Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ടിപ്പുസുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയും ശ്രീകൃഷ്ണന്റെ ഉറിയും..... മോന്‍സന്‍ മാവുങ്കന്റെ പലതരം കെണിയില്‍ വീണുപോയ ലോക്നാഥ് ബഹ്റ! മോന്‍സന്റെ താവളത്തിലെ തിരുമ്മ് ഉഴിച്ചില്‍ കേന്ദ്രത്തിൽ ആരോക്കെ മോന്‍സന്റെ തേന്‍കെണിയിലും ഭക്ഷണപാനീയങ്ങളിലും വീണുപോയി എന്നത് പുറത്തുവന്നാല്‍ സംഗതി നാറ്റക്കേസാകുമോ?

30 OCTOBER 2021 03:18 PM IST
മലയാളി വാര്‍ത്ത

ഒന്നുകില്‍ ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ ഐപിഎസ് പോലീസ് മേധാവികളില്‍ പലരും മരമണ്ടന്‍മാരായിരുന്നു. അതല്ലെങ്കില്‍ ബെഹ്റ ഭൂലോക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കന്റെ പലതരം കെണിയില്‍ വീണുപോയിട്ടുണ്ടാകും. കോടതി ഏറെക്കുറെ കാര്യങ്ങള്‍ ഇങ്ങനെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു.


മോന്‍സന്റെ താവളത്തിലെ തിരുമ്മ് ഉഴിച്ചില്‍ കേന്ദ്രം ഒരു നക്ഷത്രവേശ്യാലയമായിരുന്നവെന്ന തിരിച്ചറിവ് തലയില്‍ ആള്‍ത്താമസമുള്ള മലയാളികള്‍ക്കൊക്കെ മനസിലായി്ട്ടും പോലീസിനു മാത്രം മനസിലാകുന്നില്ല . അവിടെ ആരോക്കെ മോന്‍സന്റെ തേന്‍കെണിയിലും ഭക്ഷണപാനീയങ്ങളിലും വീണുപോയിഎന്നത് പുറത്തുവന്നാല്‍ സംഗതി നാറ്റക്കേസാകുമെന്നറിയാവുന്നത് കേരള പോലീസിനാണ്. ഇതോടെയാണ് മോന്‍സന്റെ ഒളികാമറകള്‍ കേടായതും ഹാര്‍ഡ് ഡിസ്‌കുകള്‍ മായിക്കപ്പെട്ടുപോയതുമെന്ന് കോടതി മനസിലാക്കിയിരിക്കുന്നു.



ടിപ്പുസുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയും ശ്രീകൃഷ്ണന്റെ ഉറിയും പരശുരാമന്റെ മഴുവും കണ്ട് അതു വിശ്വസിച്ച മരമണ്ടനായിരുന്നോ ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ എന്ന് കോടതി പുച്ഛത്തോടെ ചോദിച്ചിരിക്കുന്നു.

സംഗതി അവിടെയൊന്നുമല്ല മോന്‍സന്‍ മാവുങ്കന്റെ തിരുമ്മ് ഉഴിച്ചില്‍ കേന്ദ്രത്തിലും മസാജ് പാര്‍ലറിലും പല ഉന്നത പുങ്കവന്‍മാരും വീണുപോയതാവാം

മോന്‍സന്‍ കേസ് ദുര്‍ബലമാകാന്‍ കാരണമെന്ന് കോടതി നിരീക്ഷിച്ചുകഴിഞ്ഞു. ഒരു മാസം അന്വേഷണം നടത്തിയിട്ടും സൈബര്‍ പോലീസിന് മോന്‍സന്റെ തിരുമ്മുകേന്ദ്രത്തിലെയും ബംഗ്ളാവിലെയും സന്ദര്‍ശകരുടെ വരവുപോക്ക് ചിത്രങ്ങള്‍ കണ്ടെത്താന്‍പോലും സാധിച്ചിക്കുന്നില്ല. കുറ്റാന്വേഷണത്തിലെ മിടുക്കൊന്നും കേരള പോലീസിന് മോന്‍സന്റെ പുരാവസ്തുക്കള്‍ വെറും ആക്രിസാധനങ്ങളാണെന്നു മനസിലാക്കുന്നതിലുണ്ടായില്ലല്ലോ എന്നാണ് കോടതിയുടെ ചോദ്യം.

 



മോന്‍സന്റെ വീട്ടിലെത്തിയ പൊലീസ് ഉന്നതര്‍ക്ക് പുരാവസ്തു നിയമത്തെകുറിച്ച് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചതും ഇതുകൊണ്ടാണ്. ഐജി ലക്ഷ്മണയുടെ ഇടപെടലില്‍ വ്യക്തയില്ലെന്നു മാത്രമല്ല സംരക്ഷണം തേടി മോന്‍സന്‍ നല്‍കിയ കത്തും അന്വേഷണത്തിനായി ഡിജിപി നല്‍കിയ കത്തും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നു. കേരളത്തിലെ നാല് അത്യുന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ സംരക്ഷകരും ആരാധകരുമായി മാറിയതെങ്ങനെയെന്ന ചോദ്യത്തിനു മുന്നില്‍ പോലീസിനും ഉത്തരമില്ല.


