മോതിരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊന്നശേഷം പാടത്ത് ഉപേക്ഷിച്ചു; പ്രതികള്‍ക്ക് ജീവപര്യന്തം

സ്വണ മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള വഴക്ക് അവസാനിച്ചത് കൊലയിൽ പ്രതികൾക്ക് ജീവ പര്യന്തം ശിക്ഷ. തിരുവനന്തപുരം ആനാവൂര്‍ കൈതക്കോണം വീട്ടില്‍ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്ത് 19ാം വാര്‍ഡില്‍ കട്ടത്തറ വീട്ടില്‍ അനീഷ് (മാങ്ങാണ്ടി അനീഷ്, -35), രണ്ടാംപ്രതി ചങ്ങനാശ്ശേരി വാഴപ്പള്ളി 16ാം വാര്‍ഡില്‍ പറാല്‍ കുഴിപറമ്ബില് സദാനന്ദന് (സദന്,- 61) എന്നിവരെയാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി -മൂന്ന് ജഡ്ജി ടി.എന്‍. സീത ശൈഖ് നാപ്പിലാക്കിയിരിക്കുന്നത്
ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവും 341ാം വകുപ്പുപ്രകാരം അന്യായമായി തടഞ്ഞുവെച്ചതിന് ഒരു മാസവും 323ാം വകുപ്പുപ്രകാരം ദേഹോപദ്രവം ഏല്പിച്ചതിന് ആറുമാസവും കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മൂന്നും നാലും പ്രതികെള വെറുതെവിട്ടു. തിരുവനന്തപുരം ഒറ്റയൂര് കുന്നുവിള വീട്ടില്‍ ശശികുമാര്‍, വെളിയനാട് മുറിയായിക്കല്‍ വര്‍ഗീസ് തോമസ് എന്നിവരെയാണ് വെറുതെവിട്ടത്.
2008 ജൂലൈ 20ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കരാറുകാരനായ ജ്യേഷ്ഠന്റെ സഹായിയായിരുന്ന സതീഷ് മേശരിപ്പണിക്കെത്തിയ അനീഷും സദാനന്ദനുമായി സൗഹൃദത്തിലായിരുന്നു. സതീഷിെന്റ മോതിരം സദാനന്ദന് വാങ്ങി പണയം വെച്ചു. പണയരസീത് ചോദിച്ചപ്പോഴുണ്ടായ തർക്കം അവസാനിക്കുന്നത് കൊലയിലാണ്. അനീഷും സദാനന്ദനും ചേര്‍ന്ന് സതീഷിനെ ക്രൂരമായി മര്‍ദിച്ചശേഷം രാമങ്കരി പാടത്ത് ഉപേഷിച്ചെന്നാണ് പ്രോസിക്യൂഷനിൽ പറയുന്നത്.
പാടത്ത് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് രാമങ്കരി പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാല്‍, അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സതീഷിെന്റ പിതാവ് വില്‍സണ്‍ രാമങ്കരി കോടതിയില്‍ പരാതി നല്കി. 2010ല്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ആലപ്പുഴ മുന്‍ ഡിവൈ.എസ്.പി രവീന്ദ്രപ്രസാദ് കേസ് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത, അഡ്വ. ആര്യാ സദാശിവന് എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha























