ജോജു ജോർജിന്റെ കാർ തകർത്ത കേസ്, മൂന്നു പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, കേസിലെ മുഖ്യപ്രതി പി ജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് കോടതി പരിഗണിക്കുക

നടൻ ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് മാത്രമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസിൽ ഇന്ന് മൂന്നു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കും.
കേസിലെ മുഖ്യപ്രതി പി ജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് കോടതി പരിഗണിക്കുക. 6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ള.
എട്ടു പ്രതികൾ ഉള്ള കേസിൽ ഒരാൾ 37500 വീതം നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം. ഒപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കേസുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.
സമരത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.
അതേസമയം, ഇന്ധന വിലവർധനവിനെതിരെയുള്ള കോൺഗ്രസ് സമരത്തെ തകർക്കാൻ ശ്രമിച്ച ജോജു പരസ്യമായി മാപ്പ് പറയത്തെ ഒത്ത് തീർപ്പിന്നില്ലെന്നാണ് കോൺഗ്രസ് നിലപാട്. സിനിമ ലൊക്കേഷനിലേക്കുള്ള യൂത്ത് പ്രതിഷേഷേധങ്ങളുടെ കോൺഗ്രസ് നേതൃത്വത്തിന് താല്പര്യമില്ല.
സമരം സിനിമാ വ്യവസായത്തിനെതിരല്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























