Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേവലം സംഘാടകന്റെ റോളിൽ മാത്രമായിരുന്നില്ല, ഫാക്കൽറ്റി അംഗമെന്ന നിലയിലും ബാലകൃഷ്ണനു പ്രവർത്തിക്കേണ്ടിയിരുന്നു;ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണ - നിർവഹണ പ്രവർത്തനങ്ങളുടെ ഏകോപനം ശ്രമകരമായ ദൗത്യം തന്നെ ആയിരുന്നു; എതിർപ്പുകൾ ധാരാളമുണ്ടായിരുന്നു;ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചക്കാലം നീണ്ട ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുത്തത് ഓർത്തെടുത്ത് ഡോ. തോമസ് ഐസക്ക്

12 OCTOBER 2021 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചക്കാലം നീണ്ട ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത അഞ്ചുവർഷം പൂർണ്ണസമയം ചുമതല ആവശ്യപ്പെടുന്ന ഒരു പ്രവർത്തനത്തിനാണു തുടക്കമെന്ന് എൻ.ആർ. ബാലകൃഷ്ണൻ കരുതിയില്ല. അന്ന് അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന്റെ ചേർത്തല മേജർ സെക്ഷനിൽ ഓഫീസ് മേധാവിയുടെ ചുമതലയിലായിരുന്നു.

ഒരു വിധത്തിൽ ലീവ് സംഘടിപ്പിച്ചാണ് തിരുവനന്തപുരത്തു പരിശീലനത്തിന് എത്തിയത്. ജനകീയാസൂത്രണജനകീയചരിത്രത്തിന്റെ കുറിപ്പ് പങ്കു വച്ച് ഡോ. തോമസ് ഐസക്ക്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചക്കാലം നീണ്ട ജനകീയാസൂത്രണ പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത അഞ്ചുവർഷം പൂർണ്ണസമയം ചുമതല ആവശ്യപ്പെടുന്ന ഒരു പ്രവർത്തനത്തിനാണു തുടക്കമെന്ന് എൻ.ആർ. ബാലകൃഷ്ണൻ കരുതിയില്ല.

അന്ന് അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന്റെ ചേർത്തല മേജർ സെക്ഷനിൽ ഓഫീസ് മേധാവിയുടെ ചുമതലയിലായിരുന്നു. ഒരു വിധത്തിൽ ലീവ് സംഘടിപ്പിച്ചാണ് തിരുവനന്തപുരത്തു പരിശീലനത്തിന് എത്തിയത്. വിശദാംശങ്ങളും സാങ്കേതികരീതികളും ഒട്ടേറെ പഠിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിലും എല്ലാവർക്കും നടക്കാൻ പോകുന്ന പരിപാടിയുടെ ഒരു വിഗഹവീക്ഷണം ലഭിച്ചു.

അതിലുപരി വലിയൊരു ഊർജ്ജവും ആവേശവും പകർന്നുകിട്ടി. അവിടുന്ന് അങ്ങോട്ട് ഇടതടവില്ലാത്ത പ്രവർത്തനമായിരുന്നു. പൂർണ്ണസമയം ജനകീയാസൂത്രണ സെല്ലിലേയ്ക്കു നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവും താമസിയാതെ പുറത്തിറങ്ങി.

ഗ്രാമസഭാ യോഗം മുതൽ പദ്ധതിരേഖ ഡിപിസിയിൽ വച്ച് അംഗീകരിക്കുന്നതു വരെ ഒരുവർഷക്കാലം ഇടതടവില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. പരിശീലനങ്ങൾക്കു നേതൃത്വം കൊടുക്കുക മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺസിനെ ഉപയോഗപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യേണ്ടിയിരുന്നു.

കേവലം സംഘാടകന്റെ റോളിൽ മാത്രമായിരുന്നില്ല, ഫാക്കൽറ്റി അംഗമെന്ന നിലയിലും ബാലകൃഷ്ണനു പ്രവർത്തിക്കേണ്ടിയിരുന്നു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണ - നിർവഹണ പ്രവർത്തനങ്ങളുടെ ഏകോപനം ശ്രമകരമായ ദൗത്യം തന്നെ ആയിരുന്നു. എതിർപ്പുകൾ ധാരാളമുണ്ടായിരുന്നു. മാമൂൽ വിട്ട നടപടി ക്രമങ്ങൾക്കെതിരെ യാഥാസ്ഥിതികർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചത് സ്വാഭാവികം.

ഡിപിസിക്ക് കാര്യമായ ഉദ്യോഗസ്ഥ സംവിധാനമില്ലാതിരുന്ന അക്കാലത്ത് പദ്ധതി രേഖകൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തി അംഗീകാരം കൊടുക്കുന്ന ഘട്ടത്തിലായിരുന്നു ഏറ്റവും വലിയ തിരക്ക്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതും വളരെ ശ്രമകരമായ ചുമതലയായിരുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ ബാലകൃഷ്ണനെ ഏറ്റവും ആകർഷിച്ചതു ഗുണഭോക്തൃ സമിതികൾ ആയിരുന്നു.

