Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

തീരദേശ പരിപാലന പ്ലാന്‍ തയാറാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു ; വീട് പോലും നിര്‍മ്മിക്കാന്‍ കഴിയാതെ തീരദേശവാസികള്‍ കഷ്ടപ്പെടുന്നത് സര്‍ക്കാര്‍ കാണുന്നില്ലേ? ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

12 OCTOBER 2021 03:24 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം തീരദേശ പരിപാലന നിയമം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ ആനുകൂല്യം കേരളത്തിനു നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആറു മാസം കൊണ്ടു കൊടുക്കേണ്ടിയിരുന്ന തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ മൂന്നു വര്‍ഷമായിട്ടും സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.

കോവിഡ് കാലമായിട്ടും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്ലാന്‍ സമര്‍പ്പിച്ചു. 2011-ലെ അപാകത പരിഹരിച്ചാണ് 2019 ല്‍ വിജ്ഞാപനമിറക്കിയത്. അതേക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ആ വിജ്ഞാപനത്തില്‍ 2011- 16 കാലഘട്ടത്തില്‍ ഭരിച്ച യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ അടിസ്ഥാനമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തീരദേശ പരിപാലന നിയമത്തിലെ (CRZ) ആക്ഷന്‍ പ്ലാന്‍ തയ്യാറാകുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ബാബു നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സന്തുലിതമായ വികസനമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ വിജ്ഞാപനമാണ് 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് 2019 ല്‍ തിരുത്തിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിരവധി ഇളവുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇളവുകള്‍ നടപ്പാക്കണമെങ്കില്‍ തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണം. എന്നാല്‍ മൂന്നു വര്‍ഷമായിട്ടും ഇതു സമര്‍പ്പിക്കാന്‍ സംസ്ഥാനം തയാറായിട്ടില്ല.

2019- ല്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ 2016 -ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എങ്ങനെയാണ് ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നത്? ആക്ഷന്‍ പ്ലാന്‍ നല്‍കാത്ത സാഹചര്യത്തില്‍ 2011 ലെ വിജ്ഞാപനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. തീരപ്രദേശം മാത്രമല്ല, നദികള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, പൊക്കാളി പാടം, കായല്‍ എന്നിവിടങ്ങളിലെല്ലാം തീരദേശ പരിപാലന നിയമം ബാധകമാണ്.

പുതിയ വിജ്ഞാപനമനുസരിച്ച് മാലിന്യ നിര്‍മാര്‍ജന പദ്ധതിയും ദുരന്ത നിവാരണ സംവിധാനവുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരമുണ്ട്. എന്നാല്‍ പുതിയ വിജ്ഞാപനത്തിന്റെ ഗുണഫലങ്ങളൊന്നും കേരളത്തിനു ലഭിക്കാത്ത അവസ്ഥയാണ്.

നിര്‍മ്മാണം നിയമപരമെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങാത്തതിന്റെ പേരില്‍ നമ്പര്‍ നിഷേധിക്കപ്പെട്ട നിരവധി കെട്ടിടങ്ങള്‍ കേരത്തിലുണ്ട്. ഇത്തരം നിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്താന്‍ 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചും യാതൊരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.

ശ്രദ്ധയോടെ സമയബന്ധിതമായി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തീരദേശത്ത് ലൈഫ് പദ്ധതി ഉള്‍പ്പെടെ വീട് നിര്‍മ്മാണം നിലച്ച അവസ്ഥയാണെന്ന് കെ. ബാബു ചൂണ്ടിക്കാട്ടി. ആയിരത്തി അറുന്നൂറോളം അപേക്ഷകള്‍ ഇതിനകം തള്ളിപ്പോയിട്ടുണ്ട്. സംസ്ഥാനത്തെ 70 നിയോജക മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (2 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (2 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (2 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (3 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (4 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (4 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (5 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (6 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (6 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (6 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (6 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends