മുല്ലപ്പെരിയാര്‍ ഉത്തരവ് മരവിപ്പിച്ചതെന്തിന്? വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു. മുല്ലപ്പെരിയാറിലെ മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് ചോര്‍ത്തി കൊടുത്തത് ആരാണെന്നറിയാന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി

വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു. മുല്ലപ്പെരിയാറിലെ മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് ചോര്‍ത്തി കൊടുത്തത് ആരാണെന്നറിയാനാണ് സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന് പിന്നില്‍ നടന്നതെന്താണ്? തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. ബേബി ഡാമില്‍ മരം മുറിക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ല.എന്നാല്‍ കോടതി പറഞ്ഞതായി പ്രചരിപ്പിക്കാന്‍ തമിഴ്‌നാടിന് കഴിഞ്ഞു.
വനംമന്ത്രി പോലും അറിഞില്ലെന്ന് പറയുന്ന മരം മുറി ഉത്തരവില്‍ വനം വകുപ്പില്‍ നടന്നത് വമ്പന്‍ കളികളാണ്. എല്ലാവരും അറിഞ്ഞു കൊണ്ടു തന്നെയാണ് ഉത്തരവ് ഇറങ്ങിയത്. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടം പോലെ മരം മുറിക്കാന്‍ ഒരിക്കലും കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ഫയല്‍ എല്ലാ മന്ത്രിമാരും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയും ഫയല്‍ കണ്ടിട്ടുണ്ടെന്ന് തന്നെയാണ് വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
എന്നാല്‍ ഇക്കാര്യം പരമരഹസ്യമായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഏതോ വിരുതന്‍ ഇക്കാര്യം ചോര്‍ത്തി കൊടുത്തു. സര്‍ക്കാരിന്റെ രഹസ്യ നീക്കം ചോര്‍ത്തിയത് വഴി വന്‍ രാഷ്ട്രീയ പ്രത്യാഘാതമാണ് ഇതിലൂടെ സര്‍ക്കാരിന് നേരിടേണ്ടി വന്നിരിക്കുന്നത്.
ഉത്തരവ് മരവിപ്പിച്ചതോടെ തമിഴ്‌നാട് കേരളത്തിന് എതിരായി. മരം മുറിക്ക് അനുമതി നല്‍കിയത് കേരള മുഖ്യമന്ത്രിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പരസ്യമായി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇത്തരം ഒരു അനുമതിക്ക് കേരളത്തോട് കടപ്പെട്ടിരിക്കുന്നതായും സ്റ്റാലിന്‍ പരസ്യമാക്കിയിരുന്നു.
സ്റ്റാലിന്‍ നല്‍കിയ പത്രക്കുറിപ്പിലൂടെയാണ് രഹസ്യം പുറത്തായതെന്ന വാദം ഉദ്യോഗസ്ഥ തലത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും അത് ശരിയല്ലെന്നാണ് കോള സര്‍ക്കാര്‍ പറയുന്നത്. കാരണം സ്റ്റാലിന്റെ പത്രക്കുറിപ്പിറങ്ങിയതും തമിഴ്‌നാട്ടിലാണ് കേരളത്തിലല്ല. ഒടുവില്‍ മരംമുറി ഉത്തരവ് തന്നെ സര്‍ക്കാരിന് ഫ്രീസ് ചെയ്യേണ്ടി വന്നു. ഇക്കാര്യം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ തന്നെ സ്ഥിതീകരിച്ചു.
അസാധാരണ നടപടിയാണ് ഉണ്ടായതെന്നാണ് മന്ത്രി പറയുന്നത്. ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരെന്ന് നേരത്തെ മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കത്തയച്ചു. എന്നാല്‍ അനുമതി കൊടുത്തത് സംബന്ധിച്ച് സര്‍ക്കാരിന് അറിവില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കൂവെന്ന് കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും പ്രതികരിച്ചിരുന്നു.
ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വന്‍തോതില്‍ ചേര്‍ന്നിരുന്നു.ഒരു ഇടവേളക്ക് ശേഷമാണ് കാര്യങ്ങള്‍ വീണ്ടും ചോര്‍ന്നു തുടങ്ങിയത്.ഇതിന് തുടക്കത്തില്‍ തന്നെ കൂച്ചുവിലങ്ങിടനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























