സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍. കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചു... ഇ.ഡിക്കെതിരായ വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നു എന്ന് സന്ദീപ്
ഇ.ഡിക്കെതിരായ വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതനായ സന്ദീപ് നായർ . മുഖ്യമന്ത്രി, മുൻ സ്പീക്കർ എന്നിവരുടെ പേരുകൾ പറയാൻ ഇഡി ഉദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ...മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി, കെ ടി ജലീല്‍ എന്നിവരുടെ പേര് പറയാനും ഇഡി നിര്‍ബന്ധിച്ചതായി സന്ദീപ് പറഞ്ഞു..
ബിനീഷ് കോടിയേരിയുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമ്മർദ്ദം തുടങ്ങിയത് എന്നും സന്ദീപ് പറയുന്നു.. . തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് സന്ദീപ് വെളിപ്പെടുത്തി .
മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ഇഡിയ്ക്ക് പ്രത്യേക താൽപ്പര്യം ഉണ്ടായിരുന്നു എന്നാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്
ഇ ഡി പറയുന്ന കാര്യങ്ങള്‍ തന്നോട് മൊഴിയായി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സന്ദീപ് നായര്‍ പറഞ്ഞത് .
2008 മുതൽ സരിത്തിനെ പരിചയമുണ്ടായിരുന്നു എന്നും സാരിത്തു മുഖാന്തിരം ആണ് സ്വപ്നയെ പരിചയപ്പെട്ടത് എന്നും സന്ദീപ് പറയുന്നു..ഇത് സ്വർണക്കടത്ത് കേസിന് രണ്ട് വർഷം മുൻപാണ്
എം ശിവശങ്കറിനെ തനിക്ക് പരിചയമുണ്ടെന്നും കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സന്ദീപ് പറഞ്ഞു. എനിക്ക് രാഷ്ട്രീയ ബന്ധം ഇല്ല. പെട്ടിക്കണക്കിന് കാശ് കൊണ്ട് പോയെന്ന് പറയാന്‍ ആവശ്യപ്പെട്ടു. പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഏജന്‍സി പെരുമാറിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദ്രോഹിക്കാന്‍ ആയിരുന്നു അവരുടെ ശ്രമം. അതിന് താന്‍ കീഴ്‌പ്പെട്ടില്ലെന്നും സന്ദീപ് നായര്‍ വെളിപ്പെടുത്തി
https://www.facebook.com/Malayalivartha