Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിവരങ്ങളും അറിയാവുന്നയാള്‍ അനിതയാണെന്നിരിക്കെ ഈ പ്രവാസി വനിതയെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യാന്‍ കേരള പോലീസിന് ധൈര്യമില്ല? ചോദ്യം ചെയ്യലിനു മുന്‍പ് അനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വായ തുറന്നാല്‍ കേരളം ഞെട്ടും!

30 OCTOBER 2021 03:23 PM IST
മലയാളി വാര്‍ത്ത

അനിത പുല്ലയിലിനെ കേരള പോലീസ് എന്തുകൊണ്ടാണ് ഭയപ്പെടുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിവരങ്ങളും അറിയാവുന്നയാള്‍ അനിതയാണെന്നിരിക്കെ ഈ പ്രവാസി വനിതയെ ഇറ്റലിയില്‍ നിന്നു കേരളത്തിലെത്തിച്ചു ചോദ്യം ചെയ്യാന്‍ കേരള പോലീസിന് ധൈര്യമില്ല.


ചോദ്യം ചെയ്യലിനു മുന്‍പ് അനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വായ തുറന്നാല്‍ കേരളം ഞെട്ടും, കേരള പോലീസും ഞെട്ടും. അതുതന്നെ കാരണം.




മോന്‍സന്‍ മാവുങ്കന്റെ പണമിടപാടും പോലീസ് ബന്ധവും അവിടെ നടന്ന അനാശാസ്യവും വന്നുപോയ പ്രമുഖരുടെ നിരയുമൊക്കെ അനിത പുല്ലയിലിനു കൃത്യമായി അറിയാം. ജാമ്യത്തിലിറങ്ങി മോന്‍സന്‍ മാവുങ്കന്‍ തന്റെ തിരുമ്മുകേന്ദ്രത്തില്‍ വന്നുപോയവരുടെ പേരുകള്‍ പറയുമോ എന്ന ഭീതി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.


മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യാന്‍ പോകുന്ന വിവരം കൃത്യമായി ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് അറിഞ്ഞയാള്‍ അനിത പുല്ലയിലായിരുന്നു. ആ നിമിഷംതന്നെ അനിത ആത്മസുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന മോന്‍സന്‍ മാവുങ്കലിനെ തള്ളിപ്പറയുകയും ചെയ്തത് ദുരൂഹതയുണര്‍ത്തുന്നു.




പല അവസരങ്ങളിലും അനിത പലതും മാറ്റിപ്പറയുന്ന സാഹചര്യത്തിലും ഇറ്റലിയില്‍നിന്നും ഇവരെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാന്‍ പോലീസ്


ധൈര്യപ്പെടുന്നില്ല. മോന്‍സന്റെ വീട്ടില്‍ ലോക് നാഥ് ബെഹ്റയെ എത്തിച്ചത് അനിതയായിരുന്നുവെന്ന് വ്യക്തമാണ്. ബെഹ്റയെ മാത്രമല്ല ഐജി ലക്ഷമണ ഉള്‍പ്പെടെ ഉന്നത പോലീസുകാരെ മോന്‍സന്റെ താവളത്തിലെത്തിക്കുമ്പോള്‍ അനിതയ്ക്ക് ആ കച്ചവടങ്ങളിലെല്ലാം പങ്കാളിത്തമുണ്ടായിരുന്നു.

 




മോന്‍സന്റെ പുരാവസ്തുക്കളെല്ലാം വെറും മൂന്നാംകിട ആക്രിസാധനങ്ങളായിരുന്നുവെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലീസ്


മേധാവികള്‍ക്കില്ലാതെ പോലയല്ലോ എന്ന് കോടതി ചോദിച്ചിരിക്കുന്നു. അനിത പുല്ലയിലിന് മാവുങ്കന്റെ കച്ചവടത്തിലും പോലീസ് ആസ്ഥാനത്തും വലിയ ഇടപെടലുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ അവരെ കേരളത്തില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ധൈര്യം ഇപ്പോഴും പോലീസിനില്ല.

 




മോന്‍സന്‍ കൊച്ചിയില്‍ ചികിത്സാ കേന്ദ്രം എന്ന പേരില്‍ അനാശാസ്യ കേന്ദ്രം നടത്തിവന്നതും നിരവധി പെണ്‍കുട്ടികളെ അവിടെ എത്തിച്ച് ഉന്നതര്‍ക്ക് കാഴ്ചവെച്ചതുമുള്‍പ്പെടെ വിവരങ്ങള്‍ പുറുത്തുവരേണ്ടതുണ്ട്. അനിത പുല്ലയിലും മോന്‍സനുമായി അകലാനുള്ള കാര്യങ്ങളും ലാഭം വീതം വയ്ക്കുന്നതുമായുള്ള തര്‍ക്കമായിരുന്നു. മോന്‍സന്‍ വ്യാജഡോക്ടറായിരുന്നുവെന്നും ഇവിടെ അനാശാസ്യം നടന്നിരുന്നതും അനിതയ്ക്കും
അറിയാമായിരുവെന്ന് പോലീസനറിയാം.


മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്ആലോചിച്ചതല്ലാതെ അതിലേക്കു പോകേണ്ടെന്നാണ് പോലീസ് മേധാവികളുടെയും ആഭ്യന്തര വകുപ്പിന്റെയും തീരുമാനം. മോന്‍സന്റെ സ്ഥാപനത്തില്‍ വന്നുപോയവരുടെ ഫോട്ടോകളും വീഡിയോകളും അനിതയുടെ കൈവശമുണ്ടെന്ന സൂചനയാണ് പോലീസിനെ ആശങ്കപ്പെടുത്തുന്നത്.

 


മാത്രവുമല്ല മോന്‍സന്റെ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുകയും സുഖചികിത്സ തേടുതയും ചെയ്ത പോലീസുകാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയാണ് പോലീസിനെ സമ്മര്‍ദത്തിലാക്കുന്നത്. ഐജി തലത്തിലുള്ള പോലീസിനെതിരെ തെളിവുണ്ടെങ്കില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ രാജിവെച്ചൊഴിയേണ്ടിവരും.


അത് സോളാര്‍ കേസിനെയും സ്വര്‍ണം കള്ളക്കടത്തുകേസിനെക്കാള്‍ നാറ്റക്കേസായി മാറാമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനുംലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റെ സുധാകരന്‍ മോന്‍സന്റെ ചികിത്സ തേടിയിരുന്നതിനാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വായ പൂട്ടി ഇരിക്കുന്നതു മാത്രമാണ് പിണറായിയുടെ ആശ്വാസം.




തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോ ാര്‍ഡിനേറ്ററും ലോക കേരള സഭാ അംഗവുമായ അനിത ആറു ഏഴും പ്രാവശ്യമാണ് കേരളത്തില്‍ വന്നുപോകുന്നത്.

ഇതിനുള്ള വരുമാനം അവര്‍ക്ക് എവിടെനിന്ന്, വരവിന്റെ ഉദ്ദേശ്യം എന്ത് തുടങ്ങിയ വിവരങ്ങളും പുറത്തുവരേണ്ടതുണ്ട്. മിക്ക വരവിലും ഇവര്‍ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബഹ്റയെയും ലക്ഷ്മണ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചിരുന്നതിന്റെ രഹസ്യങ്ങളും ദുരൂഹമാണ്. രണ്ടോ മൂന്നോ ദിവസത്തേക്കായിരുന്നു ഈ സന്ദര്‍ശനങ്ങളേറെയും. സ്വന്തം വീടായ മാളയിലേക്കു പോകാതെ കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു അന്നൊക്കെ അനിതയുടെ താമസം.


സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തു മാത്രമല്ല മുഖ്യമന്ത്രിയുടെയും മറ്റു പല മന്ത്രിമാരുടെയും ഓഫീസുകളില്‍ അനിത പുല്ലയിലിനു ബന്ധങ്ങളുണ്ടായിരുവെന്ന് വ്യക്തമാണ്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇടപാടുകളും അനിത പുല്ലയിലിന് അറിയാമെന്ന് ക്രൈം ബ്രാഞ്ചിനു കൃത്യമായി അറിയാം.



മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ കേരള പോലീസിലെ ഏറെഉതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ആ നിലയില്‍ അനിത കേരള പോലീസില്‍ എങ്ങനെ കയറിപ്പറ്റിയെന്ന ചോദ്യത്തിനും ഉത്തരമില്ല. അിനിതയും മോന്‍സനും തമ്മില്‍ മൂന്നു വര്‍ഷമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇയാളുടെ തട്ടിപ്പുകളും അവര്‍ക്ക് അറിയാം. അനിതയെ നാട്ടിലെത്തിച്ചാലുണ്ടാകാവുന്ന അപകടം മുന്നില്‍ കണ്ടാണ് ചോദ്യാവലി മുന്‍കൂര്‍ നല്‍കി ഓണ്‍ലൈനില്‍ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ നടത്തിയത്.

 



അനിത പുല്ലയില്‍ പറഞ്ഞതെല്ലാം പോലീസ് കേട്ടെഴുതിയല്ലാതെ കുഴയ്ക്കുന്ന ഒരു ചോദ്യവും പോലീസ് ചോദിച്ചറിഞ്ഞില്ല. അനിത പുല്ലയില്‍ മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ പോലീസ് മേധാവികളുമായി എങ്ങനെ ബന്ധമുണ്ടാക്കിയെന്നും ഇവരെ എന്തിന് മോന്‍സന്റെ താവളത്തില്‍ എത്തിച്ചെന്നതിനും ഉത്തരം കണ്ടെത്തണം. ലോക കേരള സമ്മേളനത്തില്‍ ഉള്‍പ്പെടെ അനിത പുല്ലയിലിനെ ക്ഷണിച്ചതും പാസ് നല്‍കിയതും ആരുടെ താല്‍പര്യത്തില്‍ എന്നതിനും വ്യക്തമായ ഉത്തരം കിട്ടണം.

 



തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തായിരുന്ന വിദേശ മലയാളി വനിത അനിത പുല്ലയിലും ഐജി ലക്ഷ്ണും തമ്മിലുള്ള ബന്ധവും ചുരുളഴിയേണ്ടിയിരിക്കുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങളും പുറത്തറിയേണ്ടിയിരിക്കുന്നു.


മോന്‍സന്‍ അറസ്റ്റിലായ വിവരം ലക്ഷ്മണനെ അറിയിച്ചത് അനിത പുല്ലയിലാണെന്നത് വ്യാജമാണെന്നും മോന്‍സന്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് അയാളെ തള്ളിപ്പറയാന്‍ അനിതിയോട് ആവശ്യപ്പെട്ടത് പോലീസിലെ പ്രമുഖരാണെന്നും സംശയിക്കുന്നു. മാത്രമല്ല അനിതയും ഐജി ലക്ഷ്മയും തമ്മില്‍ നടത്തിയ ചാറ്റ് ഇരുവര്‍ക്കും രക്ഷപ്പെടാനുള്ള ഒരു മുന്‍കൂര്‍ജാമ്യ നാടമായിരുന്നുവെന്നും വിവരമുള്ളവര്‍ക്ക് തിരിച്ചറിയാനാകും. മോന്‍സന്‍ നടത്തിയ വിവിധ ആഘോഷങ്ങളിലും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തിലും അനിത പുല്ലയില്‍ സജീവമായിരുന്നുവെന്നു. അവിടെയും ഉന്നത പോലീസുകാരുടെ സാന്നിധ്യമുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (8 minutes ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (18 minutes ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (37 minutes ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (58 minutes ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (1 hour ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (2 hours ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (2 hours ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (3 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (3 hours ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (4 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (4 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (4 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (4 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (4 hours ago)

Malayali Vartha Recommends