പ്രത്യേക രുചിയോടും ഗന്ധത്തോടും മനംപിരട്ടലും ശ്വാസംമുട്ടലും തോന്നുന്ന കോവിഡ് രോഗികള്‍ കേരളത്തിലും; യഥാര്‍ഥ ഗന്ധത്തിന് പകരം ദുസ്സഹമായ ഗന്ധം! രോഗികളോടൊപ്പം കൂടുന്നത് 'പരോസ്മിയ' എന്ന അവസ്ഥ

കൊറോണ പിടിപെടുന്ന രോഗികളില്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് സാധാരണയായി കൊണ്ടുവരുന്നതാണ്. എന്നാല്‍, പ്രത്യേക രുചിയോടും ഗന്ധത്തോടും മനംപിരട്ടലും ശ്വാസംമുട്ടലും തോന്നുന്ന കോവിഡ് രോഗികള്‍ കേരളത്തിലും കൂടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതായത് സ്വാഭാവിക ഗന്ധത്തിന് പകരം ദുസ്സഹമായ ഗന്ധം അനുഭവപ്പെടുന്ന 'പരോസ്മിയ' എന്ന അവസ്ഥ വിശേഷമാണ് രോഗികളോടൊപ്പം തന്നെ കൂടുന്നത്. ഇത് അത്ര സാധാരണമല്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ പോലെ കേരളത്തിലും ഈ അവസ്ഥ അനുഭവിക്കുന്നവര്‍ ഏറെയാണെന്ന് ആരോഗ്യ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഈ അവസ്ഥ പ്രകാരം തലച്ചോറില്‍നിന്ന് മൂക്കിലേക്കുള്ള നാഡീ ഞരമ്പുകളിലെ കോശങ്ങളെ ബാധിക്കുന്നതിനാലാണ് കോവിഡ് രോഗികള്‍ക്ക് ഇത്തരത്തിൽ ഗന്ധം നഷ്ടമാകുന്നത്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഇല്ലാതാക്കുന്ന 'അനോസ്മിയ' എന്ന ഈ അവസ്ഥ ഭൂരിഭാഗം രോഗികൾക്കും കണ്ടുവരുന്നുണ്ട്. എന്നാൽ പുതിയ കോശങ്ങള്‍ ഉല്പാദിപ്പിക്കുമ്പോള് ഗന്ധം സാധാരണ അവസ്ഥയിലേക്ക് മടങ്ങാറുണ്ട്. എന്നിരുന്നാൽ തന്നെയും മൂക്കിലേക്കുള്ള നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനം തകിടം മറിയുേമ്പോഴാണ് 'പരോസ്മിയ' ഉണ്ടാകുന്നത്.
അതേസമയം ഇത്തരത്തിൽ ഉണ്ടാകുന്ന പല ഗന്ധങ്ങളും അസ്വസ്ഥതക്ക് കാരണമായി മാറുകയാണ്. ഉള്ളി, സവാള, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത വിഭവങ്ങളും മാംസം, മുട്ട, അരി എന്നിവയും അസ്വസ്ഥതയുണ്ടാക്കുന്നു. ഇവക്ക് ചീമുട്ടയുടെയും ചീഞ്ഞ മാംസത്തിന്റെയും അമോണിയയുടെയും മണമായാണ് പലര്‍ക്കും അനുഭവപ്പെടുക. കോവിഡ് മാറിയിട്ടും ഈ അസ്വസ്ഥത തുടരുമ്പോള്‍ മാനസികമായി പിരിമുറുക്കത്തിലാകുന്നവർ സംസ്ഥാനത്തും കുറവല്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രഫസര്‍ ഡോ. ടി.എസ്. അനീഷ് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
കൂടാതെ ശ്വാസകോശ അണുബാധ, ബ്രെയിന്‍ ട്യൂമര്‍, അപസ്മാര രോഗമുള്ളവരിലാണ് പരോസ്മിയ കണ്ടു കാണാറുള്ളത്. കോവിഡ് ലക്ഷണമായി തന്നെ പരോസ്മിയ മിക്ക രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോവിഡ് മുക്തരായി മൂന്നു മാസം കഴിയുമ്പോള്‍ പരോസ്മിയ ബാധിച്ചവര്‍ക്കും സാധാരണ ഗന്ധം തിരിച്ചു കിട്ടിയിട്ടുണ്ട്. എന്നാൽ ചിലര്‍ക്ക് ഇത് മാറാന്‍ കൂടുതല്‍ സമയമെടുക്കുന്നു. നഷ്ടമായ ഗന്ധത്തെ ശരിയായി അനുഭവവേദ്യമാകാന്‍ മസ്തിഷ്കത്തെ പഠിപ്പിക്കുകയാണ് പഴയ അവസ്ഥയിലെത്താനുള്ള മാര്‍ഗം എന്നത്. വേര്‍തിരിച്ച് മണം പരിശോധിച്ച് മസ്തിഷ്കത്തിലെ സ്വീകരണികളെ ഉത്തേജിപ്പിക്കാനുള്ള വഴികളും ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇതിന് മറ്റ് മരുന്നുകളൊന്നും പരിഹാരമായി ഇല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,732 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,21,995 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5737 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 71,020 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,362 ആയി.
https://www.facebook.com/Malayalivartha
























