില്‍ പോയി ഇരുന്നെന്നും വിഷ്ണു പറഞ്ഞു.

ബുധനാഴ്ച വൈവയ്ക്ക് എത്തിയപ്പോഴും ഇരുവരും വഴക്കിട്ടതായി സഹപാഠികള്‍ വ്യക്തമാക്കി. പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ അഭിഷേകിനു വൈവയ്ക്കു പങ്കെടുക്കാന്‍ സാധിച്ചില്ല. നിതിനയുടെ സ്‌കൂട്ടര്‍ കീയും മൊബൈല്‍ ഫോണും ബാഗില്‍നിന്ന് അഭിഷേക് എടുത്തു. വൈവ കഴിഞ്ഞ് എത്തിയ അവള്‍ പലതവണ ചോദിച്ച ശേഷമാണു സ്‌കൂട്ടറിന്റെ കീ തിരിച്ചു കൊടുത്തതെന്നും സഹപാഠികള്‍ പറയുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (14 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (26 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (37 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (44 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (55 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (59 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (7 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

Malayali Vartha Recommends