കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍; അറസ്റിലായത് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി

കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് ഭീകര വിരുദ്ധ സേനയുയാണ് (എടിഎസ്) ഇരുവരെയും അറസ്റ്റ് ചെയ്തത്.
പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കുപ്പു ദേവരാജ് ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം കൃഷ്ണമൂര്‍ത്തിക്കായിരുന്നു കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ ചുമതല നൽകിയത്. കഴിഞ്ഞ
ഞായറാഴ്ച സമാനമായ രീതിയിൽ മറ്റൊരു മാവോയിസ്റ്റിനെ പിടികൂടിയിരുന്നു. ആര്‍ രാഘവന്‍, വിനോദ് എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന രവി മുരുകേഷൈൻ ആയിരുന്നു എന്‍ഐഎ അറസ്റ്റ് ചെയ്തത്. ആര്‍ രാഘവന്‍, വിനോദ് എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന രവി മുരുകേഷ് എന്ന 32 വയസ്സുകാരനാണ് അറസ്റ്റിലായത് എന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇയാളെ അറസ്റ്റ് ചെയ്തത് എടക്കര മാവോയിസ്റ്റ് കേസിലാണ്. നിലമ്പുർ കാട്ടില്‍ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിലാണ് രവി പിടിയിലായത്. മലപ്പുറം എടക്കര പോലീസ് സ്റ്റേഷനില്‍ 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ രവി മുരുകന്‍ 2016ല്‍ സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ആയുധ പരിശീലനത്തില്‍ പങ്കെടുത്തുവെന്നും എന്‍ഐഎ വത്താകുറിപ്പിൽ വ്യക്തമാക്കുന്നു..
തണ്ടര്‍ബോള്‍ട്ടും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേല്‍മുരുഗന്‍, അജിത എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസിലെ പ്രതികള്‍. എന്‍ഐഎ സംഘം ഇയാളുമായി കൊച്ചിയിലേക്ക് പോയെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha
























