മോൻസനുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം നേരിട്ട് ഐജി ലക്ഷ്മണ; മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജിക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത് ;പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണെന്നും വെളിപ്പെടുത്തൽ

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ കുടുങ്ങിയ സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്ന വമ്പൻമാരെ കണ്ട് കേരളം അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു... ഇപ്പോൾ ഇതാ ആ ലിസ്റ്റിലേക്ക് മറ്റൊരു വമ്പൻ സ്രാവു കൂടെ വന്നിരിക്കുകയാണ്... മോൻസനുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം നേരിടുകയാണ് ഐജി ലക്ഷ്മണ ....
ഐജി ക്കെതിരെ ശക്തമായ തെളിവുകൾ കൂടെ പുറത്തുവരുകയാണ്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ട് . മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി വന്നിരിക്കുന്നത് . പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണ് എന്നാണ് പുറത്ത് വരുന്ന വിവരം .
മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും കണ്ടെത്തിയിരിക്കുകയാണ്. ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്ന കണ്ടെത്തലും പുറത്ത് വന്നിരിക്കുകയാണ് . ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച നടന്നത് .
ഐ ജി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് ക്ലബ്ബിൽ മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചുവെന്നും റിപ്പോർട്ട് വന്നിരിക്കുന്നു . ഐ ജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും കണ്ടെത്തിയിരിക്കുന്നു . ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ അടക്കം പുറത്ത് വന്നിരിക്കുകയാണ്.
അന്വേഷണ സംഘത്തിന് ഐ ജി ലക്ഷ്മണയുടെ മൂന്ന് പി എസ് ഒ മാർക്കെതിരെയും തെളിവുകൾ കിട്ടിയിട്ടുണ്ട്. മോൻസൻ മാവുങ്കല്ലിനെ സഹായിച്ചതിന് ഐജി ലക്ഷമണക്കെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ് . ലക്ഷമണയ്ക്ക് എതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്കും സമർപ്പിച്ചു .
മോൻസൻ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. നിലവിൽ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി .
മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. മോന്‍സനെതിരെ പത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്‍റെ പേരില്‍ അന്വേഷണത്തിന്‍റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയിൽ ഡിജിപി വ്യക്തമാക്കിയിരുന്നു.
മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ലക്ഷ്മണ ഇടപെട്ടുവെന്ന് ഡിജിപി അനിൽ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നീക്കാൻ ശ്രമിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോൻസന്റെ മ്യൂസിയത്തിലെത്തിയത് പുരാവസ്തുക്കൾ കാണാനാണെന്നും ഈ സമയത്ത് ഇന്റലിജൻസ് റിപ്പോർട്ട് ഇല്ലായിരുന്നുവെന്നും അനിൽകാന്ത് ചൂണ്ടിക്കാട്ടിയിരുന്നു.
മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത്ത് നൽകിയ ഹർജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോൻസനെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മോൻസനും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണത്തിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും അനിൽകാന്ത് കോടതിയിൽ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