മോശയുടെ അംശവടിയും ടിപ്പു സുല്‍ത്താന്റെ സിംഹാസനവും കണ്ടിട്ട് സംസ്ഥാനത്തെ എറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സംശയവും തോന്നിയല്ലേയെന്ന് പരിഹസിച്ചുകൊണ്ടാണ് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്. ഡിജിപി ലോക്നാഥ് ബെഹറയും എഡിജിപി മനോജ് എബ്രാഹാമുമടക്കം മോന്‍സന്റെ വീട് സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു നിയമത്തെക്കുറിച്ച് ഒരുതവണയെങ്കിലും ചിന്തിച്ചോ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്.




പുരാവസ്തുക്കള്‍ റജിസ്റ്റര്‍ ചെയ്തോ എന്നുപോലും ഇതിലൊക്കെ ഇരിക്കുകയും കിടക്കുകയും കൈയിലെടുക്കുകയും തൊട്ടുതലോടുകയും ചെയ്ത പോലീസ് മേധാവികള്‍ അന്വേഷിച്ചില്ല. ആരോ ഉപേക്ഷിച്ച ഉലക്ക പുരാണത്തിലെ ഗദയാണെന്ന് വിശ്വസിച്ച് കൈയില്‍ പിടിച്ച് ഫോട്ടോയെയുക്കാനോണം വിഡ്ഢിയായിരുന്നോ കേരളത്തിന്റെ പോലീസ് മേധാവിയെന്ന ചോദ്യമാണ് ബാക്കിനില്‍ക്കുന്നത്.

മോന്‍സനെതിരെ അന്വേഷണം നടത്താന്‍ കത്ത് നല്‍കിയ ശേഷമാണ് ഡിജിപി തന്നെ മോന്‍സന് സംരക്ഷണം നല്‍കാനും ഉത്തരവിട്ടത്. നിലവിലെ പോലീസ് മേധാവി അനില്‍കാന്തിനെ വരെ പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി എന്ന പേരില്‍ കൈവശത്തിലാക്കുന്ന സാഹചര്യവും സംശയങ്ങള്‍ക്കിടയാക്കുന്നു.


മോന്‍സനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതായും മോന്‍സനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ശ്രമിച്ചുവെന്ന് ഡിജിപി അനില്‍ കാന്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ഈ നിലയില്‍ ഐജി ലക്ഷ്മ്ണയ്ക്കെതിരെ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ചോദ്യമാണ് മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.


നേരത്തെ മോന്‍സന്‍ മാവുങ്കിലിന്റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നല്‍കിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീടിനു പ്രത്യേകിച്ചു പൊലീസ് പിക്കറ്റ് നല്‍കിയിട്ടില്ലെന്നും സാധാരണ നിരീക്ഷണ സംവിധാനമാണു നല്‍കിയതെന്നുമാണ് ഡിജിപി അനില്‍കാന്ത് അറിയിച്ചിരിക്കുന്നത്. മോന്‍സന്റെ വീട്ടില്‍ പതിവായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്തിനു പോയെന്നും മോന്‍സന്റെ മകളുടെ കല്യാണത്തിന് ഐജിമാര്‍ ഉള്‍പ്പെടെ നൂറോളം പോലീസുകാര്‍ പങ്കെടുത്തതെന്തിനെന്നുമുള്ള ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. മോന്‍സണ്‍ നടത്തിയ പള്ളിപ്പെരുന്നാളിന് ഒരാഴ്ചയോളം നൂറിലേറെ പോലീസുകാര്‍ക്ക് നാലുനേരം സുഖശാപ്പാടും വേണ്ടിത്തോളം വിദേശമദ്യവും ഇയാള്‍ നല്‍കിയാണ് അവരെ വരുതിയിലാക്കിയതത്രെ.

 




മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയെങ്കിലും അവരെ രക്ഷിക്കാനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ചിന്റേത്. മുന്‍ ഡിജിപി ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ കേസ് ആകെ നാറ്റക്കേസാകുമെന്ന സാഹചര്യത്തിലാണ് മോന്‍സന്റെ പോക്സോ കേസും മറ്റ് പീഢനക്കേസുകളും പോലീസ് പുറത്തു വിട്ട് വിഷയം മാറ്റാന്‍ ശ്രമിച്ചത്. അനിത പുല്ലയിലിന് ഈ കേസിലുള്ള കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവരാത്തതും ലോക്നാഥ് ബെഹ്റ
ഉള്‍പ്പെടെയുള്ളവരുടെ മാനം രക്ഷക്കാനാണെന്ന് സംശയിക്കാം.


മോന്‍സനെതിരെയുള്ള കേസുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. മുന്‍ മാനേജരായ യുവതിയുടേതുള്‍പ്പെടെ കേസുകള്‍ പുറത്തുവരുന്നു. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്‍സണ്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും മോണ്‍സണ്‍ മാവുങ്കലിനെതിരെ നേരത്തെ കേസ് എടുത്തിട്ടുണ്ട്.മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. അതേ സമയം മോന്‍സന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന സംശയം വന്നതോടെ അവിടെ അനാശാസ്യത്തിനെത്തിയിരുന്ന വേറെയും സ്ത്രീകള്‍ പീഢനപരാതിയുമായി പുറത്തുവന്നേക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (8 minutes ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (18 minutes ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (37 minutes ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (58 minutes ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (1 hour ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (2 hours ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (2 hours ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (3 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (3 hours ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (4 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (4 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (4 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (4 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (4 hours ago)

Malayali Vartha Recommends