വിജയ് സേതുപതിയെ ചവിട്ടി വീഴ്ത്തിയാൽ ഉടനടി 1001 രൂപ! ഈ അപമാനം താങ്ങാനാകുന്നില്ല.. ഹിന്ദു മക്കള്‍ക്കെതിരെ ഇരച്ചു കയറി ആരാധകർ

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവുായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം.
അതും വളരെ ചുരുങ്ങിയ സമയം കൊണ്ട്. ഇപ്പോള്‍ ഒന്നിലധികം ഭാഷകളില്‍ ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ് നടൻ. എന്നാലിപ്പോഴിതാ നടനെ സംബന്ധിച്ച് പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു മക്കള്‍ കക്ഷി.
നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്താണ് പറഞ്ഞത്. വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്.
ഇതാണ് വിമാനത്താവളത്തില്‍ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദ പ്രഖ്യാപനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച സംഘടനയാണ് ഹിന്ദു മക്കള്‍ കക്ഷി.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയപ്പോഴായായിരുന്നു സംഭവം.
നടനും സംഘവും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍തന്നെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോണ്‍സണ്‍ അടുത്തേക്ക് ചെന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിര്‍ത്തി.
തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി നടനും സംഘത്തിനും പിന്നാലെ വരികയും ആക്രമിക്കുകയുമായിരുന്നു. ജോണ്‍സണ്‍ നടന്റെ സഹായിയെ പിന്നില്‍നിന്ന് ചവിട്ടിയതിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.
സംഭവം നടന്നതിന് പിന്നാലെ ജോണ്‍സണ്‍ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രശ്‌നം അവിടെവെച്ചു തന്നെ പരിഹരിക്കപ്പെടുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
നാടകത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ നടനാണ് വിജയ് സേതുപതി. മുമ്പ് സിനിമയില്‍ വരുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചതിനു ശേഷമാണ് സിനിമയിലേയ്ക്ക് താരം എത്തിപ്പെടുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ഗുരുനാഥ സേതുപതി അതാണെന്റെ പേര്. എന്റെ അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. ജീവിതത്തില്‍ എന്റെ മാസ്റ്റര്‍ എന്റെ അപ്പയാണ്.’ ‘സമ്പാദിക്കുന്ന പണവും നേടിയ അറിവും മുഴുവനായി മക്കള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അച്ഛനാകും. മക്കള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങള്‍ മക്കളോട് ഒരു അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കും.
ഏതെങ്കിലും ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് അവര്‍ക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാടു പകര്‍ന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ്, ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.’ ‘അപ്പയുടെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്… വഴക്കിട്ടുണ്ട്. ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു.
‘ഞാന്‍ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത്,’ എന്നൊക്കെ പറഞ്ഞ് കുറെ ഇമോഷണല്‍ ആയി. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍!’ പുതിയ സിനിമയായ മാസ്റ്ററില്‍ പ്രതിനായക വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. എന്നാല്‍, ജീവിതത്തില്‍ താനെപ്പോഴും നായകനാണെന്ന് തെളിയിക്കുന്നതായിരുന്നു ഓഡിയോ ലോഞ്ചിലെ വിജയ് സേതുപതിയുടെ വാക്കുകള്‍. ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള തന്റെ ശക്തമായ നിലപാടുകള്‍ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. ദൈവത്തെ രക്ഷിക്കാനാണെന്ന് പറഞ്ഞു വരുന്നവരെ വിശ്വസിക്കരുതെന്ന് താരം തുറന്നടിച്ചിട്ടുണ്ട്.
‘ദൈവത്തിന് ഒരു സാധാരണ മനുഷ്യനെ രക്ഷിക്കാന്‍ കഴിയില്ല. ആരെങ്കിലും മതത്തെക്കുറിച്ച് സംസാരിക്കാന്‍ വന്നാല്‍ അവരോടു നമ്മള്‍ വിശ്വസിക്കുന്ന മതത്തില്‍ പറയുന്ന കാര്യങ്ങള്‍ തിരിച്ചു പറയാതെ മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയൂ.
ദൈവം മുകളിലാണ് ഇരിക്കുന്നത്. മനുഷ്യനാണ് ഭൂമിയിലുള്ളത്. മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യനേ കഴിയൂ. ഇത് മനുഷ്യര്‍ വാഴുന്ന ഇടമാണ്. നമ്മള്‍ പരസ്പരം സ്‌നേഹത്തോടെ, സാഹോദര്യത്തോടെ കഴിയണം. മതം പറഞ്ഞ് ദൈവത്തെ പിടിക്കേണ്ട കാര്യമില്ല. ദൈവത്തിനും മനുഷ്യര്‍ക്കും മതം ആവശ്യമില്ല,’ എന്നുമാണ് വിജയ് സേതുപതിയുടെ അഭിപ്രായം.
https://www.facebook.com/Malayalivartha
























