ഫീസായി 100 രൂപ നൽകിയാൽ അശ്ളീല വിഡിയോകൾ കാണാൻ പ്രത്യേക ടെലിഗ്രാം ഗ്രൂപ്പ്; സമൂഹമാധ്യമങ്ങളിലൂടെ വിൽക്കുന്നത് കുട്ടികളുടെ വീഡിയോ... ചുളുവിൽ പണം കണ്ടെത്താൻ വീഡിയോ എടുക്കുന്നത് ഇങ്ങനെ!! 23 കാരനെതിരെ പരാതി

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍പന നടത്തിയ സംഭവത്തിൽ 23 കാരൻ അറസ്റ്റിലായി. സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലിക്കാരനായ വാങ്കല
മധുകര്‍ റെഡ്ഡിയാണ് പിടിയിലായിരിക്കുന്നത്. തെലങ്കാന പൊലീസിന്റെ വനിത സുരക്ഷ സംഘത്തിലെ സൈബര്‍ പട്രോളിങ് ടീമാണ് മധുകറിനെ പിടികൂടിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍പന നടത്തുന്നുവെന്ന പരാതി ലഭിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നുഅന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് തിമ്മാപൂരിലെ എല്‍ എം ഡി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ .
കരീംനഗര്‍ ജില്ലയിലെ നുസ്തുലപൂരിലെ വീട്ടില്‍നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്നും മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു.
അശ്ലീലചിത്രങ്ങള്‍ സ്ഥിരമായി കാണുന്ന റെഡ്ഡി ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍നിന്ന് അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തായിരുന്നു വില്‍പന നടത്തിയെതെന്നാണ് പോലീസ് പറയുന്നത്.
പേരും വിലാസവും വെളിപ്പെടുത്താതെ ക്യൂആര്‍ കോഡ് വഴി പണം വാങ്ങിയ ശേഷം ഇവര്‍ക്ക് വീഡിയോകള്‍ അയച്ചുനല്‍കാനായി ടെലഗ്രാമില്‍ ഒരു ഗ്രൂപും ഇയാള്‍ തയാറാക്കിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
100 രൂപ പ്രവേശന ഫീസായി നല്‍കിയാല്‍ ഗ്രൂപില്‍ പ്രവേശനം നല്‍കും. ഇതുവഴി 1000ത്തില്‍ അധികം വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























