Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ഗ്ലോബൽ പട്ടിണി സൂചിക 2021 റിപ്പോർട്ട് പ്രകാരം ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാണക്കേടിന്റെ 101 ആണ്;യഥാർത്ഥത്തിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്തേതാണ്; വ്യവസായവൽകൃത ഒഇസിഡിയിലെ 38 രാജ്യങ്ങളിൽ 8 എണ്ണത്തെ മാത്രമേ സൂചികയ്ക്കുവേണ്ടി പരിഗണിച്ചുള്ളൂ;മോഡി ഭരണം അവസാനിക്കാൻ പോകുന്നത് ഭരണം തുടങ്ങിയതിനേക്കാൾ രൂക്ഷമായ പട്ടിണിയുടെ റെക്കോർഡോഡു കൂടിയായിരിക്കും;ആഞ്ഞടിച്ച് ഡോ .തോമസ് ഐസക്ക്

19 OCTOBER 2021 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ഫെന്നി

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ

ഗ്ലോബൽ പട്ടിണി സൂചിക 2021 റിപ്പോർട്ട് പ്രകാരം ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാണക്കേടിന്റെ 101 ആണ്. യഥാർത്ഥത്തിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്തേതാണ്. വ്യവസായവൽകൃത ഒഇസിഡിയിലെ 38 രാജ്യങ്ങളിൽ 8 എണ്ണത്തെ മാത്രമേ സൂചികയ്ക്കുവേണ്ടി പരിഗണിച്ചുള്ളൂ. ബാക്കിയുള്ളവയിൽ പട്ടിണി പരിഗണനാർഹമായ വിഷയമല്ല എന്നാണ് അനുമാനം. ആ രാജ്യങ്ങളെക്കൂടി പരിഗണിക്കുകയാണെങ്കിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 131 ആകും.

ഇന്ത്യാ സർക്കാർ വളരെ രോഷത്തോടെയാണു പ്രതികരിച്ചത്. കണക്കുകളുടെ നിജസ്ഥിതിയേയും ശേഖരിച്ച രീതിയേയും അപഹസിച്ചു. ഇവയെല്ലാം ഈ പ്രാമാണിക റിപ്പോർട്ടിന്റെ സംഘാടകർ നിഷേധിക്കുക മാത്രമല്ല, ഇന്ത്യാ സർക്കാരിൻ്റെ വായ അടപ്പിക്കുന്ന മറുപടിയാണു നൽകിയത്.

ഐക്യരാഷ്ട്രസഭ സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് ഗോൾസ് അഥവാ എസ്ഡിജി കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന സ്ഥിതിവിവര കണക്കുകൾ തന്നെയാണ് പട്ടിണി സൂചികയ്ക്കും ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യാ സർക്കാർ ഇതുസംബന്ധിച്ച കരാറിൽ അംഗവുമാണ്. അഥവാ ഇന്ത്യാ സർക്കാർ തന്നെ പട്ടിണി സൂചികയുടെ രീതിസമ്പ്രദായത്തെ അംഗീകരിച്ചിട്ടുണ്ട്.

എന്തുകൊണ്ടായിരിക്കണം ഇന്ത്യാ സർക്കാർ ഇത്ര കുപിതരായത്? യഥാർത്ഥത്തിൽ റിപ്പോർട്ടിൽ ഇന്ത്യ പട്ടിണി കുറയ്ക്കുന്നതിൽ കൈവരിച്ച നേട്ടത്തെ പ്രകീർത്തിച്ചുകൊണ്ട് ഒരു ബോക്സ് തന്നെയുണ്ട്. 2000-ത്തിൽ ഇന്ത്യയുടെ പട്ടിണി സ്കോർ 38.8 ആയിരുന്നു. ഇപ്പോൾ അത് 27.5 ആണ്. 29 ശതമാനമാണ് നേട്ടം.

പക്ഷെ, ഇതു മുഴുവൻ നേടിയത് 2000-ത്തിനും 2012-നും ഇടയിലാണ്. ഈ 10 വർഷംകൊണ്ട് 10 സ്കോർ കുറഞ്ഞു. എന്നാൽ 2012 മുതൽ 2021 വരെയുള്ള 10 വർഷംകൊണ്ട് 1.3 സ്കോർ മാത്രമാണു കുറഞ്ഞത്. മോഡിയുടെ കാലത്ത് പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. കോപം വരാൻ ഇതിലേറെ കാര്യം വേണോ?

കണക്കുകൾ ലഭ്യമായ 83 രാജ്യങ്ങൾ എടുത്താൽ 2012-നും 2021-നും ഇടയ്ക്ക് പട്ടിണി സ്കോറിൽ 40 ശതമാനം കുറവുണ്ടായി. പട്ടിണി ഇല്ലാതാകുംതോറും സ്കോറിൽ ഉണ്ടാകുന്ന ഇടിവ് സൃഷ്ടിക്കാൻ കൂടുതൽ കൂടുതൽ പ്രയാസമാകുമെന്നു പറയേണ്ടതില്ലല്ലോ. എന്നിട്ടും ഇന്ത്യയിൽ 29 ശതമാനം പട്ടിണി സ്കോർ കുറഞ്ഞപ്പോൾ മറ്റു രാജ്യങ്ങളിൽ 40 ശതമാനം കുറഞ്ഞു. ചുരുക്കത്തിൽ മറ്റു രാജ്യങ്ങൾ ഉണ്ടാക്കിയ നേട്ടം പോലും ഇക്കാര്യത്തിൽ നമുക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

നമ്മുടെ അയൽപ്പക്ക രാജ്യങ്ങൾ എടുത്താൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് നമുക്കു താഴെ. ഒരുകാലത്ത് കുട്ടയിൽ എടുക്കേണ്ട ദരിദ്രരാജ്യമായിരുന്ന ബംഗ്ലാദേശുപോലും നമുക്കു മുകളിലാണ്. ചൈനയുടെ കാര്യം പറയേണ്ടതില്ല. ചൈന ഏതാണ്ട് പട്ടിണിരഹിത രാജ്യമായി മാറിക്കഴിഞ്ഞു.
ഓരോ വർഷവും റെക്കോർഡ് വിളവിന്റെ പത്രവാർത്തകളും രാജ്യം മുഴുവനും ഒറ്റ റേഷൻകാർഡിൽ വന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ പട്ടിണി വർദ്ധിക്കുന്നത്?

