ആ ക്രൂരതകൾ അനുവദിക്കില്ല; കുരുക്ക് മുറുക്കും; കണ്ണൂരിൽ കോളേജിൽ നടന്ന റാഗിങ്ങിൽ കർശന നടപടിയുമായി പോലീസ്

കണ്ണൂർ നെഹർ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവത്തിൽ റാഗിങിന് കേസെടുക്കും എന്ന് റിപ്പോർട്ട്. പണം തട്ടിയതിനും കേസെടുക്കും എന്നാണ് റിപ്പോർട്ട്. കണ്ണൂർ കാഞ്ഞിരോട് സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദ്ദനം ഏറ്റത്. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റാഗിങ്ങ് ആണെന്ന് നിലവിൽ പറയാനാകില്ലെന്നും അന്വേഷിച്ച് തുടർ നടപടി എടുക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. നടന്നത് ക്രൂരമായ മർദ്ദനമാണെന്നും ഏറെ നേരം അൻഷാദ് അബോധാവസ്ഥയിലായിരുന്നുവെന്നും കോളേജ് അഡ്മിനിസ്ട്രേറ്റർ ഏ പറഞ്ഞു. ആൻ്റി റാഗിങ്ങ് കമ്മിറ്റ് ചേർന്ന് രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് കോളേജ് അറിയിക്കുന്നത്. സംഭവത്തെ കുറിച്ച് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശക്തമായ നിയമനടപടി ഉണ്ടാകണമെന്നും നെഹർകോളേജ് അഡ്മിനിസ്ട്രേറ്റർ അബ്ദുൾ സത്താർ പറഞ്ഞു.
പണം ചോദിച്ചാണ് പത്തിലേറെ സീനിയേഴ്സ് മർദ്ദിച്ചതെന്ന് അൻഷാദ് പറഞ്ഞു. ശുചി മുറിയിൽ കൊണ്ടുപോയി തലയ്ക്കും കഴുത്തിനും നെഞ്ചിനും മർദ്ദിച്ചു. ചവിട്ടി വീഴ്ത്തി. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് താക്കീത് ചെയ്തു. സീനിയേഴ്സിനെ ഭയന്ന് മറ്റുള്ള ജൂനിയർ കുട്ടികൾ പരാതി പറയാത്തതാണെന്നും അൻഷാദ് പറയുന്നു.സീനിയേഴ്സിന്റെ ക്രൂര റാഗ്ഗിനെ തുടർന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു .
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റാഗിങ്ങില്‍ മനംനൊന്താണ് ആത്മഹത്യചെയ്തെന്നാണ് സഹപാഠികളുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമ്പസില്‍ പഠിച്ചുപോയ കെ.എസ്.യുവിന്റെ നേതാക്കള്‍ കാംപസില്‍ തിരിച്ചെത്തി റാഗിങ്ങിന് നേതൃത്വം നല്‍കുന്നതായി എസ്.എഫ്.ഐ ആരോപിച്ചു. ഇതിന് പിന്നാലെയാണ് കണ്ണൂർ റാഗിങ് കേസിൽ കർശന നടപടിയെടുക്കാൻ പോലീസ് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























