കേരളം വീണ്ടുമൊരു പ്രളയത്തിലേക്ക്? ആശങ്കകൾക്ക് വിരാമമിട്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് ; ആശ്വാസത്തോടെ കേരളം

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പലയിടങ്ങളും നദികൾ കവിഞ്ഞൊഴുകി. വളരെയധികം ഭയാനകമായ രീതിയിൽ ആണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്... അപ്പർകുട്ടനാട്ടിൽ ഒക്കെ വെള്ളപ്പൊക്ക ഭീഷണി ഉണ്ട് എന്ന് വിവരങ്ങളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു...
ഈ ഒരു സാഹചര്യത്തിൽ കേരളം വീണ്ടുമൊരു പ്രളയത്തിലേക്ക് പോകുന്നുവോ എന്ന ആശങ്ക പലരുടെയും മനസ്സിൽ ഉടലെടുത്തു കഴിഞ്ഞു... എന്നാൽ ഈ ആശങ്കയ്ക്ക് മറുപടിയുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിൽ അങ്ങനെയൊരു സാഹചര്യം ഒന്നുമില്ലെന്നാണ് ഇവർ പറയുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നെങ്കിലും പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി തറപ്പിച്ചു പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ.എ കൗശികന്‍ പറഞ്ഞു . നാലുദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും നിലനിൽക്കുന്നില്ല .
മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട് . കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യമുണ്ട് .കോഴിക്കോട് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് . മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . 0495 2371002 നമ്പറിൽ ബന്ധപ്പെടുക .
ടോള്‍ ഫ്രീ നമ്പറായ 1077 വിളിക്കാവുന്നതാണ് . സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം നാലായി. അതിരപ്പള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.ആലുവ പുഴയില്‍ വെള്ളം കയറി ശിവക്ഷേത്രത്തിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായി. തൃശൂരില്‍ ശക്തമായ മഴ കാരണം ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങുകയും പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകുകയും ചെയ്തു.
പെരിങ്ങള്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മൂന്നിടങ്ങളിലാണ് മരം വീണ് ഗാതാഗതം തടസപ്പെട്ടത്. മണ്ണാര്‍ക്കാട്-അഗളി മേഖലകളില്‍ റോഡിലേക്ക് പാറകള്‍ ഒഴുകിയെത്തി.
ഇത് നീക്കം ചെയ്യാനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. മലപ്പുറം താനൂര്‍ വില്ലേജില്‍ നടക്കാവില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ ആറു പേരെ ഫയര്‍ഫോഴ്‌സും ട്രോമകെയര്‍ അംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂര്‍ ശോഭപറമ്ബ് സ്കൂള്‍ ക്യാമ്ബിലേക്ക് മാറ്റിയിരിക്കുകയാണ്. അങ്ങനെ ആകെ മൊത്തം സംസ്ഥാനത്ത് പല ഇടങ്ങളിൽ മഴ കെടുതി തുടരുന്നു.
https://www.facebook.com/Malayalivartha

