ധാന്യോൽപ്പാദനം വർദ്ധിക്കുന്നൂവെന്നതു ശരിതന്നെ. പക്ഷെ, പ്രതിശീർഷ ധാന്യോൽപ്പാദനം എടുത്താൽ ചിത്രം വേറൊന്നാണ്. 1991-ൽ പ്രതിശീർഷ ധാന്യലഭ്യത 186.2 കിലോയായിരുന്നു. 2016-ൽ അത് 177.9 ആയി താഴുകയാണുണ്ടായത്. പക്ഷെ, പട്ടിണി സൂചിക അളക്കുന്നത് ധാന്യലഭ്യത മാത്രമല്ല. മൊത്തം ഭക്ഷണത്തിന്റെ ലഭ്യതയാണ്. അതുപോലെതന്നെ പ്രോട്ടീന്റെയും പോഷകാഹാരങ്ങളുടെയും ലഭ്യതയും കണക്കിലെടുക്കുന്നുണ്ട്.

ഇത് കണക്കാക്കുന്നതിന് ഇന്ത്യാ സർക്കാർ ആക്ഷേപിച്ചതുപോലെ ഫോൺ ഇൻ സർവ്വേയുമൊന്നുമല്ല പട്ടിണി സൂചികക്കാർ ആശ്രയിക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഫുഡ് ബാലൻസ്ഷീറ്റാണ്. എന്നുവച്ചാൽ വിവിധയിനം ഭക്ഷണ സാധനങ്ങളുടെ ഉൽപ്പാദനം എത്ര? കയറ്റുമതി എത്ര? ഇറക്കുമതി എത്ര? സ്റ്റോക്ക് എത്ര? അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ ലഭ്യത കണക്കാക്കുന്നു.

ഇത് ഉപയോഗപ്പെടുത്തിയാണ് ആവശ്യമായ മിനിമം ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക് ഉണ്ടാക്കുന്നത്. ഇതിന് ആകെ സൂചികയിൽ മൂന്നിലൊന്നു പ്രാധാന്യമേ നൽകിയിട്ടുള്ളൂ. ഭക്ഷണം കഴിക്കുന്നൂവെന്നതിനേക്കാൾ ഭക്ഷണവും പോഷകാഹാരങ്ങളും തുടർച്ചയായി ലഭിക്കുന്നില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയാണ് പട്ടിണി സൂചികയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.

ഒരു രാജ്യത്തിന്റെ ആരോഗ്യനിലയുടെ ബാരോ മീറ്ററായി കണക്കാക്കുന്നത് കുട്ടികളുടെ ആരോഗ്യമാണ്. അതുകൊണ്ട് സൂചിക കണക്കു കൂട്ടുന്നതിന് ആസ്പദമാക്കുന്ന 4 ഘടകങ്ങളിൽ 3-ഉം കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഒന്ന്) 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ചുള്ള തൂക്കമുണ്ടോ? രണ്ട്) 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രായത്തിന് അനുസരിച്ചുള്ള ഉയരമുണ്ടോ? മൂന്ന്) 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് എന്താണ്?

ഇതിനെല്ലാം ഇന്ത്യാ സർക്കാരിന്റെ സ്ഥിതിവിവര കണക്കുകൾ തന്നെയാണ് ആസ്പദമാക്കുന്നത്. പട്ടിണി സൂചികയുടെ 4 ഘടകങ്ങളിൽ മൂന്നിൽരണ്ട് പ്രാധാന്യവും ഇപ്പോൾപ്പറഞ്ഞ 3 ഇനങ്ങൾക്കാണ്. 2021-ലെ സൂചികയാണെങ്കിലും കോവിഡിന്റെ പ്രത്യാഘാതങ്ങൾ ഈ സൂചിക പ്രതിഫലിപ്പിക്കുന്നില്ല.

കാരണം കോവിഡ് കാലത്തു പെരുകിയ പട്ടിണിയുടെ പ്രത്യാഘാതങ്ങൾ ആരോഗ്യനിലയിൽ പ്രതിഫലിക്കാൻ ഒന്നോ രണ്ടോ വർഷങ്ങൾ എടുക്കുമല്ലോ. എന്നുവച്ചാൽ മോഡി ഭരണം അവസാനിക്കാൻ പോകുന്നത് ഭരണം തുടങ്ങിയതിനേക്കാൾ രൂക്ഷമായ പട്ടിണിയുടെ റെക്കോർഡോഡുകൂടിയായിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (5 minutes ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (18 minutes ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (22 minutes ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (43 minutes ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (2 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (3 hours ago)

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  (3 hours ago)

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്  (3 hours ago)

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ  (3 hours ago)

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണം; കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്  (3 hours ago)

Ghaziabad ജീവിതം പാരലൽ യൂണിവേഴ്സിൽ  (4 hours ago)

Malayali Vartha Recommends