മലയാളികൾക്ക് അഭിമാന നിമിഷം; വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവികസേനയുടെ ഇരുപത്തിയഞ്ചാമത്തെ തലവൻ ; ഈ മാസം 30ന് ചുമതലയേൽക്കും

ഇന്ത്യയുടെ പുതിയ നാവിക സേനാ മേധാവിയായി ഒരു സിംഹം വന്നിരിക്കുന്നു..... വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവികസേനയുടെ ഇരുപത്തിയഞ്ചാമത്തെ തലവനായി നിയമിതനായി. ഒരു മലയാളി ഈ സ്ഥാനത്ത് വന്നിരിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ച് കൂടുതൽ അഭിമാനിക്കാവുന്നതാണ്. ആർ.ഹരികുമാർ ഈ മാസം 30-നാണ് ചുമതലയേൽക്കുക.
നിലവിലെ നാവികസേനാ മേധാവി കരംബിർ സിങ് നവംബർ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ സ്വന്തമാക്കിയ വ്യക്തിയാണ് അദ്ദേഹം.
ഇത്രയും മെഡലുകൾ നേടി പ്രവർത്തനമികവ് കൊണ്ട് കരുത്തനായ ഒരു നാവികസേനാ മേധാവിയെ തന്നെയാണ് ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാവികസേന ഇനി വളരെ വലിയ ദൗത്യങ്ങൾ നിർവഹിക്കാൻ ഒരുങ്ങുകയാണ്. 1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാർ ജനിച്ചത് . 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിലേക്ക് അദ്ദേഹം ചുവടുവെച്ചത്.
പഠനത്തിനുശേഷം 1983 ൽ എക്സിക്യൂട്ടീവ് ഓഫീസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു . ഔദ്യോഗിക ജീവിതത്തിനിടയിൽ തന്നെ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ നേവൽ വാർ കോളേജിലും ലണ്ടനിലെ കിംഗ്സ് കോളേജിലുമായി ഉപരിപഠനം പൂർത്തിയാക്കി. 21 മത്തെ വയസ്സിൽ നാവികസേനയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഐഎൻഎസ് വിരാട് എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.
അതിനുപുറമേ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് രൺവീർ, ഐഎൻഎസ് കോറ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ തലവനുമായിരുന്നു അദ്ദേഹം. ആഫ്രിക്കൻ രാജ്യമായ സെയ്ച്ചെല്ലേസിലെ നാവിക സേന ഉപദേഷ്ടാവ്, ഐഎൻഎസ് ദ്രോണാചാര്യയിൽ ട്രെയിനിങ് കമാൻഡ്, വെസ്റ്റേൺ നാവികസേനാ ആസ്ഥാനത്തെ കമാൻഡ് ഗണ്ണറി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
1992 ഡിസംബർ മുതൽ 1993 ജൂൺ മാസം വരെ സൊമാലിയയിൽ ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിൽ ഭാഗമായിരുന്നു. കേരളക്കരയിൽ നിന്ന് തന്നെയുള്ള മലയാളി ഈ അത്യുന്നത പദവിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. അദ്ദേഹം കവി ഏറ്റെടുക്കുന്നതോടെ പാകിസ്ഥാനും ചൈനയ്ക്കും കനത്ത പ്രഹരം ഏൽപ്പിക്കാൻ ഉള്ള നീക്കങ്ങൾക്കും തുടക്കമിടും.
https://www.facebook.com/Malayalivartha
























