Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലോക്ക് റിസോഴ്സ് സെന്റർ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു;അന്ന് തുടങ്ങിയ വനിതാ ക്യാന്റീൻ ഇന്നും തുടരുന്നു;ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്

04 OCTOBER 2021 08:13 AM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലോക്ക് റിസോഴ്സ് സെന്റർ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു. അന്ന് തുടങ്ങിയ വനിതാ ക്യാന്റീൻ ഇന്നും തുടരുന്നുവെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലോക്ക് റിസോഴ്സ് സെന്റർ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു. അന്ന് തുടങ്ങിയ വനിതാ ക്യാന്റീൻ ഇന്നും തുടരുന്നു. വനിതാ റഫറൻസ് ലൈബ്രറിയ്ക്ക് രൂപം നൽകി. പാർപ്പിട ശുചിത്വ പരിപാടികളുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കായുള്ള മേശൻ പരിശീലന കേന്ദ്രവും സാനിട്ടറി മാർട്ടും സ്ഥാപിച്ചു. വനിതാ സൂപ്പർമാർക്കറ്റ് സ്ഥാപിച്ചു.

റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സത്രീകൾക്ക് സൈക്കിൾ പരിശീലനം ഫോട്ടോഗ്രാഫി പരിശീലനം, വീഡിയോഗ്രാഫി പരിശീലനം, സോപ്പ് നിർമ്മാണം, കൂൺ കൃഷി തുടങ്ങിയ തൊഴിൽ പരിശീലനങ്ങൾ നടപ്പിലാക്കി. വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. അന്നത്തെ പരിശീനത്തിൽ പങ്കാളികകളായ വനിതകളിൽ പ്രമുഖരെല്ലാം അടുത്ത ടേമിൽ ജനപ്രതിനിധികളായി മാറിയെന്ന് ഇതിനൊക്കെ നേതൃത്വം നൽകിയ ബ്ലോക്ക് മെമ്പർകൂടിയായ കെ.ജി. ശശികല ഓർക്കുന്നു.

പാലായിലെ അരുണാപുരത്ത് നടന്ന ഡി.ആർ.പി പരിശീലനത്തിലാണ് ശശികല ആദ്യം പങ്കെടുത്തത്. അതിനുമുമ്പ് പാലക്കാട് ഐ.ആർ.ടി.സിയിൽ നടന്ന ദശദിന ക്യാമ്പ് പുതിയൊരു കാഴ്ചപ്പാടും അനുഭവങ്ങളും നൽകിയിരുന്നു. പദ്ധതി രൂപീകരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി. ഈയൊരു ഘട്ടത്തിലാണ് കെ.ആർ.പി ആയിരുന്ന കൈലാസൻ വഴി സംസ്ഥാന വനിതാ പരിശീലന സംഘവുമായി ബന്ധപ്പെടുന്നത്.

ഏതാണ്ട് നൂറു ദിവസം തുടർച്ചയായ പരിശീലന പരിപാടികളാണ് മാർ ഇവാനിയോസ് കോളേജിൽ നടന്നുകൊണ്ടിരുന്നത്. പരിശീലന ക്യാമ്പുകളിലെ പ്രതിദിന ന്യൂസ് ലെറ്റർ തയ്യാറാക്കുന്നതിൽ ശശികല സജീവമായിരുന്നു. ഈ പരിശീലനങ്ങളിലൂടെ നേടിയ അറിവ് ബ്ലോക്കിലെ വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തി.

ശശികല മറവൻതുരുത്ത് പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് ജനപ്രതിനിധിയായി ജയിച്ചത്. അവിടുത്തെ 2, 3 വാർഡുകളിൽ സമ്പൂർണ്ണ ശുചിത്വ പ്രോജക്ട് പൈലറ്റായി നടപ്പിലാക്കി. 6 ലക്ഷം രൂപം ശുചിത്വ മിഷന് ലഭിച്ചു. തുടർന്ന് പഞ്ചായത്തിന്റെ മുഴുവൻ വാർഡിലേക്കും ശുചിത്വ പരിപാടി വ്യാപിപ്പിച്ചു.

പ്രവർത്തനരഹിതമായ വായനശാല പ്രവർത്തനം സജീവമാക്കുകയും പുസ്തകങ്ങൾക്കും ആനുകാലികങ്ങൾക്കും വേണ്ടിയുള്ള പ്രോജക്ട് ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നാടൻ കലാകാരന്മാരുടെ ഡയറക്ടറി ഉണ്ടാക്കി. സാംസ്കാരിക സമിതിയുട നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ 75-ാം വാർഷികം 6 ഗ്രാമപഞ്ചായത്തുകളിലെ വായനശാലകളെയും ക്ലബ്ബുകളെയും ഏകോപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു.

നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളോടും കൂടിയ ഘോഷയാത്ര ക്ഷേത്ര നഗരിയായ വൈക്കത്ത് ടൗൺ സ്കൂളിൽ സമാപിച്ചു. കടമ്മനിട്ട വാസുദേവൻ പിള്ള പടയണിപ്പാട്ടുകൾ ചൊല്ലി സദസ്സിനെ കയ്യിലെടുത്തു. നാടൻ കലാകാരന്മാരെ ആദരിച്ചു. വിവിധ രാഷ്ട്രീയപാർട്ടികൾ വെവ്വേറെ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയാണ് ബ്ലോക്ക് പഞ്ചായത്ത് എല്ലാവരെയും ചേർത്ത് ഔദ്യോഗിക പരിപാടിയാക്കി മാറ്റിയത്.

വഴിയില്ലാതെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു പ്രദേശമുണ്ടായിരുന്നു. വലിയ എതിർപ്പുകളെ മറികടന്നുകൊണ്ട് 6 മീറ്റർ വീതിയിൽ 2 റോഡുകൾ ഇവിടേക്ക് പണിതു. ചില സ്ഥല ഉടമകൾ സ്ഥലം വിട്ടുതരാന മടിക്കുകയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുണഭോക്തൃ സമിതി വഴി റോഡ് പണി വിജയിച്ചതോടെ ഇത്തരത്തിലുള്ള അവസരങ്ങൾ ഇല്ലാതായി.

നിർമ്മാണ പ്രവൃത്തിയിൽ ഏറ്റവും പ്രസിദ്ധം പഞ്ചായത്തിനെ വെള്ളൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തട്ടാവേലി പാലമായിരുന്നു. 6 കോടി രൂപ ആദ്യം പി.ഡബ്ല്യൂ.ഡി എസ്റ്റിമേറ്റ് ഉണ്ടാക്കിയ പാലം 3 കോടി 40 ലക്ഷം രൂപയ്ക്ക് ജനകീയ സമിതി വഴി തീർന്നു. ഇതുപോലെ പഞ്ചായത്തിനെ തലയോലപ്പറമ്പുമായി ബന്ധിപ്പിക്കുന്ന മണമേൽക്കടവ് പാലവും ഗുണഭോക്തൃസമിതി വഴി പണിതു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends