മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്ന നടപടി ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ച് കേന്ദ്ര ജലവിഭവ വകുപ്പ്; ബേബി ഡാമിനു മുന്നിലെ മരം മുറിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് റദ്ദാക്കാൻ നിയമോപദേശം തേടിയിരിക്കുന്ന കേരളത്തിന് ഇത് വമ്പൻ തിരിച്ചടി

ഒരു സൈഡിൽ തമിഴ്നാട് മറു സൈഡിൽ കേന്ദ്രം.... കേരളത്തെ രണ്ടു സൈഡിൽ നിന്നും പൂട്ടി വമ്പൻ വെല്ലുവിളി ഉയർത്തി കേന്ദ്രവും തമിഴ്നാടും ... എന്ത് ചെയ്യണമെന്നറിയാതെ കൈകാലിട്ടടിച്ചു കേരളം... വൻ വെട്ടിലായി മുഖ്യൻ.....ഈ പ്രശ്നം ഇനി എങ്ങനെ പരിഹരിക്കും ?ബേബി ഡാമിന് തീരത്തുള്ള മരംമുറിയുമായി ബെന്ധപ്പെട്ട് കേരളം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ വിഷയത്തിൽ ഇനി കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ആവശ്യമായി വരണമെന്ന വിവരം എല്ലാവരും മനസ്സിലാക്കിയിരുന്നു. ഇപ്പോളിതാ ഇടിവെട്ടേറ്റവന്റെ തലയിൽ തേങ്ങാ വീണെന്ന് പറയുന്നത് പോലെ അതി നിർണായക തീരുമാനം കേന്ദ്രം എടുത്തിരിക്കുകയാണ്. കേരളത്തിന് കേന്ദ്രം കത്ത് അയച്ചിരിക്കുകയാണ്. അക്ഷരാർഥത്തിൽ കേരളത്തെ സംബന്ധിച്ച് വളരെയധികം ഞെരുക്കം സൃഷ്ടിക്കുന്ന ഒരു തീരുമാനമാണ് ഈ ഒരു സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്ന നടപടി ആവശ്യപ്പെട്ടാണ് കേന്ദ്ര ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി കേരളത്തിനു കത്തയച്ചിരിക്കുന്നത് . കേരളം ,ബേബി ഡാമിനു മുന്നിലെ മരം മുറിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് റദ്ദാക്കാൻ നിയമോപദേശം തേടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ഇതിനിടയിൽ ഇത്തരത്തിലൊരു ആവശ്യം കേന്ദ്രം ഉന്നയിക്കുനമ്പോൾ കേരളത്തിന് വമ്പൻ പണിയാകുകയാണ്.
ബേബി ഡാമിനോടു ചേർന്നുള്ള എർത്ത് ഡാമും ബലപ്പെടുത്തണമെന്നും കേന്ദ്രം കത്തിൽ പറയുന്നുണ്ട്. അറ്റകുറ്റപ്പണികൾ സുഗമമാക്കാൻ ഡാമിലേക്കുള്ള സമീപന പാത നന്നാക്കണമെന്നും സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു തിങ്കളാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ് . കേന്ദ്രത്തിന് എന്തു മറുപടി നൽകുമെന്ന ആശങ്കയിലാണ് കേരളം, ഇപ്പോൾ.
മാത്രമല്ല നിയമപോരാട്ടത്തിൽ തമിഴ്നാട് ഈ കത്ത് ആയുധമാക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അക്ഷരാർത്ഥത്തിൽ കേരളം രണ്ടു വമ്പൻ വെല്ലുവിളികൾക്ക് നടുവിൽ കിടന്ന് കൈ കാലിട്ടടിക്കുകയാണ്. അതേസമയം മരംമുറി യുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ എടുത്ത തീരുമാനമാണെന്നും, മന്ത്രിമാരോ സർക്കാരോ അതിനെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല എന്നും കഴിഞ്ഞ ദിവസം വരെ മന്ത്രിമാർ വാദിച്ചിരുന്നു.
എന്നാൽ ഇവരുടെ ഈ വാദങ്ങളെല്ലാം തൃണവൽക്കരിച്ച് കൊണ്ടുള്ള ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി മേല്‍നോട്ട സമിതി അധ്യക്ഷന്റെ കത്ത് പുറത്തായി . മരംമുറി അനുമതിക്ക് മുന്നോടിയായി കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി എന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകര്‍പ്പ് ആണ് പുറത്ത് വന്നത് .
15 മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെപ്റ്റംബര്‍ മൂന്നിന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിരിക്കുന്നത് . ബേബി ഡാമും അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര ജല മന്ത്രാലയവും സംസ്ഥാനത്തിന് കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha
























