ഒരു വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുക്കാർ കണ്ടത്! കേരളത്തിൽ വീണ്ടും അത് സംഭവിക്കുന്നു; പെരുമഴയിൽ സംഭവിക്കുന്നത് വലിയ അനർത്ഥങ്ങൾ

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതിനിടയിൽ തിരുവനന്തപുരത്ത് വമ്പൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നിരവധി നാശനഷ്ടങ്ങൾ ആണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും ഭയാനകമായ കാര്യം ഒരു വീടിന്റെ കിണർ ഇടിഞ്ഞു താണു എന്ന് തന്നെയാണ്. പെരുമഴയിൽ വലിയ അനർത്ഥങ്ങളാണ് ഉണ്ടാകുന്നത്. കിണർ ഇടിഞ്ഞു താണു.
ധനുവച്ചപുരത്ത് പേരെത്തുകോണം വീട്ടിൽ കൃഷ്ണൻ നായരുടെ വീട്ടിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞു താണത് . ഒരു വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കിണർ അപ്രത്യക്ഷമായതായി വീട്ടുകാർ പറഞ്ഞു. പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിൽ മൈല പൊറ്റാനിരപ്പുവിള വീട്ടിൽ ജെ. യേശുദാസന്റെ വീട് മഴയിൽ തകർന്നു.
കാരക്കോണം മെഡിക്കൽ കോളജിന്റെ എതിർവശത്തെ തമിഴ്നാട് അതിർത്തിയിലുള്ള ഒരു വീടിന്റെ മതിൽ തകർന്നു കാർ ഉൾപ്പെടെ നശിച്ചു.മലയോര ഹൈവേ നിർമാണത്തിലെ അപാകത കാരണം മഴയിൽ ശക്തമായ വെള്ളക്കെട്ടുണ്ടായതിനെ തുടർന്നാണ് അപകടം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ് . വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് സമീപത്തെ കടകളിൽ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു. വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ കനത്ത മഴയാണ് ഇപ്പോൾ ഉണ്ടാകുന്നത് .വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞുതാണു. നെയ്യാറ്റിൻകര ടി.ബി ജംക്‌ഷനിൽ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ 60 സെ.മീ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും നിലവിൽ 80 സെ.മീ ഉയർത്തിയിട്ടുണ്ട്. രാത്രിയോടെ 40 സെ.മീ കൂടി ഷട്ടർ ഉയർത്തുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് തുടങ്ങിയ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കനത്തമഴയെ തുടർന്ന് തിരുവനന്തപുരം–നാഗർകോവിൽ റെയിൽവേ റൂട്ടിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. കന്യാകുമാരിക്കുള്ള പാളത്തിൽ വെള്ളംകയറി. ഇതോടെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നാഗർകോവിൽ–കോട്ടയം, ഞായറാഴ്ചത്തെ ചെന്നൈ എഗ്മോർ–ഗുരുവായൂർ ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്.
ആലപ്പുഴയിലും സമാനമായ സ്ഥിയാണുള്ളത് കനത്ത മഴയിൽ നഗരവും പ്രാന്തപ്രദേശങ്ങളും മുങ്ങി. തിരുമല, നെഹ്റു ട്രോഫി, പാലസ്, തത്തംപള്ളി, കരളകം വാർഡുകളിലായി നൂറോളം വീടുകളിൽ വെള്ളം കയറി. സ്റ്റേഡിയം, മുനിസിപ്പൽ ഓഫിസ്, ആലിശേരി, സിവിൽ സ്റ്റേഷൻ, ലജനത്ത്, വലിയകുളം വാർഡുകൾ വെള്ളക്കെട്ടിലായി. ഇവിടെ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത നിലയിൽ വെള്ളക്കെട്ടുണ്ടായി.
https://www.facebook.com/Malayalivartha



























