ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു; വായിൽ തിരുകി കയറ്റിയ തുണിയുമായി അര്‍ധനഗ്നയായി ഓടി; സിസിടിവിയിൽ കണ്ട കാഴ്ച്ച നടുക്കുന്നത് !പെൺകുട്ടിയുടെ ആ വാക്കുകൾ പ്രതിയെ കുടുക്കി; 21ക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 15 വയസ്സുകാരൻ! പ്രതിയെ കണ്ട് നടുങ്ങി നാട്ടുകാർ
കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിക്കുനേരെ ആക്രമണം നടത്തിയ പ്രതിയെ പിടിക്കൂടി. പതിനഞ്ചു വയസ്സുകാരനാണ് ഈ കേസിലെ പ്രതി . 15 വയസ്സുകാരൻ കുറ്റം സമ്മതിച്ചായിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം കൊണ്ടോട്ടിയില്‍ പട്ടാപകലായിരുന്നു പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം നടത്തിയത് .അതി ക്രൂരമായാണാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്.
ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഏകദേശം ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ബലാത്സംഗ ശ്രമം ചെറുത്ത അക്രമി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി അഭയംതേടിയത് അര്‍ധനഗ്നയായാണെന്ന് ദൃക്സാക്ഷി നേരത്തെ പറഞ്ഞിരുന്നു .
ദേഹത്താകെ മണ്ണു പറ്റിയിരുന്നു, കൈകള്‍ കെട്ടിയിരുന്നു. ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്‍കുട്ടിയും പറഞ്ഞിരുന്നു . ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു.
ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. സംഭവസ്ഥലത്ത് നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടെത്തിയത് അയല്‍വീട്ടിലായിരുന്നു. ദേഹമാസകലം പരിക്കുകളേടെയാണ് കുട്ടി ഇവിടേക്ക് എത്തിയതെന്ന് അയല്‍വാസി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെൺക്കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിലവില്‍ പെണ്‍കുട്ടി ആശുപത്രി വിട്ടുവെന്നാണ് അറിയാല്‍ സാധിക്കുന്നത്.പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു . മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസ്സിൽക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. കൊണ്ടോട്ടി ഇൻസ്‌പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി പറഞ്ഞിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കൊണ്ടോട്ടി ഡി വൈ എസ് പി പി കെ അഷറഫിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു .അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പ്രതിയെ ഉടന്‍ പിടികൂടുമെന്നും എസ്.പി പറഞ്ഞിരുന്നു,ഇപ്പോൾ പ്രതിയെ പിടിക്കൂടിയിരിക്കുന്നു.
https://www.facebook.com/Malayalivartha