ഒരു ദിവസം മഴ പെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ ലൈനുള്ള കേരളത്തിൽ കെ റെയിൽ സിൽവർലൈൻ ആർക്കുവേണ്ടിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്; ആഞ്ഞടിച്ച് രമ്യ ഹരിദാസ്

കെ റെയില്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ് . ഒരു ദിവസം മഴ പെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ ലൈനുള്ള കേരളത്തിൽ കെ റെയിൽ സിൽവർലൈൻ ആർക്കുവേണ്ടിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നതെന്നും രെമ്യ ഹരിദാസ് ഫേസ്‍ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഒരു ദിവസം മഴപെയ്യുമ്പോഴേക്ക് പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിൽ,കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽവേ ലൈനുള്ള കേരളത്തിൽ, ദുരിതങ്ങൾ വരുമ്പോൾ ജീവനക്കാരുടെ ശമ്പളവും പൊതുജനങ്ങളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന കേരളത്തിൽ,ഓരോ വർഷവും പൊതുകടം കുത്തനെ ഉയരുന്ന കേരളത്തിൽ,
64,000 കോടി രൂപ മുടക്കുമുതൽ പ്രതീക്ഷിക്കുന്ന,ചതുപ്പുനിലങ്ങളും നെൽപ്പാടങ്ങളും കിടപ്പാടങ്ങളും ഉൾപ്പെടെ ആയിരത്തിലധികം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന കെ റെയിൽ സിൽവർലൈൻ ആർക്കുവേണ്ടിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്.നിലവിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചും യാത്രാസൗകര്യം കൂട്ടുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ആലോചിക്കേണ്ടത്.
മുണ്ടക്കയത്ത് പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് ആ പ്രദേശത്തേക്ക് എത്താൻ സാധിക്കുന്നില്ല.സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്.
നിലവിലെ റെയിൽപാതയുടെയും റോഡ് ഗതാഗതത്തിന്റെയും സൗകര്യങ്ങൾ കൂട്ടി യാത്രാസമയം ചുരുക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്. കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന രാപ്പകൽ സമരത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
https://www.facebook.com/Malayalivartha