അഴിമതിയ്ക്കു തടയുകയും ജനപങ്കാളിത്തം ഉയർത്തുന്നതിനും വേണ്ടിയുള്ള ഒരു സംവിധാനമായിരുന്നു അത്. അദൃശ്യവും സർവ്വവ്യാപിയുമായ അഴിമതിയെ ഗുണഭോക്തൃ സമിതികൾക്ക് നേരിടാനാകുമോ എന്നത് അക്കാലത്ത് തന്നെ തർക്കവിഷയമായിരുന്നു. നിലവിലുണ്ടായിരുന്ന പിഡബ്ല്യുഡി ഷെഡ്യൂൾ ഓഫ് റേറ്റ്സിലെ നിരക്കുകൾ കൂലിപോലുള്ള ചിലയിനങ്ങളിൽ വളരെ കുറവായിരുന്നു.

വേണ്ടിവന്ന തൊഴിൽ സംബന്ധിച്ച കള്ളക്കണക്ക് എഴുതിയുണ്ടാക്കിയാലേ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയൂവെന്നതായിരുന്നു അവസ്ഥ. ഗുണഭോക്തൃ സമിതികൾ പ്രവൃത്തി ചെയ്യുമ്പോൾ പ്രാദേശിക നിരക്കുകൾ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് സ്വീകരിക്കാം എന്നതാണ് ഇതിനുകണ്ട പോംവഴി.

അതുപ്രകാരം ആലപ്പുഴ ജില്ലയിൽ വിവിധ താലൂക്കുകളിൽ നിലവിലുള്ള പ്രാദേശിക നിരക്കുകൾ അന്വേഷിച്ച് അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു ഷെഡ്യൂൾ ഓഫ് റേറ്റ്സിന് രൂപം കൊടുക്കുകയുണ്ടായി. അത് അംഗീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ പിന്നീടു സംസ്ഥാനതലത്തിൽതന്നെ റേറ്റുകൾ നിശ്ചയിച്ച് ഉത്തരവു വന്നു.

ഇതുണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ലായിരുന്നു. മെഷർമെന്റും ചെക്ക്മെഷർമെന്റും പലയിടത്തും പ്രശ്നമായിരുന്നു. പല എഞ്ചിനീയർമാരും നിസ്സഹരിച്ചു. ഇതൊക്കെയാണെങ്കിലും അക്കാലത്ത് ഗുണഭോക്തൃ സമിതികൾ നടത്തിയ പല പ്രവൃത്തികളും പൊതുമരാമത്ത് റേറ്റിൽ തയാറാക്കിയ എസ്റ്റിമേറ്റ് തുകയ്ക്കും താഴെ വരുന്ന തുകയ്ക്ക് പൂർത്തീകരിക്കുവാൻ കഴിഞ്ഞു.

ചേർത്തല മുനിസിപ്പാലിറ്റിയിൽ ഗവ. ആയൂർവേദ ആശുപത്രിക്കായി നടന്ന സ്ഥലം റിക്ലമേഷൻ വർക്കും കെട്ടിട നിർമ്മാണവും എടുത്തു പറയാവുന്ന ഉദാഹരണങ്ങളാണ്. 5 ലക്ഷം രൂപ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന റീക്ലമേഷൻ പ്രവൃത്തി 3.15 ലക്ഷം രൂപയ്ക്കു പൂർത്തീകരിച്ചു.

കെട്ടിട നിർമ്മാണത്തിന് എസ്റ്റിമേറ്റിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്തിട്ടും മൊത്തം പ്രവൃത്തി എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ നിർത്താൻ കഴിഞ്ഞു. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. അത് ഏതാണ്ട് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. എന്നാൽ ഭരണമാറ്റത്തെത്തുടർന്ന് ജനകീയത ദുർബലമായി.

ജനകീയ കമ്മിറ്റികൾക്കു പകരം കോൺട്രാക്ടർമാർ തിരിച്ചുവന്നു. ഇടതുപക്ഷത്തിനിടയിൽ തന്നെ ജനകീയാസൂത്രണം സംബന്ധിച്ചുണ്ടായ വിവാദം നിസ്വാർത്ഥമായ സേവനമനുഷ്ഠിച്ചിരുന്ന സന്നദ്ധപ്രവർത്തകരുടെയും വിദഗ്ധരുടെയും മനസ്സ് മടുപ്പിച്ചു. അവരിൽ ഭൂരിപക്ഷവും പ്രവർത്തനത്തിൽ നിന്നും പിൻവാങ്ങി.

എന്നിരുന്നാലും ജനകീയാസൂത്രണത്തിന്റെ അഞ്ചു വർഷം കേരളത്തിൽ അന്യാദൃശ്യമായ ഒരു അധികാരവികേന്ദ്രീകരണ സംവിധാനത്തിന് അടിത്തറയിട്ടു. ദൗർബല്യങ്ങൾ പലതുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന കേന്ദ്രീകൃത ഭരണസംവിധാനത്തേക്കാൾ എത്രയോ മെച്ചപ്പെട്ടതാണെന്നാണ് എൻ.ആർ. ബാലകൃഷ്ണൻ വിലയിരുത്തുന്നത്.
#ജനകീയാസൂത്രണജനകീയചരിത്രം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (10 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (20 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (26 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (37 minutes ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (46 minutes ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (1 hour ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം... മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (2 hours ago)

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതിക്കുള്ള ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് അനുമതി നൽകി കേന്ദ്ര മന്ത്ര  (2 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (2 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (2 hours ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

Malayali Vartha Recommends